Friday, December 29, 2023

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞയുടൻ ഞങ്ങളിവരും കളിക്കാനായി ഇറങ്ങുക യായി. അന്നു് വീടിനടുത്തുള്ള റോഡിനു അതിരിട്ടു കടന്നു പോകുന്ന തോട്ടിനരികിൽ ഞങ്ങളെത്തി. കൂടെ ജ്യേഷ്ഠന്റെ കൂട്ടുകാരനുമുണ്ട്. തോട്ടിൽ വേന ലാണെങ്കിലും വെള്ളമുണ്ട്. അതിൽ മാനത്തു കണ്ണി കൾ നിന്തിത്തുടിക്കുന്നു. തോട്ടിനു കുറുകെ ആളു കൾക്ക് അപ്പുറവുമിപ്പുറവും പോകുന്നതിനായി രണ്ടു തെങ്ങിൻ തടികൾ ചേർത്തിട്ട പാലമുണ്ടു് . അവരിരുവരും തെങ്ങിൻ തടി പാലത്തിൽ കയറി നടന്നു. ജ്യേഷ്ഠൻ തെങ്ങിൻത്തടി പാലത്തി ലൂടെനടക്കുന്നതിനിടയിൽ എന്നോടു പറഞ്ഞു നീ , കയറണ്ട വീഴും. നീ കൊച്ചു കുട്ടിയല്ലേ ബാലൻസ് കിട്ടില്ല വീഴും കൂട്ടു കാരൻ ജ്യേഷ്ഠനെ പിന്തുണച്ചു . അവരിവുവരും പതുക്കെ പതുക്കെ ആ, പാലത്തിനു മദ്ധ്യത്തലെത്തിയതും ക്ലോക്കിലെ പെൻഡുലം ആടു ന്നതു പോലെ ജ്യേഷ്ഠൻ ആടുകയും പെട്ടെന്നു വലതു വശത്തേക്കു മറിഞ്ഞു തോട്ടിൽ വീഴുകയും ചെയ്തു . വീണ പാടെ ജ്യേഷ്ഠൻ തോട്ടിലെ വെള്ളത്തിൽ മുങ്ങിതാണു. പെടുന്നനെ തല ഉയർന്നു . ഞാൻ ഉച്ചത്തിലലറി എടാ ! മേത്ത വലിച്ചുകയറ്റെടാ. അന്തം വിട്ടു നില്ക്കുകയായിരുന്ന കൂട്ടുകാരൻ ജ്യേഷ്ഠന്റെ തലമുടിയിൽ പിടിച്ചു വലിച്ചു കയറ്റി. അവിടെ നിന്നും ഉടൻ തന്നെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി വീടിനുള്ളിൽ കയറിയതും ഞാൻ ഉറക്കെ പറഞ്ഞു അമ്മാ! അച്ഛാച്ചൻ കുളത്തിൽ വീണു് വന്നിരിക്കുന്നു. എന്റെ വിളിച്ചു കൂവൽ കേട്ട് പരിഭ്രാന്തയായി വന്ന അമ്മ യാതൊന്നും പറയാതെ ജ്യേഷ്ഠനെ ചേർത്തു പിടിച്ചു കൊണ്ടു പോയി നല്ലതു പോലെ കുളിപ്പിച്ചു തുവർത്തി. ഇതിനിടയിൽ നടന്ന കാര്യം അമ്മയോടു ഞാൻ സവിസ്താരം പ്രതിപാദിച്ചു കഴിഞ്ഞിരുന്നു. ജ്യേഷ്ഠനെ അമ്മ പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കു മ്പോൾ ജ്യേഷ്ഠൻ പറഞ്ഞു അമ്മാ ! ഇവൻ അവനെ മേത്തായെന്നു വിളിച്ചു ഞാൻ ആകെ അന്ധാളിച്ചു പോയി. വിളിച്ചു കൂവി രക്ഷക്കു സാഹചര്യമൊരുക്കുിയ എന്നെ ക്കുറിച്ച് മേത്തായെന്നു വിളിച്ചെന്നപരാതിയണു് ജ്യേഷ്ഠൻ ഉന്നയിച്ചിരിക്കുന്നത്. അമ്മ ഗൌരവത്തിലെന്നെ നോക്കി . പിന്നെ അടുത്തു വിളിച്ചു പറഞ്ഞു .ആരെയും ജാതി പറഞ്ഞ് വിളിക്കരുത്. എല്ലാവരും എന്തോ വിളിച്ചോട്ടേ. നമ്മളങ്ങിനെ വിളി ക്കണ്ട. പേരുണ്ടല്ലോ .അതു വിളിച്ചാൽ മതി. മൂത്തവരെ ചേട്ടായെന്നു വിളിക്കുക. ആരെയും ജാതി പറഞ്ഞു വിളിക്കരുത്. എല്ലാവരും ഒന്നാണു്. കേട്ടോ എന്റെ തലമണ്ടയ്ക്കകത്ത് ജാതിയെന്നു എഴുതിയതിനെ അമ്മയുടെ വാക്കുകൾ പൂർണ്ണമായി മായ്ച്ചു കളഞ്ഞു വെന്നു് എനിക്ക് പില്ക്കാലത്തു ബോദ്ധ്യമായി. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച ഒരു നാൾ കുറച്ചു പേർ ഒരുച്ച സമയത്ത് എന്റെ ടേബിളിനരികിൽ വന്നു് കുറച്ച് അപേക്ഷ ഫോറം നീട്ടി . അവർ ഒരു രാഷ്ട്രിയ പാർട്ടിയുടെ സർവ്വീസ് സംഘടനാക്കാരാണു്. എന്റെ പേരും അവരുടെ മാതൃസംഘടനയുടെ ഭരണ ഘടനയും തമ്മിലുള്ള യോജിപ്പ് അവരിൽ പ്രതീക്ഷ യുണർത്തിയതായി അവരുടെ ഭാവമാറ്റങ്ങളിലെ സ്നേഹ സംപുഷ്ടതയിൽ നിന്നും ഞാനൂഹിച്ചു. എനിക്കിതിൽ താത്പര്യമില്ല. അതെന്താ നമ്മളൊരുമിച്ചു നില്കേണ്ടവരല്ലേ. നമ്മുടെ സംഘടനയല്ലേ.ഇത്. അതിലെ പ്രധാനി സുവിശേഷ വാക്യങ്ങളിലെ ശബ്ദസ്ഫൂടതയോടെ എന്നോടു പറഞ്ഞു. ഇല്ല! എന്നെ കിട്ടില്ല. വളരെ തറപ്പിച്ചു തന്നെ ഞാൻ പറഞ്ഞു. അവർ പിന്തിരിഞ്ഞു പോയി . സമാശ്വസ ത്തോടെ എന്റെ തലമണ്ടയിൽ നിന്നും ഒരു വേണ്ടാത്ത എഴുത്ത് അമ്മ മായ്ച്ചു കളഞ്ഞതിന്റെചിരസ്മരണയിൽ ഞാൻ പിന്നെ മുഴുകി

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...