Monday, July 25, 2011

രാജലക്ഷ്മി


                                    മലയാളത്തിന്റെ പ്രിയകഥാകാരി , അസാധരണ
                             തീരുമാനത്തിലൂടെ പാതി വഴിക്കു മുമ്പു ജീവിതം ഉപേക്ഷിച്ച 
                             രാജലക്ഷ്മി. പ്രഥമ നോവലായ ഒരു വഴിയും കുറെ നിഴലുകളും
                            എന്നകൃതിക്ക് 1960 -ല്‍ മികച്ച നോവലിനുള്ള കേരളാ സാഹിത്യ
                            അക്കാദമി അവാര്‍ഡു ലഭിച്ചു .
  
                             


                            രാജലക്ഷ്മി
                           നിഴലുകളുറങ്ങുന്ന വഴികളിലിന്നും
                           സ്വപ്നങ്ങള്‍ കണ്‍ചിമിഴും
                           കല്പനകളുടെ താഴ്വരയില്‍
                           ഒറ്റപ്പെടുത്തലിന്‍ ദുരന്ത
                           ശൈത്യമാറാലകള്‍
                           മൂടിയൊരാ ചരിത്രത്തിന്‍
                           അന്തക്ഷോഭങ്ങളില്‍ ,
                           നിന്‍ ചിന്തകളക്ഷരമക്ഷയ
                           മാലികകള്‍ തീര്‍ത്തു
                           വൈഭവ ഗിരിശൃംഗമേറിയ
                           സര്‍ഗ്ഗസാഹീതി മന്ദിര
                           തിരുമുറ്റത്തില്‍ ഒളിവിതറി
                           ഇന്നുമൊരു രാജമല്ലിയായി
                           വിടര്‍ന്നു നില്പൂ നീ

                           രാജലക്ഷ്മി
                           നിന്‍ നിഴലിനെ, വെളിച്ചത്തെ
                           ഭയന്ന ഭീരുക്കളാണിവിടെ
                           ഇരുട്ടിന്‍ പ്രേതങ്ങളായി
                           വന്നു നിന്നക്ഷര വെളിച്ചത്തെ
                           മറയ്ക്കാനുദ്യമിച്ചെത്തിയെന്നു -
                           മൊരു ജന്മ ദൗത്യമതു പോല്‍
                           വഴിയിതിലിടറി വീണെങ്കിലും
                           നിന്‍ യാത്ര തുടരും ജീവ ബിന്ദു-
                           വിന്നവസാനസ്പന്ദനവും
                           നിലക്കുമാ കാലം വരേയ്കും
                           നിന്‍ സര്‍ഗ്ഗപ്രതിഭാസ്സാന്നിദ്ധ്യവും

                           രാജലക്ഷ്മി
                           കുറ്റപ്പെടുത്തലിന്‍ ക്രൂരമാം
                           അമ്പുകള്‍ മുന കൂര്‍പ്പിച്ചു
                           നിന്നകതാരിന്‍ ഹരിണ
                           മേനിയിലെയ്തുയെയ്തു
                           നിന്‍ ചിന്താരക്തമൊഴുക്കിയ
                           മ‍ൃഗയാ വിനോദങ്ങള്‍
                           പിന്നെ , സ്വസ്ഥതയുടെ
                           നിന്‍ ശാന്തിപര്‍വ്വങ്ങളില്‍
                           പ്രചണ്ഡ വാതമായി വീശി
                           ആ,  ദുഷ്ടസമുദായത്തിന്‍
                           ഉച്ഛ്വാസനിശ്വാസങ്ങള്‍

                           അന്നു നീ ഹ്രസ്വമാക്കി
                           ഹാ ! നിന്‍ ജീവിതയാത്ര
                           രാജലക്ഷ്മി
                           ജീവന്‍ വെടിഞ്ഞകന്നീടിലും
                           തുടിയ്ക്കുന്നാ പ്രാണനിന്നും
                           ജീവിതഗന്ധികളാകുമാ
                           പഴമ തൊട്ടുതീണ്ടാത്ത
                            ശ്രേഷ്ഠ , സര്‍ഗ്ഗ രചനകളില്‍ .

                                രാജലക്ഷ്മി 1965 ജനുവരി 18നു് ആത്മഹത്യ ചെയ്തു
                            
























Friday, July 22, 2011

പ്രണയവസന്തം

          




കണ്ണാന്തളി 1.jpg

        
         കണ്ണാന്തളിയെന്നാദ്യ ചുംബനത്തില്‍ നിന്‍
          ആത്മാവലിഞ്ഞതും നൊമ്പരങ്ങള്‍ ഋതു
          ശോഭയണിഞ്ഞതും നിന്‍ സ്മൃതികളാ,
         ചിത്രം വരച്ചതുമറിഞ്ഞതീലാ ഞാന്‍
         എത്ര സുന്ദരം വദനമതു കാണ്മാന്‍
         വിട്ടകന്നില്ലയിന്നുമാ പ്രതിപത്തി
         പട്ടുതോല്കുമാ സ്പര്‍ശമാത്രയില്‍ ക്ഷണം;
         മോക്ഷപ്രാപ്തനാമൊരു, തീര്‍ത്ഥാടകന്‍ ഞാന്‍!

         എന്നഗ്നിമുഖികളില്‍ പാരിജാതങ്ങള്‍
         പൂത്തുവിടര്‍ന്നാ സുകൃതസംഗമത്താല്‍
         നീ ,പകര്‍ന്ന സുഗന്ധവും മനസ്സിലെ
         സ്വര്‍ണ്ണഖനികളാ,കല്പദ്രുമപൂക്കളും
         ബോധനഭസ്സില്‍ തെളിഞ്ഞ മഴവില്ലും
         കരുതീടൂയെന്നെന്നുമാ , ഓര്‍മ്മയ്ക്കായി.

         ഇക്കരിവണ്ടിന്‍ പ്രണയം നിത്യപുണൃം!
         വിട്ടുനില്പീലാ പടരുന്നു സംഭ്രമം
         പൂനിലാവു  നിറയുന്നെന്‍ നിശീഥത്തില്‍
         പൂത്തിടുന്നുവിന്നെന്നുടെ അസ്ഥികളും

          കടലാസു കീറുകള്‍ -പെന്‍ബുക്സ്
                                          (വീണ്ടും പോസ്റ്റു ചെയ്യുന്നതു്. )


Saturday, July 16, 2011

കര്‍ക്കിടക കണ്ണീര്‍

   


               അന്നും പതിവുപോല്‍ പുലരിയില്‍
               പത്രം നിവര്‍ത്തി തുടങ്ങി ഞാന്‍
               എന്നുടെ ദിനചര്യകളോരോ
               കണ്ടു പത്രത്താളതിലാ ചിത്രം
               കാലത്തെയെന്നെന്നും പിന്നെ ഞാന്‍
               ഭത്സിച്ചിടുന്നൊരാ, തപ്ത ചിത്രം!

                അലകടല്ക്കരയില്‍ നിറഞ്ഞ
                പൂഴിയില്‍ ചമ്രം പടിഞ്ഞിരിപ്പൂ
                സാധ്വിയൊരു നിര്‍ഭാഗ്യ ,കഷ്ടം!
                ആ, അമ്മ തന്‍ മടിയതിലോ, തന്‍
                വ്യഥകളൊക്കെ, കൊച്ചു വിരലില്‍
                അണിഞ്ഞൊരാ,ദര്‍ഭമുനയതില്‍
                കോര്‍ത്തു, നിറകണ്ണാലസഹ്യം
                അച്ഛനെ സ്മരിക്കുന്നൊരു മകന്‍

                കല്ലോല‍‍ജാലമുയര്‍ന്നിടുന്നാ
                ആഴി തന്‍ കരയതില്‍ മറ്റൊരു
                വാരിധി പോല്‍ തിങ്ങും ജനതതി -
                യിലുമേകരാണെന്നും തങ്ങള്‍
                എന്ന സത്യം ഗ്രഹിച്ചവരുടെ
                അന്താരാത്മാവതിലോ ; നിത്യവും
                അലകടലിളകുന്നഴലിന്‍ .

                വിട്ടു പിരിഞ്ഞവര്‍ , പ്രിയങ്കരര്‍
                തന്നുടെ സത്സംഗമൊരുക്കിടും
                കര്‍ക്കിട കരിവാവിന്‍ ദിനമേ
                എത്ര ശാപമുതിര്‍ക്കുന്നു ലോകം
                പ‍ഞ്ഞമാസം കള്ള മാസമെന്നീ,
                ഹീന മുദ്രകളെത്ര ചാര്‍ത്തിടൂ
                ഉറ്റു നോക്കിടുന്നു മകന്‍ വാനില്‍
                അമ്മ തന്‍ വിരല്‍തുമ്പു കണ്ണീരാല്‍
                വഴികാട്ടിടുമാകാശ വീഥി -
                യിലൊരു താരം ഉദിച്ചു നില്പൂ

                കൊടിയ വൈധവ്യമേയഴലേ -
               കിയെന്തിനീ പെണ്‍ നെഞ്ചു പിളര്‍ത്തി?
               ദേഹി വെടിഞ്ഞ പോലാ യുവതി
               തുടരൂ ; ധ്യാനമോ? നിര്‍വ്വാണമോ?
               കൊതിപ്പതാം മനസ്വിനി ക്ഷണം
               ചരത്തണഞ്ഞിടുവാന്‍ നാഥന്റെ
               കാലമേയെന്തിതിത്രയും ക്രൗര്യം
               ഹൃദയശൂന്യതയുടെ ഗര്‍വ്വും.

               പത്ര താളതില്‍ കണ്ടൊരാ ചിത്രം
               കാലത്തിന്റെ നെറികേടിന്‍ ചിത്രം
               കര്‍ക്കിടക കണ്ണീരായി , ഇന്നും
               തോരാതെ പെയ്തിടുന്നുയെന്നുള്ളില്‍









                             
                               









എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...