Thursday, October 28, 2010

വലിയ പേരിലെ ചെറിയ മാറ്റം

അദ്ദേഹം വളഞ്ഞ വടിയും കുത്തി
എന്നരികിലെത്തി
ചുറ്റും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
എഴുന്നേല്ക്കാനോ ആദരിക്കാനോ
എനിക്കാവില്ലായിരുന്നു
ഞാന്‍ മഹിഷത്തെ പോലെ
ഗാഢ നിദ്രിലായിരുന്നു
എന്നിട്ടും അദ്ദേഹത്തിന്റെ ശബ്ദം
എങ്ങിനെ എന്റെ കാതുകളില്‍
ചേക്കേറിയെന്നതത്ഭുതകരം
"ശ്രദ്ധിക്കുമല്ലോ
നോട്ടീസോ മറ്റോ അടിക്കുമ്പോള്‍,
എന്റെ പേരിലൊരു മാറ്റം
അറിഞ്ഞു കൊണ്ടു ഞാന്‍ വരുത്തി
ആരെയും ചെറുതാക്കാനോ
ഒട്ടും തന്നെ വേദനിപ്പിക്കാനോയല്ല
വെറും മോഹന്‍ ദാസ് കരംചന്ദ് "
അവസാന ഭാഗമൊഴിവാക്കി
കൂട്ടിലടച്ച പക്ഷിയെപ്പോലെ
എന്റെ ചിന്തകള്‍ ചിറകിട്ടടിച്ചു
നാളെ പ്രഭാതത്തില്‍
തീനാളങ്ങളൂതി കെടുത്താന്‍
സൂര്യന്‍ എന്നോടു ആവശ്യപ്പെടുമോ ?
അകന്നകന്നു പോകുന്നു
മുളവടി തറയില്‍ മുട്ടുന്ന ശബ്ദം
രാത്രിയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു
ഈശ്വരയള്ള തോരൊ നാം.............








Sunday, October 24, 2010

എ . അയ്യപ്പനു വേണ്ടി മിഴിനീര്‍

മുതുകില്‍ മുറിവേറ്റ കവി



                 
                  ജനലുകളില്ലാത്ത മോര്‍ച്ചറിയില്‍
                  വെളിച്ചത്തിനു വേണ്ടി
                  മോഹിച്ച് , കവി അയ്യപ്പന്റെ
                  മൃതശരീരം തണുത്തു വിറച്ചും
                  സര്‍വ്വാംഗം മരവിച്ചും
                  ഒരു തടങ്കല്‍പുള്ളിയെ പോലെ
                  അസ്വസ്ഥതയോടെ
                  അഗ്നി നാളങ്ങളുടെ
                  ആശ്ലേഷം തേടി കാത്തു കിടന്നു

                 പ്രാണനും , പ്രഞ്ജയുമുണ്ടായിരുന്ന
                 കാലത്ത് ; എ. അയ്യപ്പനോ ?
                ഏതയ്യപ്പനെന്നഞ്ജത നടിച്ചവര്‍
                കുടു കുടെ , കണ്ണീര്‍ പൊഴിക്കുന്നു
                അതു കണ്ട് മുതലകളോ
                അമര്‍ത്തി ചിരിച്ചു പോയി
                ഒരാളുടെ മരണ സമയത്തില്‍
                ചിരിക്കുന്നതിന്
                മുതലകളെയാരും പഴിച്ചില്ല
                എന്നാല്‍
                ശിലകളും പക്ഷികളും
                രാപ്പകലില്ലാതെ കരഞ്ഞു കൊണ്ടിരിക്കുന്നു

               മേര്‍ച്ചറിക്കു മുമ്പിലോ
               ബാക്ടീരിയകളുടെ വലിയ കൂട്ടം
               മലയാളത്തിലെ
               മികച്ച കവിയുടെ ദേഹം
               ഭുജിച്ചു അമരത്വം തേടാനായി .
       
               ജീവിച്ചിരുന്ന കവിയുടെ
               മഹത്വം ബോധപൂര്‍വ്വം
               വിസ്മരിക്കുകയായിരുന്ന പുംഗവര്‍ക്ക്
               ഈ ബാക്ടീരിയകള്‍ പഠിപ്പി -
               ക്കുന്നത് പുതിയ സാഹിത്യ പാഠങ്ങള്‍

               തമ്പാനൂരിലെ ഒരൂടുവഴിയില്‍
               വെറും നിലത്ത്
               മുതുകിലെ മുറിവിന്റെ
               അന്തസ്സും പേറി
               ശില്പിയുടെ കിടക്കയില്‍
               പൊഴിഞ്ഞ കിളിത്തൂവല്‍ പോലെ
              പാറയില്‍ മാത്രം
              പ്രേമലേഖനം കുറിച്ച
              ആ, കവിതാ ശില്പി
              അമരത്വം വരിച്ചു കിടന്നു

             ആംഗ്ലലേയ കവിതകളെ
             അതിശയിപ്പിക്കുന്ന
             ഊമവംശവും , മുതുകിലാണ്
             മുറിവുമെഴുതിയ
             കവി അയ്യപ്പനെ ഇരുത്താന്‍
             ഒരു പീഠവും
             ഇവിടെ യോഗ്യമല്ലല്ലോ
             അങ്ങനെ
             ജനറലാശുപത്രിയിലെ
             മോര്‍ച്ചറി ധന്യമായി .
             അപ്പോള്‍ , അയ്യപ്പന്‍
             എവിടെയെങ്കിലുമൊരിടത്ത്
             കവിതയെഴുതാതെ
             അലഞ്ഞു തിരിയാതെ
             അടങ്ങി കിടക്കുന്നത്
             ചരിത്രം , തങ്ക ലിപികളില്‍
             സ്വയമെഴുതിച്ചേര്‍ക്കുകയായിരുന്നു.
           
             ശിലകളും പക്ഷികളും
             കണ്ണീര്‍ വാര്‍ത്തു കൊണ്ടേയിരിക്കുന്നു
             എവിടെയെക്കേയോ
             തുളഞ്ഞു കയറാന്‍ ഒരമ്പ് 
             ദൂരെ നിന്നും പാഞ്ഞു വരുന്നു .....








Sunday, October 3, 2010

അമ്മയും കുഞ്ഞും

ഇന്നലെയെന്റെ തോളിലണഞ്ഞാ
പൂമിഴികള്‍ പൂട്ടിയുറങ്ങി നീ
ഇന്നു നീയുറങ്ങൂ ; പൂമെത്തയില്‍
ഏകയാം , ജീവിതയാത്രയ്ക്കായി
എന്നുടെ വക്ഷത്തില്‍ നിന്നെടുത്താ
ശയ്യയിലൊറ്റയ്ക്കുറക്കൂ കാലം
എന്‍ നെഞ്ചിനൂഷ്മാവില്‍ നിന്നകന്നാ
മെത്ത തന്‍ ചൂടേറ്റുറങ്ങുന്നു , നീ

ജീവിത തത്വമെല്ലാമറികിലും
ലോലമാകുന്നോര്‍ക്കവെയെന്മനം
ഒന്നുറക്കട്ടെയീ തോളിലേറ്റിയെന്‍
കണ്മണിതാമരത്താരതിനെ .
കൈവളരുന്നു , കാല്‍വളരുന്നു
ആ,കൊച്ചുപ്പാവാടക്കാരിയവള്‍
ചേതോഹരമൊരു സ്വപ്നത്തിലാണ്ടു
സ്വച്ഛമായി,സ്വസ്ഥമുറങ്ങുന്നു.
അല്ലയ്കിലാ മലര്‍ച്ചുണ്ടുകളില്‍
മന്ദഹാസ പൂക്കള്‍ വിടരുമോ ?

എന്നാലും ചില തപ്തചിന്തകള്‍
എന്നുടെയുള്ളമുഴുതിടുന്നു
എന്നാലും ചില ദഗ്ധസ്വപ്നങ്ങള്‍
ഇവ്വിധമെന്നെയിന്നലട്ടുന്നു
നിന്‍ കൊച്ചുത്തെറ്റുകള്‍ , കുസൃതിത്ത -
രങ്ങളാ , കുറ്റങ്ങള്‍ക്കുറവുകള്‍
കാണ്മവേ , കുട്ടിയല്ലേയെന്നാശ്വ -
സിച്ചു , കണ്ണടയ്ക്കുവാനാകുമോ ?
പുസ്തകച്ചുമടിൻ ഭാരത്താൽ നിൻ
കൊച്ചു ചുമലു കുനിഞ്ഞിടവേ
ആ , ഭാരമേകുന്ന നോവുകളെൻ
നെഞ്ചിന്‍ നെരിപ്പോടുതുകയായി

കണക്കും സയന്‍സും കംപ്യൂട്ടറും
നിന്‍ ചിന്തയിൽ ഘോര വാതമകാം
വളരും  മതിയതിനാകാതെ, 
അറിവധികമമൃതാകാം .
ജീവിതമത്സരം നിഷേധിപ്പൂ
പൈതലേ നിനക്കു ബാല്യകാലം.
വീട്ടിലെത്തും ഗുരുവിന്‍ ശിക്ഷണം
ഗൃഹപാഠം പിന്നാലെയത്താഴം
എത്രയോ ഭാരമീ കൊച്ചുതോളില്‍
നിന്‍ നന്മയതോമലേ മാപ്പേകൂ .


ആഞ്ഞുപ്പായുന്ന സമയരഥമേ
നില്പാമോയല്പ മാത്രയെങ്കിലും
ഇല്ല, ലംഘിക്കാനാവതില്ല , കല്ലു -
പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം
നില്ക്കാതെപ്പോകുന്നു വത്സരങ്ങളോ
ഓരോരോ ഘട്ടവും നീയുമൊപ്പം .

നിന്നാരോമലിനെത്തോളിലണ
ച്ചൊരു നാളീയുമ്മറത്തിണ്ണയിൽ
ഓമനത്തിങ്കള്‍ , പാടിയന്നു , നീ -
യുലാത്തും ധന്യ മൂഹൂര്‍ത്തത്തില്‍
എന്നകതാരിന്റെ സാനുവേറി
സായൂജ്യം വെന്നിക്കൊടി നാട്ടിടും .















എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...