നെഞ്ചിലൊരു വെടിയുണ്ട
കെട്ടു പോകാത്ത
നെഞ്ചിലവശേഷിച്ച
കെട്ടു പോകാത്ത
തീ പോലെ
തോര്‍ന്നു തീരാത്ത
മഴ പോലെ
ഒരു മാളങ്ങളിലു
മൊളിച്ചു കഴിയാത്ത
ധീരതയുമായി ,
കവിതകളില്‍
വിപ്ലവത്തിന്റെ
വിയര്‍പ്പിനുപ്പു
ഗന്ധവും പേറി
അയാളെന്നും
നിവര്‍ന്നു നില്ക്കുന്നു
പട്ടിണിയെന്ന
മാരണത്തെ
മാരണത്തെ
നൂറു കോടിശ്വര
കണക്കുകള്‍ കാട്ടി
പേടിപ്പിക്കാൻ
നോക്കുന്ന നാട്ടില്‍
നോക്കുന്ന നാട്ടില്‍
നട്ടെല്ലുറപ്പുള്ളൊരു
പോരാളിയായി
അയാളെന്നും
ഒരു പർവ്വത നിരയായി
ഒരു പർവ്വത നിരയായി
ഉയര്‍ന്നു നിന്നു
ഉച്ചസ്സൂര്യനെപ്പോലെ
ആ, ജ്വലിക്കുന്ന മുഖം
ഞങ്ങൾക്കു കാണാനായില്ല
നട്ടെല്ലു വളഞ്ഞും,
മുതുകു കുനിഞ്ഞും
ഞങ്ങളുടെ മുഖം
ഞങ്ങളുടെ മുഖം
താഴോട്ടുമായിരുന്നു
നെഞ്ചിലവശേഷിച്ച
വെടിയുണ്ട
പോരാട്ട വേളയില്‍
വേദനയേകുമ്പോള്‍
അടങ്ങി കിടക്കൂ
ശല്യമേയവിടെ
എന്നു ശാസിക്കുന്നു
എന്നു ശാസിക്കുന്നു
കാഴ്ചകള്‍ക്കപ്പുറത്തു
ആരവങ്ങളുയരുന്നു
ജീവിതയുദ്ധത്തില്‍
ഒരിക്കലും
ഒരു പോരാളിയും
ഒറ്റയ്ക്കാകില്ലാ.