Thursday, April 28, 2016

കറിവേപ്പില






രസനകളെ കൊതി
പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന
വിശിഷ്ടഭോജ്യത്തിലെ
രുചി ഘടകമായിരുന്നു , ഇതുവരെ
സവിശേഷമായ ഗന്ധവും
സ്വാദും കഴിവോളം നല്കുകയായി
എന്നിട്ടും തളികയിൽ നിന്നും
ദയരഹിതമായി പുറത്തേയ്ക്ക്
ചരിത്രം ആവർത്തിക്കപ്പെടുന്നു
അടുത്തൂണടുത്തെത്തുമ്പോൾ
എടുത്തു മാറ്റുന്ന കറിവേപ്പിലയെ
ഓർമ്മിപ്പിച്ചു കൊണ്ടു് ചരിത്രം
സ്വയം വിമർശനപരമായ
ആവർത്തനത്തിനായി ഒരുങ്ങി .

Friday, April 15, 2016

കൊഴിഞ്ഞു വീഴുമ്പോൾ


നാരായം മുനയൊടിയുന്നതിനു മുമ്പായി
എഴുതട്ടെ ഞാനിനി ജീവിതം ,
കനിവോടെ തന്ന താളിയോലയിൽ
നിന്നെക്കുറിച്ചൊരു കവിത
അക്ഷര തമ്പുരാക്കന്മാരുടെ
ഭാവവും നോട്ടവും പേടിപ്പെടുത്തുന്നു
മുനയൊടിഞ്ഞു പോയ് നാരായം
ഒന്നും കുറിക്കാതെ താളിയോലയും

ശിരസ്സിൽ തിളയ്ക്കുന്നു ചിന്തകൾ
ബോധ വല്ലിയിൽ വിടരുന്നു കറുത്ത പൂക്കൾ
ഇഴഞ്ഞെത്തുന്ന സർപ്പം
വിഷപ്പല്ലു കൊഴിച്ചു തല തല്ലി ചത്തു .
ആരോ ജയിച്ച ആരവത്തിൽ
പുനർജ്ജനിച്ച യൗവ്വനം
ചവിട്ടി കടന്നു പോയ വഴികളിലെ
ചുവന്ന രക്തത്തെ തേടുന്നു വീണ്ടും .

പച്ചിലകളുടെ മർമ്മരങ്ങൾക്കിടയിലൂടെ
ഞെട്ടറ്റു വീണു പോകുന്നതറിഞ്ഞു
വെളിച്ചം അസ്തമിച്ച ദ്വീപിൽ
ഇനി , നിന്നെ ഞാൻ കാത്തിരിക്കാം.

Wednesday, April 6, 2016

മൺ തരി



നിങ്ങളുടെയിഷ്ടത്തിൻ
ചെപ്പിനകത്തു വെയ്ക്കുവാൻ
ഞാനൊരു പവിഴ മുത്തല്ല
നിങ്ങളുടെയാകാശ സീമയിൽ
ഏഴു വർണ്ണങ്ങൾ വരയ്ക്കുവാൻ
ഞാനൊരു മഴവില്ലുമല്ല,

നിങ്ങളുടെയന്തർദ്ദാഹം തീർക്കാൻ
ചക്ഷകത്തിൽ നിറച്ചു വെച്ച
ജീവിത മദിരയുമല്ല ഞാൻ
നിങ്ങളുടെ സർഗ്ഗമാളികയിലെ
തീരാ വിരുന്നുണ്ണാനെത്തിയ
വഴി തെറ്റിയ വിരുന്നുകാരനുമല്ല .

നക്ഷത്രങ്ങൾ , കൺ മിഴിച്ചു
നോക്കും , ഭൗമ മനോഹാരിതയിൽ
പറ്റിച്ചേർന്നു കിടക്കുമൊരു
ചെറു മൺ തരി മാത്രം ഞാൻ .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...