Tuesday, November 16, 2010

എഴുതാത്തതെന്തേ

                                              എഴുതാത്തതെന്തേ
                                        

എഴുതാത്തതെന്തേ , നീയെന്നെക്കുറിച്ചു
കവിതയെഴുതാത്താതെന്തേ, വീണ്ടും
അറിയുകയാണിന്നുമെന്നാത്മാവിന്‍
തന്ത്രിയിലന്നു നിന്‍ കാവ്യാംഗുലികള്‍
സാദരം തൊട്ടതും, ഉത്ക്കണ്ഠ നീന്തും
നൊന്തുപ്പിടഞ്ഞാ കണ്ണീര്‍ മിഴികളും

ചെമ്പക നിറമുള്ള ഗോപികമാരുടെ
ചന്ദന വദനവും , യൌവ്വന നിലാവും
അന്തിച്ചുവപ്പുള്ള തളിരെതിര്‍ ചുണ്ടുകള്‍ ;
നക്ഷത്ര മിഴികളാ,  ലാസ്യ നടനങ്ങള്‍
എന്നേ മാഞ്ഞു പോയെന്നുള്ളില്‍ ഭദ്രേ

എന്നാലിന്നുമാ കാഴ്ചയതെന്നന്ത
രംഗത്തെ ഹാ! അണുവിട മഥിക്കുന്നു
തേരതു നിറുത്തി നിന്‍ പുല്ക്കുടിലി -
ലേയ്ക്കെന്നക്ഷികളാക്ഷണം ചാഞ്ഞു
ചെന്നീടവേ , മുകുളിത പാണിയാല്‍
മുഖമൊന്നുയര്‍ത്തി നോക്കി , നീ ,
സുകൃതാമൃതമുണ്ടൊരാ കാഴ്ചയതിന്നും ;
നൊമ്പരം നൊമ്പരമായെന്നുള്ളിലീ -
ശനായാലും തെളിഞ്ഞിടും കല്പാന്തം

 അന്നൊരാ, പാതിരാ വേളയതിങ്കല്‍
നിവര്‍ത്തി വെച്ചൊരാ പുസ്തകത്താളില്‍
സ്വപ്നം കണ്ടിരിപ്പൊരു ചിത്രശലഭം,
പുസ്കക താളു മറിയുമ്പോള്‍, പതംഗത്തിന്‍
ദുരന്തമതോര്‍ത്തു , നീ മാഴ്കകാതിരിപ്പാന്‍ ;
പാതിരാപക്ഷിയായി പാട്ടൊന്നതു പാടി,
ഞാനുണര്‍ത്തിയാ , ശലഭമതിനെ
പറന്നു പോയി പതംഗം ; നിന്നുള്ളിലോ
ഭൂതദയയുടെ പൂക്കള്‍ വിരിഞ്ഞു
എഴുതിയതൊരു , കവിതയായി  , നീ .

എഴുതാത്തതെന്തേയെന്നെക്കുറിച്ചു
കവിതയെഴുതാത്തതെന്തേ വീണ്ടും ?

നറും വെണ്ണ കട്ടു ഭുജിച്ച ബാല്യത്തിന്‍
തിരു മധുരവും ; പൈമ്പാലു കറന്നു ,
കുടിച്ചതും , മണ്ണു വാരിതിന്നതും , വളര്‍ -
ത്തമ്മ തന്മുന്നിലോ വാ തുറന്നു
മൂന്നുലകവുമന്നു കാട്ടികൊടുത്തതും ,
നഞ്ചു നിറച്ച മുലക്കണ്ണുകള്‍ വലിച്ചു
കുടിച്ചതും , പൂതന മരിച്ചു വീണതും ,
കുന്നതു കുടയായി പിടിച്ചൊരാ
പേമാരി തന്‍ പേക്കൂത്തു തടഞ്ഞതും ,
അറിയാതെ, അറിയാതെ വിസ്മൃതി
തന്നന്ധാകാരം മറച്ചെന്നിരിയ്ക്കാം ,
തേര്‍ത്തടത്തിലന്നു നിവര്‍ന്നു നിന്നു ;
ഞാണു വലിച്ചു കുലച്ചൊരാ  വില്ല -
തിലെ ബാണം പോലെന്നുടെ , കണ്മുന
നിന്‍ നേര്‍ക്കു പാഞ്ഞതും ; കത്തിജ്ജ്വലി -
ച്ചു നിന്മുഖ മണ്ഡലത്തില്‍ രത്നപ്രഭ -
യായി ഭക്തി ദിവ്യാനുരാഗമെന്ന -
ന്തരാത്മാവിന്നന്തര്‍ മണ്ഡപത്തില്‍
എരിയൂ ഭദ്രദീപമായിന്നും ഭദ്രേ .

കാളിയവിഷഫണങ്ങള്‍ മര്‍ദ്ദിച്ചു
നൃത്തമാടിയതു കവിതയാക്കി നീ
കാലമേറെ കഴിഞ്ഞു  തെളിനീരുറ -
വയായൊഴുകട്ടെയിന്നും നിന്‍ കവിത,
കുറിഞ്ഞിപ്പൂക്കള്‍ പൂത്ത പോലെയമ്പല
മണികള്‍ മുഴങ്ങുന്നതു പോലെ, രാത്രി
മഴയുടെയാരവം പോലെ, മനസ്സി
ലെങ്ങും മണലെഴുത്താകട്ടെ ആ , കവിത .

വന്നു നിന്നുടെ ചാരെയംബരത്തില്‍
ശ്യാമ മേഘമെന്നതു പോലിന്നു ഞാന്‍
കാടുകള്‍ കാക്കുവാനേറെ നടന്നു തളര്‍ന്ന
കാലുകള്‍ക്കിളവേകാനുറങ്ങുന്നു , നീ
ചന്ദ്രബിംബ , മതിന്‍ ദീര്‍ഘ കലയും ;
നിന്നുടെ മുഖമണ്ഡലത്തിന്‍ ദീപ്തി
കണ്ടു ഞാന്‍ നിന്നന്തരാത്മാവില്‍ കവിത
നീയെഴുതി കൊണ്ടിരിക്കും ദൃശ്യം
എന്നെക്കുറിച്ചുള്ള വരികളടര്‍ -
ന്നടര്‍ന്നു വീഴുന്നു നീയെഴുതുന്നു
സുദമാവിന്നാഗമനത്തിലന്നു
നിറഞ്ഞ കണ്ണുകള്‍ വീണ്ടും നിറയൂ.
എഴുതുന്നുയെന്നെക്കുറിച്ചു കവിത
നിത്യവുമെന്നെക്കുറിച്ചു സൌഗത.














Thursday, November 4, 2010

ശുഭപ്രതീക്ഷ

അന്ധകാരത്തിന്റെ മടിയിലെന്നെ
പ്രസവിച്ച അമ്മേ
ഇത്തിരി വെളിച്ചത്തിനായി ഞാന്‍
കൈകാലിട്ടടിക്കുമ്പോള്‍
മുലപ്പാലു തന്നിട്ടെന്തു കാര്യം ?
വന്നെത്തിടുന്ന പ്രഭാതത്തിന്‍
കിരണങ്ങളതേറ്റു വാങ്ങീടാന്‍
കണ്‍തുറന്നു കാത്തു കിടക്കവേ
താരാട്ടുപാടിയുറക്കുവതെന്തേ ?

പാഴ് വീഥികളോ !കാട്ടിടുന്നു
നീതിശാസ്ത്രത്തിന്‍ ചൂണ്ടുപ്പലകയും
സംഭീതനാകുന്നു ഞാന്‍
എന്തിനു രക്ഷ ബന്ധിച്ചിടുന്നു
കൈത്തണ്ടയിതില്‍ വൃഥാ,
സ്നേഹിച്ചവരോ മുറിവേല്പിക്കും
ആദര്‍ശത്തിനാര്‍ത്തനാദം
കേട്ടെന്‍ ഭൂതദയ പനിച്ചിടുമ്പോള്‍
മരുന്നുമപ്പോത്തിക്കിരിയുമെന്തിനമ്മേ ?

ഛിദ്രമിതിനൊരന്ത്യം ശാശ്വതമമ്മേ
അന്നു ഞങ്ങളഗ്നിപര്‍വ്വതങ്ങളാകും
പിന്നെ , പൊട്ടിത്തെറിച്ചീടും
ഒഴുകുമാ ലാവയിലും തീയിലും
വീണ്ടും ശുദ്ധമാകും ; കാലം
പണ്ടു സംസ്ക്കാരം നട്ടു വിശുദ്ധമാക്കി -
യൊരീ  മണ്‍പാത്രം.


എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...