Saturday, July 11, 2020

നീലക്കടമ്പ്


നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ നീ
കേൾക്കുമൊരു നാൾ
നീന്തി നീ നിവർന്നു,
ശിരസ്സു പൊന്തിച്ചു മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
കുംഭയിണകൾ ; ക്ഷണം
ഇളകി വീണിടുമോ?

നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ


ശാരിക വളയത്തിൻ
ചെന്നിണച്ചാരുത 
താമര
ചേവടി , താളത്തിൽ
ആട്ടിയും, 
കോടക്കുഴലതു
 യിണത്തിൽ മീട്ടിയുമവി -
ടൊരു മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
Top of Form

Tuesday, July 7, 2020

കൊടുങ്കാറ്റിനെ കൊതിച്ചു്










നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയാകും
കണ്ണുകൾ പതിയെ
പാതിയടയുമ്പോൾ
ഉതിരുന്ന നെടുവീർപ്പിൽ
പാറിയകലുന്നതു വിളിപ്പേര്
ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
ഇണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...