Saturday, January 24, 2015

കുടിവെള്ളം


കുടി വെള്ളം എന്നു് വലുപ്പത്തിൽ എഴുതി വെച്ചിരുന്ന ലോറി ആൾ
ത്തിരക്കേറിയ പാതയിൽ വെച്ചു് അപകടത്തിൽ പെട്ടു . നഗരത്തിലെ
പ്രധാനപ്പെട്ട ആശുപത്രിയിൽ കുടിവെള്ളമെത്തിയ്ക്കാൻ പോകയായി
രുന്നു ഈ ലോറി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും
ഏജന്റിനെയും നാട്ടുകാർ പുറത്തേയ്ക്കെടുത്തു. ഇരുവരും വെള്ളം
വെള്ളമെന്നു് പുലമ്പിക്കൊണ്ടിരുന്നു .
ലോറിയിലെ കുടിവെള്ള ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന ഹോസിലെ അടപ്പു്
തുറന്നു് അവിടെ കൂടി നിന്നവരിൽ ചിലർ ഇതിനകം ഒരു പെറ്റ് ബോട്ടിൽ
നിറയെ വെള്ളം നിറച്ചു കൊണ്ടു വന്നു . ഒന്നു രണ്ടു പേർ ഡ്രൈവറെയും
ഏജന്റിനെയും ഫുട്പാത്തിന്റെ തിട്ടയിൽ ചാരി ഇരുത്തി. ഏജന്റിന്റെ
ചുണ്ടു പിളർത്തി പെറ്റ് ബോട്ടിലി ലെ വെള്ളം ഒരാൾ ഒഴിച്ചു കൊടുക്കാൻ
ശ്രമിച്ചു. എന്നാൽ ഒഴിച്ചു കൊടുത്ത വെള്ളം മുഴുവൻ ഏജന്റ് നിർബ്ബാധം
തുപ്പി കളഞ്ഞു . വെള്ളം വെള്ളമെന്നു് ഇടതടവില്ലാതെ വിളിച്ചു കൊണ്ടി
രുന്ന ഡ്രൈവർ പൂർണ്ണമായും നിശബ്ദനായി . മാത്രമല്ല ചുണ്ടുകൾ ബല
മായി കൂട്ടിപ്പിടിക്കുകയും ചെയ്തതു് ക്രാന്തദർശികളായ ചില നാട്ടുകാർ
ശ്രദ്ധിച്ചു. ഇതിനിടയിൽ വെള്ളം നിറച്ച പെറ്റ് ബോട്ടിലുമായി അപകട
ത്തിനിരയായ ഘതഭാഗ്യർക്ക് കുടിവെള്ളം പകർന്നു നല്കാനുദ്യമിച്ചു
കൊണ്ടിരുന്ന ആ നല്ല ശമരിയാക്കാരൻ , ഡ്രൈവറുടെ ചുണ്ടോടു പെറ്റ്
ബോട്ടിൽ ചേർത്തു വെച്ചു . ഡ്രൈവർ വേണ്ടായെന്ന മട്ടിൽ തല ശക്ത
മായി കുലുക്കുകയും കുതറുകയും ചെയ്തു . തുടരെ തുടരെ അവരിരുവരെ
യും കുടി വെള്ളം കുടിപ്പി ക്കാനുള്ള നാട്ടുകരുടെ ശ്രമം പരാജപ്പെടുന്നതി
നിടയിൽ പരുക്കേറ്റയിരുവരെയും പോലീസെത്തി ആംബുലൻസിൽ ക
യറ്റി .അപ്പോൾ അവരിരുവരും വെള്ളം, വെള്ളം എന്നുറക്കെ വിലപിച്ചു
കൊണ്ടിരുന്നു. സൈറൺ മുഴക്കി ആംബുലൻസ് പാഞ്ഞു പോകുന്നതു
നോക്കി ക്രാന്തദർശികളായ നാട്ടുകാരിൽ ചലരിങ്ങനെ പറഞ്ഞു
"ഈ വെള്ളമല്ലേ ആ, ആശുപത്രിക്കാർ കുടിയ്ക്കുന്നതു്."

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...