Thursday, October 8, 2015

കമ്പികളില്ലാത്ത വീണ


ഒറ്റക്കമ്പിയുമില്ലാത്ത
നിന്റെ മണി വീണ
മീട്ടുമ്പോളുണരുന്ന രാഗം 
കൊണ്ടു പോകുമെന്നെ
അജ്ഞാത വിഹാരങ്ങളിൽ
സപ്തം കടന്ന സ്വരങ്ങളിൽ
സംഗീത സാഗരങ്ങൾ
നീന്തി കടന്നു ചെന്നെത്തും
കാണാ കാഴ്ചകളുടെ
പ്രമദ വനങ്ങൾ തീർത്ത
വസന്തോത്സവങ്ങളിൽ
ചുവടുകൾ വെച്ചു ലാസ്യ
നടനമാടി തീർത്തെൻ
ഇന്ദ്രിയങ്ങളുടെ അനുഭൂതികൾ
പത്മ പരാഗങ്ങൾ പാകിയ
നടവഴികൾ ,ഗാന കന്യകകൾ
തീർത്ഥം തളിച്ചു
വിശുദ്ധമാക്കി വരവേറ്റിയ
മാളികയിൽ , സ്വപ്നങ്ങളുടെ
കംബളം പുതച്ചു
ഞാൻ സുഖ സുക്ഷുപ്തിയതു
പൂകട്ടെയിന്നാദ്യമായി.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...