Friday, November 11, 2016

അമ്മാവാ! ഡോണ്ട് ഡിസ്ററർബ് മീ


ചുറ്റും തിരിയുന്ന ഗ്ലാസ് ടോപ്പുള്ള
വിദേശ നിർമ്മിത ഓഫീസ് ടേബിൾ, മുറിയിലെ ചുമരു
കൾ വുഡ് പാനലിംഗ് ചെയ്തു് മോടി കൂട്ടിയിരിക്കുന്നു.
ഏസിയുടെ പതുപതുത്ത തണുപ്പു് കിടപ്പു മുറിയെ അനു
സ്മരിപ്പിക്കുന്നു . മരുമകന്റെ കാബിൻ അയാൾക്കു്
നല്ലതു പോലെ ബോധിച്ചു . വില പിടിപ്പുള്ള ഉടയാട
യിൽ മരുമകൻ കൂടുതൽ സുന്ദരനായെന്നു് അയാൾക്കു
തോന്നി . ഒട്ടി വരണ്ട കവിളുകൾ എത്ര പെട്ടെന്നാണു്
തക്കാളി പോലെ തുടുത്തിരിക്കുന്നതു്.

അമ്മാവൻ വന്ന കാര്യം പറഞ്ഞില്ല? മരുമകൻ ആ,
വിമൂകത ഭഞ്ജിച്ചു കൊണ്ടു് ചോദിച്ചു.
നിനക്കറിയാല്ലോ കാര്യങ്ങൾ എന്റെ പദവി നഷ്ടപ്പെട്ടു
എല്ലാവരാലും ഒറ്റപ്പെട്ടു . ഉടുതുണി നനച്ചു തേയ്ക്കാനും
മറ്റുള്ളവരോടു കൈ നീട്ടേണ്ട അവസ്ഥയായി
എല്ലാം അമ്മാവൻ വരുത്തി വെച്ചതല്ലേ. നീരസത്തോടെ
മരുമകൻ പറഞ്ഞു
തന്റെ നെഞ്ചിലേക്ക് മരുമകൻ കഠാര കുത്തിയിറക്കിയ
തായി അയാൾക്ക് അനുഭവപ്പെട്ടു . തന്നെ ഒട്ടും ശ്രദ്ധി
ക്കാതെ ഫയലുകൾ നോക്കുന്ന മരുമകനെ അറ്റു പോകാത്ത
ആശ്രയ ബോധത്തേോാടെ അയാൾ നോക്കി.
നീ വിചാരിച്ചാൽ എവിടെയെങ്കിലും ഡെയിലി വേജസ്സായി
ഒരു ജോലി എനിക്ക് കിട്ടും. നിന്നെ എംഡി ആക്കിയതിനാ
ണല്ലോ ഈ അവസ്ഥ എന്നെ ഗ്രസിച്ചതു്. അയാൾ യാചി
ക്കുകയായിരുന്നു അപ്പോൾ .
അമ്മാവാ . ചട്ടത്തിനും നിയമത്തിനും എതിരായി ഞാൻ
പ്രവർത്തിക്കില്ല. ഏവിടെയെങ്കിലും അമ്മാവൻ അപേക്ഷ
കെടുത്തു് യോഗ്യതയുണ്ടെങ്കിൽ ജോലി കിട്ടും. ഞാൻ
ഒരു ശുപാർശയും ചെയ്യില്ല . ഇപ്പോൾ നല്ല തിരക്കിലാണു്
ഞാൻ . ഡോണ്ട് ഡിസ്ററർബ് മീ.മരുമകൻ ഫയലിൽ
നിന്നും തലയെടുക്കാതെ പറഞ്ഞു
ഒന്നും മിണ്ടാതെ അമ്മാവൻ കാബിന്റെ വാതിൽ തുറന്നു
പുറത്തിറങ്ങി.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...