Monday, June 18, 2012

അശാന്തിയുടെ കൂടാരത്തിൽ


അശാന്തിയുടെ കൂടാര -
ത്തിലെത്തിയ
അതിഥിയാണിന്നു ഞാൻ
ചഷകങ്ങളിൽ
നിറയ്ക്കുന്നതു
കണ്ണുനീരോ ? രുധിരമോ ?
ഭോജന പാത്രത്തിൽ
ആത്മാവു പകുത്തു
ദുരിത ഗണങ്ങളോ ?
അശാന്തിയുടെ
പാളയത്തിലെ
തടവുകാരൻ ഞാൻ .

ജനനമരണങ്ങളുടെ
കാലദൈർഘ്യങ്ങൾക്കിടെ
ജീവിതം ക്ഷണിച്ചു
കൊണ്ടു വന്നതിവിടെ
എന്തെന്തു സ്വപ്നങ്ങൾ
കണ്ടതൊക്കെയും
തല്ലിക്കൊഴിച്ചുവല്ലോ
പൊഴിഞ്ഞൊരാ
സ്വപ്നത്തിനിതളുകളിൽ

ആരുടെ കാല്പാടുകൾ ?

അകലെയേതോ
വിജനതയിലുയരുന്ന
ദൃഢ കാലൊച്ചകൾ
കാണാനാകാതെ
എത്തിടുമതിഥിയുടെ
പാദപതനങ്ങൾ

വരിക സഖേ , വരിക
നല്കിടാമുപഹാരം
അനുയാത്രക്കു മുമ്പ് ,
ജീവിത മുത്തുകൾ
നിറയ്ക്കുവാൻ
കാലമേകിയ കനക -
ച്ചെപ്പിൽ നിയതി
നിറച്ച കണ്ണീർമണികൾ .

Sunday, June 3, 2012

സുഖമല്ലേ ! സഖി

 ഓരോരോ രാഗസ്പന്ദനങ്ങളിലും
സ്വന്തമെന്നു കരുതി നിൻ, രാഗത്തെ
 നെഞ്ചോടു ചേർത്തെന്നും  നിറുത്തി
ഏതോതേ കാരണത്താൽ നീ നഷ്ടപ്പെട്ട
നൊമ്പരം, തീക്കാറ്റതേക്കുന്നതിനെക്കാൾ
എത്രയോയെത്രയോ, തീക്ഷ്ണമിന്നും !

ആയിരാമായിരമാളുകൾക്കിടയി -
ലേകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർച്ചം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായൊരു, പകൽകിനാവിൻ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം പിന്നെ, സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നൊന്നു ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്നാ സ്മരണകളും
വല്ലാതെയുലക്കും , നഷ്ടബോധവും .

ജീവിതയാത്ര തീരുന്നവസാന
മാത്രയിലെന്റെ നിശ്ചേതനയിൽ
തരിവളയിട്ട കൈകളെനിക്കേറ്റം
ഇമ്പമാർന്നനാദമുതിർത്തൊരു, 

പനിനീർ പൂവെൻ ജഢമേനിയിൽ
ഒരു തുള്ളി കണ്ണുനീരിനകമ്പടി -

യോടെ,മെല്ലേ , മെല്ലെയുതിർക്കവേ
അന്നേരമെന്നുടെ ഹൃത്തിൽ നിന്നുയരും
സുഖമല്ലേ ! സഖിയെന്ന , ചോദ്യം ?

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...