Saturday, January 8, 2022

വിദേശത്തെ മകൻ

 


വംഗദേശത്തിന്റെ അതിർത്തിയിൽ റോന്തു
ചുറ്റുന്ന പതിവു് ഉപജീവനമാർഗ്ഗത്തിനിടയിൽ
വിരസവും മനംമടുപ്പിക്കുന്നതുമായ വിജനത
യിൽ ഗോപാലകൃഷ്ണനു് ഏക ആശ്വാസമാണു്
അജ്മൽഖാന്റെ ചെറിയ ചായക്കട. അതിർത്തി
കടന്നു് ബംഗ്ലാദേശികളും അവരുടെ ആടുകളും
എത്തുന്നതു് തടയുക ജാഗരൂകമായ പ്രവൃത്തി
തന്നെയാണു്. ആത്മാർത്ഥതയുള്ള ഒരു
അതിർത്തി രക്ഷാ ഭടന്റെ കർമ്മനിരതക്കു
കോട്ടം തട്ടാതെയാണു് ഗോപാകൃഷ്ണൻ തന്റെ
ജോലി നിർവ്വഹിക്കുന്നതു്. ബംഗ്ലാദേശികളെ
വിരട്ടി അതിർത്തിയ്ക്കപ്പുറത്തേക്കു് അയയ്
ക്കുന്നതു പോലെ എളുപ്പമല്ല അവരുടെ ആടു
കളെ അതിർത്തിയ്ക്കപ്പുറത്തേക്കു് ആട്ടിത്തെ
ളിച്ചു വിടേണ്ടതു്. ബംഗ്ലാദേശല്ല ഇത് ഇൻഡ്യ
യാണു് എന്നു് ആടുകളോടു പറഞ്ഞിട്ടു് എന്തു
കാര്യം. രണ്ടു രാജ്യങ്ങളിലേയും പച്ചിലകൾക്ക്
അടുകളെ സംബന്ധിച്ചു് ഒരേ രുചി തന്നെ
യാണു്. സ്ഥലം മാറ്റം കിട്ടി വന്നിട്ടു് ഒരു മാസ
ത്തിനിടയിൽ ആടുകളുടെ അതിക്രമിച്ചു കട
ക്കലിനെതിരെയാണു് ഗോപാലകൃഷ്ണന്റെ
കർമ്മനിരത പരീക്ഷണ വിധേയമായതു്.
അന്നും ആടുകളെ പണിപ്പെട്ടു് പിന്തിരിപ്പിച്ച
ക്ഷീണമകറ്റാൻ ഒരു ഗ്ലാസ് സുലൈമാനി
കുടിക്കാനായി ഗോപാലകൃഷ്ണൻ അജ്മൽ
ഖാന്റെ ചായക്കടയിലെത്തി. ഉപചാരം പറഞ്ഞു്
ചായ ഓർഡർ ചെയ്തപ്പോഴാണു് ഗോപാല
കൃഷ്ണൻ അജ്മൽഖാന്റെ വേഷവിധാനം ശ്ര
ദ്ധിച്ചതു് . പുതുപുത്തൻ ടീഷർട്ടും ബർമുഡ
യുമാണു് അയാൾ ധരിച്ചിരിക്കുന്നതു്. സാധാ
രണയായി അഴുക്കു പിടിച്ച കൈയ്യുള്ള വെള്ള
ബനിയനും കഴുകിയാൽ വെള്ള നിറം ലഭിക്കു
മെന്നു് ഉറപ്പിക്കാവുന്ന പൈജാമയും ആണു്
അയാളുടെ വേഷം . ഗോപാലകൃഷ്ണൻ ഹിന്ദിയും
അറിയാവുന്ന ബംഗാളിയും കൂട്ടിക്കലർത്തി
അജ്മൽ ഖാന്റെ വേഷ വിധാനത്തെ
പ്രശംസിച്ചു. സുലൈമാനി നിറച്ച സ്റ്റീൽ ഗ്ലാസു്
ഗോപാലകൃഷ്ണനു നേരെ നീട്ടി പ്രശംസിച്ചതിന്റെ
സംതൃപ്തി ഒരു വിടർന്ന പുഞ്ചിരിയിലൊതുക്കി
അജ്മൽഖാൻ ഗോപാലകൃഷ്ണനോടു പറഞ്ഞു
എന്റെ മകൻ വെളിയിലാണു്. അവധിക്കു
നാട്ടിൽ വന്നപ്പോൾ കൊണ്ടു വന്നതാണു്.
എവിടെയെന്ന ഗോപാലകൃഷ്ണന്റെ ചോദ്യഭാവ
ത്തിനു് ഉത്തരമായി അയാൾ കൂട്ടിച്ചേർത്തു.
കേരൾ, ത്രിവെന്ത്രം.
ദുബായി, സൗദി,കുവൈറ്റ് എന്നൊക്കെ വിചാരിച്ച
ഗോപാലകൃഷ്ണൻ അതു കേട്ടു് ഡൈനാമിറ്റ് പൊട്ടി
ത്തെറിച്ച സംഭവസ്ഥലത്തെന്ന പോലെ നിന്നു
പോയി .
ഇതിനിടയിൽ രണ്ടു ചെറുപ്പക്കാർ അവിടെ
യെത്തി. അജ്മൽ ഖാൻ ഗോപാലകൃഷ്ണനോടും
അവിടെ ചായകുടിയ്ക്കാനെത്തിയ മറ്റുള്ളവ
രോടുമായി ആ, ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി
പറഞ്ഞു . അവധിക്കു വന്ന എന്റെ മകനും
കൂട്ടുകാരനുമാണു്. ആ ചെറുപ്പക്കാർ എല്ലാ
വരെയും നോക്കി, പിന്നെ ഹസ്തദാനം
ചെയ്തു. എന്നിട്ടു് മലയാളത്തിൽ സംസാ
രിച്ചു തുടങ്ങി .അജ്മൽഖാനും മറ്റുള്ളവരും
അവരുടെ സംസാരം മനസ്സിലാകാതെ
അഭിമാന വിജൃംഭൃതരായി ആ ,ചെറുപ്പ
ക്കാരെ നോക്കി നിന്നു. ചെറുപ്പക്കാർ രണ്ടു
പേരും മലായളത്തിൽ സംഭാഷണം തുട
രുകയാണു് . ഇടയ്ക്ക് തങ്ങൾ സംസാരി
ക്കുന്ന ഭാഷ മറ്റാർക്കും പിടികിട്ടാത്തതിന്റെ
ഗരിമയോടെ ചെറുപ്പക്കാരിരുവരുംതാനുൾ
പ്പെടെ അവിടെ കൂടി നില്ക്കുന്നവരെ സാഭി
മാനം നോക്കുമ്പോൾ ഗോപാലകൃഷ്ണൻ
കേരൾ ,ത്രിവെന്ത്രം എന്നു് പലവട്ടം മനസ്സി
ലുരുവിട്ടു.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...