Wednesday, October 24, 2018

മിന്നലൊളി





 ശലഭങ്ങൾ പറക്കുന്ന നഗരത്തിൽ
പോക്കുവെയിലൊഴിയുന്ന മാളികയിൽ
പ്രണയത്തിന്നഗ്നിജ്വാല പകുത്തു
തന്നുയിന്നാ, കുളിരിന്റെ പ്രാണനെടുക്കാം
മിഴികളിൽ പൂത്ത പൂവിറുത്തു കോർത്തു
ഹൃദയത്തിന്നൊരു മലർമാല ചാർത്താം
കവിളിലെ ചെഞ്ചായം ചോർത്തി ,
കവിതയിലൊരു ശോണ വർണ്ണമേകാം
ഒരു പൂവള്ളിയായി പടർന്നു , പടർന്നു
ഒരു മാമരമാക്കീയെന്നെ നീയമലേ !

പതുങ്ങി പതുങ്ങി പൌർണ്ണമി വന്നു
ജാലകച്ചില്ലിലൂടെത്തി നോക്കുന്നു
വിരിപ്പിനുള്ളിലൊളിച്ചെന്നു കരുതി ,
നമ്മളെ കണ്ടു പിടിക്കാൻ കാറ്റു വന്നു
ഉറങ്ങാതെ കണ്ണുനട്ടു കിടക്കും നിന്നെ-
യെൻ , പ്രാണനിൽ കിടത്തിയുറക്കാം
ചിറകു കുടഞ്ഞുയർന്നല്ലോ മോഹഭംഗം
സ്വപ്നപേടകമോ വീണു താഴെ,താഴെ
ഒരു നെടുവീർപ്പിട്ടു പോയ് മറഞ്ഞുടൻ
ഒരു ജീവിത സ്വപ്നത്തിൻ മിന്നലൊളി .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...