Friday, October 4, 2013

തെയ്യം


 മുന്നേച്ചെന്നു പറഞ്ഞു
തെയ്യമെത്തുമെന്നു കൂടെയുള്ളോർ
നാലു കെട്ടിൻ നടുമിറ്റത്തു
കൂപ്പു കൈയ്യുമായി കരണോർ
കൂടെ വീട്ടുകാരെല്ലാവരും
ഭക്തി കടുന്തുടി കൊട്ടും കൃഷ്ണ
മണികളാൽ നോക്കി
അത്രക്കു ഗുണം തേടിയത്രക്ക-
നുഗ്രഹ വർഷത്തിനായി .

വളകൾ കിലുക്കി , കാൽച്ചിലമ്പു
കുലുക്കി ചുവടിനൊപ്പം
ലാസ്യ താണ്ഡവ നൃത്തം ചവിട്ടി
തമ്പുരാൻ കല്പിച്ചു നല്കിയ
ധർമ്മാനുഷ്ഠാനം , ഉരിയാട്ടു കേൾപ്പിച്ചു
അർച്ചനകളാം കണ്ണു വാങ്ങി ,
മൂക്കു വാങ്ങി , വെള്ളിപാത്രവും
കൈയ്യിലേറ്റു വാങ്ങി , ഗുണം
വരട്ടെയെന്നു മനം നിറഞ്ഞു
ചൊല്ലി വണ്ണാൻ, ഇന്നലെ ,
വായ് പൊത്തി ഓച്ഛനിച്ചു
നിന്ന , ചിരട്ടയിൽ കാപ്പി തന്ന
തറവാട്ടിനുള്ളിൽ കയറി ,
പൂമുഖം കടന്നു , മുറികൾ കടന്നു
പടിഞ്ഞാറ്റിയിലെ പവിത്രത
അറിഞ്ഞു , ചൊല്ലി ഗുണം വരട്ടെ
ഇവിടെല്ലാർക്കും ഗുണം വരട്ടെ
മഞ്ഞക്കുറി വീശി തൂകി , തെയ്യം .

തൊഴുതൂ കാരണവർ , തെയ്യം
പടിയിറങ്ങുമ്പോളൊന്നു കൂടി
മുഖത്തെഴുത്തുയഴിച്ചു കളഞ്ഞു
അരച്ചമയങ്ങൾ മാറ്റി , നാളെ
വണ്ണാൻ വായ്പൊത്തി നില്ക്കുമീ
തറവാട്ടിൻ പടിക്കലാദരാൽ .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...