Thursday, March 22, 2012

അപരിചിത

എന്തേയെനിക്കു നീയിന്നും
അപരിചിതയാകുന്നു
വിശേഷങ്ങളും,സ്വകാര്യങ്ങളും
പങ്കു വെച്ചിടുമ്പോഴും
യൗവ്വനത്തിന്റെ
തീക്ഷ്ണതകളിലൂടെ ;
ഇന്ദ്രിയങ്ങളുടെ
ഉയരുന്ന ജ്വാലകളിലൂടെ
നമ്മൾ കടന്നു പോകുമ്പോൾ ,
ആത്മസ്പർശങ്ങൾ
അപ്രതീക്ഷിതങ്ങളായ
കൊടുങ്കാറ്റായി തീരുമ്പോൾ
തീരം കവിഞ്ഞു
ഇളകി മറിഞ്ഞൊഴുകുന്ന
വൈകാരികതയുടെ
പുഴയിലൊഴുകുമ്പോൾ
എന്തേ നീയപരിചിതയായി

ഒടുവിലൊരു കടുത്ത
സമസ്യയുടെ ഉത്തരം കിട്ടുന്ന
പരിസമാപ്തി പോലെ
എന്റെ നിശ്ചേതനയിലൊരിറ്റു
കണ്ണുനീർതുള്ളിയായി
നിന്റെ പരിചിതത്വം
ആദ്യമായി അടയാളമിടും.

Sunday, March 11, 2012

നിന്റെ കണ്ണിലെ മരുഭൂമി

ആത്മാവിന്റെ തീക്ഷ്ണ
നൊമ്പരങ്ങൾക്കു
മുമ്പിൽ നിന്നെന്നും
മന്ദസിക്കുന്നു , നീ
ഞങ്ങളോ ,
അത്യധികമായ
ആഹ്ലാദത്താലും
അഭിരമിപ്പിക്കുന്ന
ഹർഷേന്മാദത്താലും,

ചിലപ്പോഴെക്കെ
ഒരു , തമാശയുടെ
ശ്രവണ സുഖമേകുന്ന
ഉല്ലാസ സംപൂർണ്ണമായ
സന്തോഷത്താലും
ഉറക്കെ ചിരിക്കുകയാണു് .

ഒന്നു പൊട്ടിക്കരയുയെന്നു
സമാശ്വാസിപ്പിച്ചും
വിരൽത്തുമ്പുയർത്തിയും
സൗഹൃദത്തിന്റെയാ
നൂല്പാലം കടന്നു
വന്നെത്തുന്നവരോ
നിന്റെ കണ്ണു നീരിനുറവ
ഒരു മരൂഭൂവായതു
കണ്ടെത്തുകയായിരുന്നു ,

തൊട്ടരികിലായി
കാലം നീക്കി വെച്ച
ഏകാന്തയുടെ
ഭാഗപത്രത്തിൽ
ഉപേക്ഷിക്കപ്പെട്ട
ശവം പോലെ , നിന്നുടെ
ജീവിത ഭാണ്ഡം

ഇതാണു നിസ്സഹായേ
ആരോരുമില്ലാത്ത
വൈധവ്യത്തിന്റെ
പരിമാണ കല്പനകൾ .







Monday, March 5, 2012

എന്റെ കാലുകൾ

എന്റെ കാലുകളെ
എനിക്കു വെറുപ്പാണിന്നു്
ഇഷ്ടപ്പെടാത്ത
വഴികളിലൂടെ
കണ്ണു മൂടിക്കെട്ടിയ
ഒരശ്വത്തെ പോലെ
തന്നിഷ്ടത്തോടെ
അവ നടന്നു പോകുന്നു
കുറ്റം എന്റേതു മാത്രം

വെളിച്ചമില്ലാത്ത
ഭൂപ്രദേശങ്ങളിലൂടെ
പ്രണയരഹിതങ്ങളായ
തെരുവുകളിലൂടെ
എന്റെ കാലുകൾ
യഥേഷ്ടം നടക്കുന്നു

അരുതെന്നു
ആഞ്ജാപിക്കാനോ
ആകരുതേയെന്നു
യാചിക്കുവാനോ
അവകാശമില്ലത്രെ
എന്റെ കാലുകൾ
അങ്ങിനെ നടക്കുകയാണു്.....


എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...