Wednesday, October 24, 2018

മിന്നലൊളി





 ശലഭങ്ങൾ പറക്കുന്ന നഗരത്തിൽ
പോക്കുവെയിലൊഴിയുന്ന മാളികയിൽ
പ്രണയത്തിന്നഗ്നിജ്വാല പകുത്തു
തന്നുയിന്നാ, കുളിരിന്റെ പ്രാണനെടുക്കാം
മിഴികളിൽ പൂത്ത പൂവിറുത്തു കോർത്തു
ഹൃദയത്തിന്നൊരു മലർമാല ചാർത്താം
കവിളിലെ ചെഞ്ചായം ചോർത്തി ,
കവിതയിലൊരു ശോണ വർണ്ണമേകാം
ഒരു പൂവള്ളിയായി പടർന്നു , പടർന്നു
ഒരു മാമരമാക്കീയെന്നെ നീയമലേ !

പതുങ്ങി പതുങ്ങി പൌർണ്ണമി വന്നു
ജാലകച്ചില്ലിലൂടെത്തി നോക്കുന്നു
വിരിപ്പിനുള്ളിലൊളിച്ചെന്നു കരുതി ,
നമ്മളെ കണ്ടു പിടിക്കാൻ കാറ്റു വന്നു
ഉറങ്ങാതെ കണ്ണുനട്ടു കിടക്കും നിന്നെ-
യെൻ , പ്രാണനിൽ കിടത്തിയുറക്കാം
ചിറകു കുടഞ്ഞുയർന്നല്ലോ മോഹഭംഗം
സ്വപ്നപേടകമോ വീണു താഴെ,താഴെ
ഒരു നെടുവീർപ്പിട്ടു പോയ് മറഞ്ഞുടൻ
ഒരു ജീവിത സ്വപ്നത്തിൻ മിന്നലൊളി .

Thursday, July 26, 2018

സുന്ദരി



അലസഗമനം വിലോലം
അർദ്ധനിമീലമാം നേത്രങ്ങൾ
സംപുഷ്ടം,ആസക്തികളാൽ
ചിന്താ ധാരയോയുഷ്ണ സമേതം
രതികാമനകൾ സമ്മേളിതം
കുടമണി പോൽ കിലുങ്ങും
കങ്കണങ്ങളുമായരികിലേക്കു
കപോലത്തിനു മുറിവേകാൻ
കല്ലു പതിച്ച മൂക്കുത്തിയുമായി
ഉതിരും നിശ്വാസധാരയിൽ
എന്തോ പറഞ്ഞു ചായും
നിശാ വസ്ത്രത്തിലുണ്ടെൻ
അതിസുന്ദരി , പൂനിലാവേ
.

Monday, January 15, 2018

ഒരു നുണക്കഥയിലെ തിമിംഗലം


ഞാൻ തിമിംഗലം,
വഴിതെറ്റി വന്നതാണു്
അറ്റ് ലാന്റിലേക്കു ചെല്ലാൻ
കടലലകൾ താണ്ടിയും
പിശറുകളെ ചെറുത്തും
ദിവസങ്ങൾ നീന്തുകയായി
അറബിക്കടലിലെത്തിയതു്
ദിശ തെറ്റി മാത്രമായിരുന്നു

ഒരു തുണിക്കടയുടെ
പച്ചയും , വെള്ളയും നിറമുള്ള
പ്ലാസ്റ്റിക് സഞ്ചികൾ
എനിക്കു വഴിമുടക്കികളായി
ടൈറ്റാനിയത്തിന്റെ വിഴുപ്പ്
തുറന്ന വായിലേക്ക്
അതിക്രമിച്ചു കയറി വന്നു
കരയിൽ അങ്ങു ദൂരെയായി
ദൈവത്തിന്റെ സ്വന്തം നാടിന്റെ
പച്ചപ്പ് കാണാമായിരുന്നു
എന്നിട്ടും ഒരു കൂട്ടം പത്രക്കാർ
പതിവു തെറ്റിക്കാതെ
നുണകളനവധി നിർമ്മിച്ചു
ചാളയും , കൊഞ്ചും കൊതിച്ചു
വന്ന തീറ്റക്കൊതിച്ചിയെന്നു്
ഒരു കൂട്ടരെഴുതിച്ചേർത്തു
കാമുകനെ തേടിത്തേടി
ഇണദ്ദാഹം തീർക്കനായി
മദിച്ചു വന്നതാണെന്നു്
മറ്റൊരു കൂട്ടരുമെഴുതി
കില്ലർ സ്രാവുകളെത്ര ഭേദം
വഴിയറിയാതെയുഴലുമ്പോൾ
കില്ലർസ്രാവുകളാണെനിക്കു
വഴി പറഞ്ഞു തന്നതു് .

Friday, January 12, 2018

ആദരാജ്ഞലി

 


ചരമപ്പിറ്റേന്നു് , മിക്കവാറും
ചതുര വലിപ്പത്തിലൊരു ഫോട്ടോ
പത്രത്താളിൽ കണ്ടേയ്ക്കാം
ഒരു കൂട്ടരതു കണ്ടു സഹതപിക്കും
മറ്റൊരു കൂട്ടർ സമാശ്വസിക്കും
ഒരു മാരണമൊഴിഞ്ഞല്ലോ.
നീ , മാത്രം കണ്ണീരൊഴുക്കും
എന്നുമെന്നും നിനക്കായി
ഞാൻ തന്നതും അതുമാത്രം .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...