Friday, November 11, 2016

അമ്മാവാ! ഡോണ്ട് ഡിസ്ററർബ് മീ


ചുറ്റും തിരിയുന്ന ഗ്ലാസ് ടോപ്പുള്ള
വിദേശ നിർമ്മിത ഓഫീസ് ടേബിൾ, മുറിയിലെ ചുമരു
കൾ വുഡ് പാനലിംഗ് ചെയ്തു് മോടി കൂട്ടിയിരിക്കുന്നു.
ഏസിയുടെ പതുപതുത്ത തണുപ്പു് കിടപ്പു മുറിയെ അനു
സ്മരിപ്പിക്കുന്നു . മരുമകന്റെ കാബിൻ അയാൾക്കു്
നല്ലതു പോലെ ബോധിച്ചു . വില പിടിപ്പുള്ള ഉടയാട
യിൽ മരുമകൻ കൂടുതൽ സുന്ദരനായെന്നു് അയാൾക്കു
തോന്നി . ഒട്ടി വരണ്ട കവിളുകൾ എത്ര പെട്ടെന്നാണു്
തക്കാളി പോലെ തുടുത്തിരിക്കുന്നതു്.

അമ്മാവൻ വന്ന കാര്യം പറഞ്ഞില്ല? മരുമകൻ ആ,
വിമൂകത ഭഞ്ജിച്ചു കൊണ്ടു് ചോദിച്ചു.
നിനക്കറിയാല്ലോ കാര്യങ്ങൾ എന്റെ പദവി നഷ്ടപ്പെട്ടു
എല്ലാവരാലും ഒറ്റപ്പെട്ടു . ഉടുതുണി നനച്ചു തേയ്ക്കാനും
മറ്റുള്ളവരോടു കൈ നീട്ടേണ്ട അവസ്ഥയായി
എല്ലാം അമ്മാവൻ വരുത്തി വെച്ചതല്ലേ. നീരസത്തോടെ
മരുമകൻ പറഞ്ഞു
തന്റെ നെഞ്ചിലേക്ക് മരുമകൻ കഠാര കുത്തിയിറക്കിയ
തായി അയാൾക്ക് അനുഭവപ്പെട്ടു . തന്നെ ഒട്ടും ശ്രദ്ധി
ക്കാതെ ഫയലുകൾ നോക്കുന്ന മരുമകനെ അറ്റു പോകാത്ത
ആശ്രയ ബോധത്തേോാടെ അയാൾ നോക്കി.
നീ വിചാരിച്ചാൽ എവിടെയെങ്കിലും ഡെയിലി വേജസ്സായി
ഒരു ജോലി എനിക്ക് കിട്ടും. നിന്നെ എംഡി ആക്കിയതിനാ
ണല്ലോ ഈ അവസ്ഥ എന്നെ ഗ്രസിച്ചതു്. അയാൾ യാചി
ക്കുകയായിരുന്നു അപ്പോൾ .
അമ്മാവാ . ചട്ടത്തിനും നിയമത്തിനും എതിരായി ഞാൻ
പ്രവർത്തിക്കില്ല. ഏവിടെയെങ്കിലും അമ്മാവൻ അപേക്ഷ
കെടുത്തു് യോഗ്യതയുണ്ടെങ്കിൽ ജോലി കിട്ടും. ഞാൻ
ഒരു ശുപാർശയും ചെയ്യില്ല . ഇപ്പോൾ നല്ല തിരക്കിലാണു്
ഞാൻ . ഡോണ്ട് ഡിസ്ററർബ് മീ.മരുമകൻ ഫയലിൽ
നിന്നും തലയെടുക്കാതെ പറഞ്ഞു
ഒന്നും മിണ്ടാതെ അമ്മാവൻ കാബിന്റെ വാതിൽ തുറന്നു
പുറത്തിറങ്ങി.

Monday, October 24, 2016

അശ്വമേധം




നോട്ടത്തെ വലിച്ചടുപ്പിക്കും
കാന്തിക പ്രഭവങ്ങൾ
ഇന്ദ്രിയങ്ങളുടെ ബന്ധനമഴിക്കും
നിൻ ദേഹ ഭാഷയുടെ
അലങ്കാര വ്യാകരണങ്ങൾ


സാത്വികതയപ്പോൾ
വെയിലേറ്റുരുകിടും മഞ്ഞുക്കട്ട
അടങ്ങക്ഷികളെയെന്നു
വിലക്കിയിട്ടും വാജി പോൽ
പായുന്നിതു , മിഴികളുടെ
അശ്വമേധത്തിന്നാരംഭം

എന്തിനു പരാതികൾ
പിന്നെന്തിനു പഴിചാരൽ
തനുഭാഷയുടെ മാസ്മര
അലങ്കാര വ്യാകരണങ്ങളെ.

Tuesday, September 27, 2016

പരാതി


കാലച്ചക്രം തിരിയുന്ന വേഗം
പകർന്നെടുത്തു പിന്നിടുന്ന
ദിനങ്ങളിൽ , യാത്ര തീർത്തു
പകൽപ്പക്ഷി വെയിൽച്ചിറക്
കുടഞ്ഞൊതുക്കിയൊതുക്കി
ചക്രവാളകൂട്ടിൽ ചേക്കേറുന്ന
സന്ധ്യയിൽ വിലോലയായി
വന്നെത്തിടും രാത്രി,എന്തേ
പോയ് മറയൂ നീ വേഗം!


പ്രിയേ!അക്ഷാംശങ്ങളും
രേഖാംശങ്ങളും കടന്നു് ഞാൻ
അഗ്നികാവടി ഭൂഗർത്തത്തിലാടും
തീച്ചാമുണ്ഡികൾക്കിടയിലൂടെ
അച്ചുതണ്ടിലൊരട വെയ്ക്കാം
നേരം പെടുന്നനെ പുലരുന്നു-
യെന്നതല്ലോ നിന്റെ പരാതി .

Friday, September 23, 2016

സ്നേഹമാപിനി


സ്നേഹം അളക്കുവാൻ
നിനക്കു കിട്ടിയ
മാപിനി ഉപയോഗിച്ചു്
പല സൗഹൃദങ്ങളും
സുക്ഷ്മമായി പരിശേധിച്ചു്
നീ , ഇല്ലാതാക്കിയപ്പോൾ
അടുത്തതു് , എന്റെ ഊഴമെന്നു്
ഞാൻ കരുതുകയും
ആ, തോതു നോക്കലിന്റെ
പരിണിത ഫലത്തിനായി
ആകാംക്ഷയോടെ
കാത്തിരിക്കുകയും ചെയ്താണു് .
എന്നാൽ,
മാപിനി , നീ തകർത്ത്
വലിച്ചെറിഞ്ഞതാണു്
ഇന്നെന്റെ ആകാംക്ഷയെ
വളരെയധികം സംഭ്രമിപ്പിക്കുന്നതു് .

Sunday, September 4, 2016

മുഖംമൂടി


വീണു കിടക്കുന്നതു്
മുഖം മൂടിയാണു്
അഴിഞ്ഞു വീണതോ,
അഴിച്ചിട്ടതോയല്ല
എത്ര നാളായി
ഈ മുഖം മൂടി വെച്ചു്
അയൽ രാജ്യങ്ങളെയും
ആഫ്രിക്കകാരെയും
സാഭിമാനം ഞാൻ
നോക്കുകയും
നെഗളിക്കുകയും
ചെയ്തതായിരുന്നു


തന്റെ പ്രിയതമയുടെ
ജഢം ചുമലിലേറ്റി
ഒരു ഒഢീഷക്കാരൻ
നടന്നു പോയതു്
എന്റെ നാടിന്റെ
യശസ്സിൻ മുഖം മൂടി
തകർത്തെറിഞ്ഞാണു്
അതാണു് വീണു
ചിതറി കിടക്കുന്നതു്

പ്രാണേശ്വരിയുടെ
ഭൗതിക ദേഹം
ചിതയിലെരിക്കുവാൻ
മറ്റു മാർഗ്ഗങ്ങൾ
അവന്റെ മുന്നിൽ
നമ്മൾ അടച്ചു കളഞ്ഞു.

Wednesday, August 24, 2016

കുരുടൻ


കാഴ്ച മങ്ങുകയാണോ?
മുന്നിൽ പടരുന്ന മൂടൽ മഞ്ഞ്
രൂപങ്ങൾ വ്യക്തമാകുന്നതു്
നോട്ടത്തിന്റെ സാന്ദ്രത കൂട്ടുമ്പോൾ
കുറഞ്ഞു പോയതാകാം
കണ്ണാടിയുടെ ലെൻസു് പവ്വർ
കണ്ണാശുപത്രിലേക്കുള്ള
ബസ്സിന്റെ ബോർഡ് വായിയ്ക്കാൻ
കണ്ണുകളെ സജ്ജമാക്കി, ഞാൻ .
നേരെ എതിരെ
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ
കാത്തു നില്ക്കുന്ന പെണ്ണു്
പരിചിതയാണോയെന്ന സന്ദേഹം
കാഴ്ചയുടെ പരിമിതിയിൽ
ഓർത്തെടുത്തതു് കാമുകിയുടെ
ശാലീന രൂപ ഭാവത്തെ
നോട്ടം ഗൗവതരമായതു്
ആളെ മനസ്സിലാക്കാനായിരുന്നു
"പതിന്നാലു മിനിട്ടു കഴിഞ്ഞു "
കയ്യാമവുമായി പോലീസുകാരൻ
പറഞ്ഞതു് ജനമൈത്രിയായി തന്നെ
പോലീസു ജീപ്പിലിരിക്കുമ്പോൾ
ദൃശ്യങ്ങൾ അവ്യക്തമാകുകയാണു്
കാഴ്ച നഷ്ടപ്പെട്ടു് ,ഞാൻ
കുരുടനായി തീരുകയായിരുന്നു .

Tuesday, August 2, 2016

രാത്രി


കൈവളകൾ പരസ്പരം
അടക്കം പറയുന്നതു് കേട്ടാണു്
ഉറക്കം തിരികെ പോയതെന്നു്
ചെടികളുടെ കാതിൽ
പറഞ്ഞു കൊടുത്തതു് കാറ്റാണു്


ഇമയനങ്ങാതെ നോക്കിയ നിലാവു്
ചുണ്ടുകളിൽ പതിയിരുന്ന
കൊടുങ്കാറ്റു് വീശുന്നതും
ആസക്തികളിഷ്ടത്തോടെ
കടപുഴകി വീഴുന്നതും
വളപ്പൊട്ടുകൾ പൊഴിയുന്നതും
കണ്ടു മടങ്ങി പോയി

രാത്രിയുടെ സൗന്ദര്യം അഭൗമമായ
രൂപാന്തരത്തിലെത്തുന്നതു്
കാറ്റിനും നിലാവിനും മാത്രം
അറിയാവുന്ന നിഗൂഢതയാണു് .

Sunday, June 19, 2016

അനന്ത


ചുരം കയറുകയാണു് ബസ്സു് . പുറത്തെ കാഴ്ചകളിൽ നിന്നും
കണ്ണുകൾ തെന്നി മാറിയതു് മുൻ സീറ്റിലിരിക്കുന്ന യാത്രക്കാരി
ലേയ്ക്കായിരുന്നു . കണ്ടിട്ടു് യുവ മിഥുനങ്ങളാണെന്നു തോന്നുന്നു .
പ്രബോധ് സാധാരണ കൗതുകത്തോടെ അവരെ നോക്കിയി
രുന്നു . ഇപ്പോൾ ആ, ചെറുപ്പക്കാരന്റെ ചുമലിലേയ്ക്ക്
യുവതി തല ചായ്ച്ചു. അവൾക്കു് സുഖമായി തല ചായ്ക്കാൻ
ചെറുപ്പക്കാരൻ ചുമലു് ചായ്ച്ചു കൊടുത്തു .പ്രബോധിനു്
കൗതുകത്തേക്കാൾ ഉപരിയായ ഒരു കാഴ്ചയായി അതു മാറി.

വയനാട്ടിലേക്ക് സ്ഥലം മാറ്റം സ്വാഭാവികമായ ഔദ്യോഗിക
കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കാണുവാൻ പ്രബോധ്
നന്നെ വിഷമിച്ചു . അനന്തയുടെ രോഗാവസ്ഥയിൽ ദീർഘ
കാല അവധിയെടുക്കാൻ പ്രബോധ് തീരുമാനിച്ചു . അതു് അന
ന്തയോടു പ്രബോധ് വെളിപ്പെടുത്തുകയും ചെയ്തു.
അതു വേണ്ട നമുക്ക് ഒരുമിച്ചു പോകാം. അനന്തയുടെ പ്രതി
കരണം പ്രബോധ് ഏറെക്കുറെ പ്രതീക്ഷിച്ചതു തന്നെയായി
രുന്നു . ചികിത്സയുടെ സൗകര്യങ്ങൾ , യാത്രാ വിമ്മിട്ടങ്ങൾ
അസൗകര്യങ്ങൾ വളരെയുണ്ടു് . കലാവസ്ഥ വ്യത്യാസം
ആരോഗ്യ സ്ഥിതിയിലെ സന്തുലിതാവസ്ഥയിൽ മാറ്റം
വരുത്തുകയും , ശമിച്ചെന്നു വിശ്വസിക്കുവാൻ ശ്രമിച്ചു
കൊണ്ടിരിക്കുന്ന രോഗം തിരികെയെത്തുവാൻ കാരണ
മാവുകയും ചെയ്യും . പ്രബോധ് ആവർത്തിച്ചു പറഞ്ഞിട്ടും
അനന്ത തീരുമാനത്തിൽ ഉറച്ചു നില്ക്കുകയായി.
ഞാനും വരും കൂടെ . നെഞ്ചിൽ കൺപീലികൾ സ്പർ
ശിക്കുന്നതും കണ്ണീരിന്റെ നനവു പടരുന്നതും അറിഞ്ഞു
കൊണ്ടു് പ്രബോധ് അനന്തയെ ചേർത്തു പിടിച്ചു പറഞ്ഞു
പോയി.
ഏതു യാത്രയിലും നീ കൂടെ ഉണ്ടാകുമെന്നും.
ബസ് ചുരം കയറുമ്പോൾ വയാനാടൻ കാഴ്ചകളുടെ ആകർഷ
ണീയത അനന്തയെ സന്തോഷിപ്പിക്കുകയാണെന്നു് പ്രബോ
ധിനു ബോദ്ധ്യമായി . ഒരു പൂത്തുമ്പിയെ പോലെ അനന്തയുടെ
കണ്ണുകൾ താഴ്വരകളുടെയും, ഗർത്തങ്ങളുടെയും പച്ചപ്പുകളിൽ
വ്യാപരിച്ചു. തലേന്നു രാത്രി മട്ടുപ്പാവിൽ കിടന്നു് നക്ഷത്രങ്ങളെ
എണ്ണിയെണ്ണി കിടക്കുകയായിരുന്നു. അപ്പോഴും ഒരു പൂത്തു
മ്പിയെ പോലെ അനന്തയുടെ കണ്ണുകൾ ആകശത്തെ നക്ഷ
ത്രങ്ങളെ തേടി നടക്കുകയായിരുന്നു.
ഒരു വല്ലാത്ത ഭ്രാന്തു് തന്നെ എന്റേതു് അല്ലേ ?
ഇടയ്ക്ക് അനന്ത പ്രബോധിനെ ചുംബിച്ചു കൊണ്ടു് ചോദിച്ചു.
ഞാനും കൂടെ നക്ഷത്രങ്ങളെ എണ്ണുവാൻ സഹായിക്കാം.
സഹായമോ? നമുക്ക് ഒരുമിച്ചു് നക്ഷത്രങ്ങളെ എണ്ണാം.
അങ്ങനെയാകട്ടെ . രോഗത്തെയും ചികിത്സകളെയും
മറന്നു് അവർ നക്ഷത്രങ്ങളെ എണ്ണുവാൻ തുടങ്ങി.
പുറം കാഴ്ചകൾ കാണുന്നതു് അവസാനിപ്പിച്ചു് അനന്ത
ഉറക്കച്ചടവോടെ പ്രബോധിനെ നോക്കി. പിന്നെ
പ്രബോധിന്റെ തോളിൽ തല ചായ്ച്ചു് ഉറക്കമാരംഭിച്ചു.
സർ കല്പറ്റയെത്തി. എല്ലാവരം ഇറങ്ങി കഴിഞ്ഞു .
പ്രബോധ് പരിസര ബോധം വീണ്ടെടുക്കാൻ സമയ
മെടുത്തു . മുന്നിലെ സീറ്റിലിരുന്ന മിഥുനങ്ങൾ ബസ്സിൽ
നിന്നും ഇറങ്ങി കഴിഞ്ഞിരിക്കുന്നു .താൻ മാത്രമാണു്
ബസ്സിനുള്ളിൽ . മുകളിലെ റാക്കിൽ നിന്നും പെട്ടിയെ
ടുത്തു് ഇറങ്ങുന്നതിനിടയിൽ തന്നെ നിർവ്വികാരതയോടെ
നോക്കുന്ന കണ്ടക്ടർ ചോദിച്ചു
സർ അവധി കഴിഞ്ഞു് വീണ്ടുമെത്തി .
അതേ കണ്ടക്ടർ ,അതേ ബസ് . പ്രബോധ് കണ്ടക്ടറെ
നോക്കി. കണ്ടക്ടറുടെ കാഴ്ച പിന്നോട്ടു പോയിട്ടുണ്ടാകും.
പ്രബോധ് അനുമാനിച്ചു. ബസ് ലക്ഷ്യ സ്ഥാനത്തെത്തിയിട്ടും
അനക്കമില്ലാതെ തന്റെ തോളിൽതല ചായ്ച്ചുറങ്ങുന്ന അനന്ത
 കണ്ടക്ടറുടെ കണ്ണുകളിലെ നനവുകളിൽ തെളിയുന്നു.

പ്രബോധ് യാത്രാസാമാഗ്രഹികൾ തൂക്കി ബസ്സിന്റെ പടികൾ
 ഇറങ്ങുമ്പോഴും കണ്ടക്ടറുടെ കാഴ്ചയിൽ തെളിഞ്ഞതു് പ്രബോ
ധിന്റെ തോളിൽ തല ചായ്ച്ച് ഉറങ്ങുന്നഅനന്തയായിരുന്നു.

Friday, June 10, 2016

പകലിൽ അടഞ്ഞ കണ്ണുകൾ


ചുറ്റുപാടുകളെ അവിശ്വസിച്ചു്
അവളുറങ്ങാൻ കിടന്നത്
തലയണക്കീഴിലെ
കൊടുവാളിന്റെ മൂർച്ചയുമായി
ഉറക്കം അവൾക്കരികിൽ
ജാഗ്രതാപൂർവ്വം കൂട്ടിരുന്നു
ബലമഴിച്ചു പ്രവേശിച്ചാലും
തകരുന്ന വാതിലിനു്
അരികിൽ , കാറ്റു്
അവൾക്കു കാവലാളായി
അങ്ങിനെ ഒരു രാത്രി കൂടി
അവൾ കഴിച്ചു കൂട്ടിയതു് ,
കൺമിഴിച്ചായിരുന്നു
ഒരു പകലിലാണു്
അവളുടെ കണ്ണുകൾ
എന്നന്നേയ്ക്കുമായി അടഞ്ഞതു് .

Thursday, April 28, 2016

കറിവേപ്പില






രസനകളെ കൊതി
പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന
വിശിഷ്ടഭോജ്യത്തിലെ
രുചി ഘടകമായിരുന്നു , ഇതുവരെ
സവിശേഷമായ ഗന്ധവും
സ്വാദും കഴിവോളം നല്കുകയായി
എന്നിട്ടും തളികയിൽ നിന്നും
ദയരഹിതമായി പുറത്തേയ്ക്ക്
ചരിത്രം ആവർത്തിക്കപ്പെടുന്നു
അടുത്തൂണടുത്തെത്തുമ്പോൾ
എടുത്തു മാറ്റുന്ന കറിവേപ്പിലയെ
ഓർമ്മിപ്പിച്ചു കൊണ്ടു് ചരിത്രം
സ്വയം വിമർശനപരമായ
ആവർത്തനത്തിനായി ഒരുങ്ങി .

Friday, April 15, 2016

കൊഴിഞ്ഞു വീഴുമ്പോൾ


നാരായം മുനയൊടിയുന്നതിനു മുമ്പായി
എഴുതട്ടെ ഞാനിനി ജീവിതം ,
കനിവോടെ തന്ന താളിയോലയിൽ
നിന്നെക്കുറിച്ചൊരു കവിത
അക്ഷര തമ്പുരാക്കന്മാരുടെ
ഭാവവും നോട്ടവും പേടിപ്പെടുത്തുന്നു
മുനയൊടിഞ്ഞു പോയ് നാരായം
ഒന്നും കുറിക്കാതെ താളിയോലയും

ശിരസ്സിൽ തിളയ്ക്കുന്നു ചിന്തകൾ
ബോധ വല്ലിയിൽ വിടരുന്നു കറുത്ത പൂക്കൾ
ഇഴഞ്ഞെത്തുന്ന സർപ്പം
വിഷപ്പല്ലു കൊഴിച്ചു തല തല്ലി ചത്തു .
ആരോ ജയിച്ച ആരവത്തിൽ
പുനർജ്ജനിച്ച യൗവ്വനം
ചവിട്ടി കടന്നു പോയ വഴികളിലെ
ചുവന്ന രക്തത്തെ തേടുന്നു വീണ്ടും .

പച്ചിലകളുടെ മർമ്മരങ്ങൾക്കിടയിലൂടെ
ഞെട്ടറ്റു വീണു പോകുന്നതറിഞ്ഞു
വെളിച്ചം അസ്തമിച്ച ദ്വീപിൽ
ഇനി , നിന്നെ ഞാൻ കാത്തിരിക്കാം.

Wednesday, April 6, 2016

മൺ തരി



നിങ്ങളുടെയിഷ്ടത്തിൻ
ചെപ്പിനകത്തു വെയ്ക്കുവാൻ
ഞാനൊരു പവിഴ മുത്തല്ല
നിങ്ങളുടെയാകാശ സീമയിൽ
ഏഴു വർണ്ണങ്ങൾ വരയ്ക്കുവാൻ
ഞാനൊരു മഴവില്ലുമല്ല,

നിങ്ങളുടെയന്തർദ്ദാഹം തീർക്കാൻ
ചക്ഷകത്തിൽ നിറച്ചു വെച്ച
ജീവിത മദിരയുമല്ല ഞാൻ
നിങ്ങളുടെ സർഗ്ഗമാളികയിലെ
തീരാ വിരുന്നുണ്ണാനെത്തിയ
വഴി തെറ്റിയ വിരുന്നുകാരനുമല്ല .

നക്ഷത്രങ്ങൾ , കൺ മിഴിച്ചു
നോക്കും , ഭൗമ മനോഹാരിതയിൽ
പറ്റിച്ചേർന്നു കിടക്കുമൊരു
ചെറു മൺ തരി മാത്രം ഞാൻ .

Tuesday, March 22, 2016

വിപ്ലവം ജയിക്കുന്നു


കൊടി പിടിച്ചു തഴമ്പിച്ച
പരുക്കൻ കൈയാൽ
നീ നല്കുന്ന ഹസ്തദാനം
അവരെ ഭയപ്പെടുത്തും
ഇങ്കിലാബുച്ചത്തിൽ വിളിച്ച
നിന്റെ തൊണ്ടയിൽ നിന്നുള്ള
പരുപരുത്ത കഠിന സ്വരം
അവരെ പിന്തിരിപ്പിക്കും
വെയിലേറ്റു കരുവാളിച്ച
നിന്റെ നിർവികാര മുഖം
അവരുടെ മുന്നിൽ
പ്രേത രൂപങ്ങളായി തീരും
സമരം ചെയ്യാനും,
ലത്തിയടിയേല്ക്കാനും
പാകപ്പെട്ടതാണു് എന്നും
നിന്റെ വിപ്ലവ ശരീരം
തെരഞ്ഞെടുപ്പിന്റെ പകിട്ടിനു്
നിന്റെ ആകാരത്തിന്റെ
വർഗ്ഗ ബോധമൊട്ടും ഇണങ്ങില്ല
തുടു തുടുത്ത മൃദു കവിളുകൾ
മിനു, മിനുത്ത പുഷ്ടിയുള്ള ദേഹം
സദാ അദ്ധ്വാനിയായ നിനക്ക്
കിട്ടാക്കനി പോലെയന്യം
വോട്ടറന്മാരെ ഭയപ്പെടുത്താതെ
തൊഴിലാളി നീ പോയി
കൊടി പിടിക്കുകയും
ലാത്തിയടി കൊള്ളുകയും ചെയ്യുക
നടന്മാരും, നടിമാരുമാണു്
വിപ്ലവത്തെയിനി നയിക്കുന്നതു്

Sunday, February 21, 2016

രോഹിതിന്റെ ചോദ്യങ്ങൾ


ഒന്നും നീ തെരഞ്ഞെടുത്തതല്ല
പിറവിയെ , അച്ഛനമ്മമരെ,
ജാതി മതങ്ങളെ, രാഷ്ട്രത്തെ, 
അവയെല്ലാം നിന്റെ
താത്പര്യത്തിനും ഇഷ്ടത്തിനും
വിധേയമായി നിർമ്മിക്കപ്പെടില്ല
ദേഹത്തിന്റെ കറുപ്പു നിറം
അച്ഛനമ്മമാരുടെ തൊഴിൽ
അംഗപ്രത്യംഗ രൂപം
നിന്റെ ഇംഗിതത്തിനും
മോഹങ്ങൾക്കും നിർണ്ണയിച്ചു
തീരുമാനങ്ങളെടുക്കാനാകാത്തവ
കുല മഹിമയുടെ ദയാരാഹിത്യത്തിന്റെ
ചോദ്യം ചെയ്യലുകൾ,ഇടപെടലുകൾ
രോഹിത് നിന്റെ പിറവിയുടെ
ജന്മദാതാക്കളുടെ ജാതിയും ,കുലവും
നിനക്കു നിർണ്ണയിക്കാനാകുമെന്ന
പിടിവാശികളായി രൂപാന്തരപ്പെട്ടു
ഒടുവിൽ ,
മരണത്തിന്റെ വഴി തേടുന്നതിനു മുമ്പു്
എങ്ങനെയാണു് ഉന്നത കുലത്തിൽ
പിറക്കേണ്ടതെന്നു്
എങ്ങനെയാണു് പിറവിക്ക്
ഉയർന്ന ജാതി തെരഞ്ഞടുക്കേണ്ടതെന്നു്
രോഹിത് നീ ചോദിച്ചിരിക്കാം .

Friday, January 22, 2016

നഷ്ടപ്പെടുന്ന തണലുകൾ


അറിയില്ലായിരുന്നു മരത്തിനു്
കിഴക്കു നിന്നെത്തുന്ന
സൂര്യരശ്മികളിലേക്കു
ശിഖരങ്ങൾ ചാഞ്ഞു ചെന്നു
ചങ്ങാത്തം കൂടരുതെന്നു്

ശിഖരങ്ങളിലെ ഇലകൾക്ക്
മനുഷ്യർ തീർത്ത അതിരുകൾ
നല്ല നിശ്ചയമില്ലായിരുന്നു
ആകാശത്തിലെ പറവകളെ
പോലെ ഇലകൾ പറന്നു
തണലു കൊടുത്ത വീടുകളിൽ
ഇലകൾ അസഹിഷ്ണുതയായി

ജനിച്ച മണ്ണിലെയതിരുകൾ
കടന്നുള്ള വിലാപങ്ങളെ
ശമിപ്പിക്കാനായിരുന്നു
ശിഖരങ്ങളരിഞ്ഞു വീഴ്ത്തിയതു്
ശിഖരങ്ങൾ കൊത്തി
വീഴ്ത്തുമ്പോൾ മരം സങ്കടപ്പെട്ടു
അതിരുകൾക്കപ്പുറത്തെ
തണലുകൾ നഷ്ടപ്പെടുന്നതിൽ .

Friday, January 1, 2016

മഴയുടെ കത്തു്


ഒഴുകിപ്പോകാൻ
ഇടമില്ലാത്തതു കൊണ്ടാണു്
വീട്ടിലേക്കും ഫ്ലാറ്റിലേക്കും
റോഡിലേക്കും ഞാനൊഴുകിയതു്
എന്റെ മുന്നിൽ കിടന്നു്
പ്രാണവായു കിട്ടാതെ പിടഞ്ഞു
മരിച്ചവരെ ഒരായിരം മാപ്പു്
ഞാൻ ചെയ്യാത്ത തെറ്റാണിതു്
പെയ്തിറങ്ങുമ്പോൾ
എന്റെ വഴികളടച്ചതെന്തിനു് ?
എന്റെ പാതകളെ നികത്തിയ
മഹാ പാതകമെന്തിനു് ?
ചെന്നൈ വാസികളെ
ചെങ്കനൽ കണ്ണുരുട്ടിയെന്നെ
നോക്കി പ്രാകരുതെ
ഇതു ഞാൻ ചെയ്യാത്ത തെറ്റു്
എന്നു് സ്വന്തം മഴ .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...