Friday, January 22, 2016

നഷ്ടപ്പെടുന്ന തണലുകൾ


അറിയില്ലായിരുന്നു മരത്തിനു്
കിഴക്കു നിന്നെത്തുന്ന
സൂര്യരശ്മികളിലേക്കു
ശിഖരങ്ങൾ ചാഞ്ഞു ചെന്നു
ചങ്ങാത്തം കൂടരുതെന്നു്

ശിഖരങ്ങളിലെ ഇലകൾക്ക്
മനുഷ്യർ തീർത്ത അതിരുകൾ
നല്ല നിശ്ചയമില്ലായിരുന്നു
ആകാശത്തിലെ പറവകളെ
പോലെ ഇലകൾ പറന്നു
തണലു കൊടുത്ത വീടുകളിൽ
ഇലകൾ അസഹിഷ്ണുതയായി

ജനിച്ച മണ്ണിലെയതിരുകൾ
കടന്നുള്ള വിലാപങ്ങളെ
ശമിപ്പിക്കാനായിരുന്നു
ശിഖരങ്ങളരിഞ്ഞു വീഴ്ത്തിയതു്
ശിഖരങ്ങൾ കൊത്തി
വീഴ്ത്തുമ്പോൾ മരം സങ്കടപ്പെട്ടു
അതിരുകൾക്കപ്പുറത്തെ
തണലുകൾ നഷ്ടപ്പെടുന്നതിൽ .

4 comments:

  1. വിലാപ കലാപങ്ങളെപ്പറ്റി പാവം‍ മരത്തിനറിയില്ലല്ലോ!
    നന്നായി വരികള്‍
    ആശംസകള്‍

    ReplyDelete
  2. മരത്തിനു സങ്കടം.മനുഷ്യനു ഈർഷ്യ.

    നല്ല കവിത.

    ReplyDelete
  3. മരച്ചില്ലകൾ അപകടകരമാകുമ്പോൾ മുറിച്ച്‌ മാറ്റിയാലല്ലേ പറ്റൂ... ?

    ReplyDelete
  4. മരമായിരുന്നെങ്കിൽ

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...