Sunday, February 15, 2015

തിരിച്ചറിവു്


ജീവിച്ചിരുന്നപ്പോൾ
ഒരു സുഗന്ധവും നിങ്ങൾ തന്നില്ല
മരിച്ചപ്പോളെത്ര മാത്രം
സുഗന്ധ ലേപനം കൊണ്ടു
നിങ്ങളെന്നെ പൊതിഞ്ഞു
അപരിചിതത്വത്തിന്റെ
ഇരുമ്പു മുഖങ്ങൾക്കു പകരം
പരിചയത്തിന്റെ സംവേദനവുമായി
ആൾക്കൂട്ടത്തിന്റെ തിരക്ക്
കല്ലറയ്ക്കുള്ളിൽ അടക്കിയപ്പോൾ
വിലപിടിച്ച പൂക്കൾ വാരി വിതറി,
മുന്തിയയിനം മാർബിൾ
ഫലകത്തിൽ മനോഹരമായി
എന്റെ പേരു നിങ്ങൾ എഴുതി വെച്ചു
മരണമെത്രയോ സുഗന്ധ പൂരിതവും
സുന്ദരവുമാണു് , ജീവിതത്തെക്കാൾ .

Sunday, February 8, 2015

ഒരേ സമുദ്രജീവികൾ


മാടി മാടി വിളിക്കുന്നു
അടുത്തേക്കു
വിറയാർന്നു ചെന്നു
സ്വപ്നങ്ങളിളെന്തശ്വ
വേഗമായിരുന്നു
സമൃദ്ധമായ മുടിയിൽ
ചൂടിയ മുല്ലപ്പൂവിന്റെ
ഹൃദ്യ പരിമളവും
ഷാംപൂവിന്‍ രൂക്ഷ
ഗന്ധമറിയുന്നതും
അന്നാദ്യമായി

ചുവന്ന നെയ് പോളീഷു
തുടുപ്പിച്ച നീണ്ട
നഖമുനകളുമായി
വിരലുകളിഴഞ്ഞടുത്തു
വന്നതു പുണരാനെന്നു
കരുതി കൊതിച്ചു


യാതൊരുയുപചാരവും
കൂടാതെ , കൂര്‍ത്തു
മെലിഞ്ഞ വിരലുകള്‍
ആഴ്ന്നിറങ്ങിയതു്
പോക്കറ്റിലേയ്ക്ക്

പോക്കറ്റിൽ
എന്നേ കൂടു കെട്ടിയ
തടിച്ച പഴയ പേഴ്സില്‍
പഴകിയ പാസ്പോര്‍ട്ടു
സൈസ് ഫോട്ടോകൾ
അഞ്ചാറെണ്ണം പിന്നെ
പത്രത്താളിലെയനവധി
വാണ്ടഡ് കോളങ്ങളുടെ
ഒരു കുന്നു മുഷിഞ്ഞ
കടലാസു തുണ്ടുകള്‍ ,
അച്ഛന്റെ പോക്കറ്റില്‍
നിന്നെടുത്ത
അഞ്ചു രൂപ നാണയം


കണ്ണുകളില്‍ കനിവകന്ന
ചോദ്യമുതിര്‍ത്തും ,
നാശമെന്നു പിറു പിറുത്തും
അവൾ ക്ഷണം
നടന്നു മറയുമ്പോൾ
വിശന്നു കരയുന്നൊരു
കുഞ്ഞിന്റെ നിലവിളി
കാതിൽ മുഴങ്ങുകയായി ,
അപ്പോഴാണു് ദാരിദ്ര്യമെന്ന
മഹാ സമുദ്രത്തിലെ
ജലജീവിയാണെന്നു്

അവൻ തിരിച്ചറിഞ്ഞതും

റീപോസ്റ്റ്

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...