ജീവിച്ചിരുന്നപ്പോൾ
ഒരു സുഗന്ധവും നിങ്ങൾ തന്നില്ല
മരിച്ചപ്പോളെത്ര മാത്രം
സുഗന്ധ ലേപനം കൊണ്ടു
നിങ്ങളെന്നെ പൊതിഞ്ഞു
അപരിചിതത്വത്തിന്റെ
ഇരുമ്പു മുഖങ്ങൾക്കു പകരം
പരിചയത്തിന്റെ സംവേദനവുമായി
ആൾക്കൂട്ടത്തിന്റെ തിരക്ക്
കല്ലറയ്ക്കുള്ളിൽ അടക്കിയപ്പോൾ
വിലപിടിച്ച പൂക്കൾ വാരി വിതറി,
മുന്തിയയിനം മാർബിൾ
ഫലകത്തിൽ മനോഹരമായി
എന്റെ പേരു നിങ്ങൾ എഴുതി വെച്ചു
മരണമെത്രയോ സുഗന്ധ പൂരിതവും
സുന്ദരവുമാണു് , ജീവിതത്തെക്കാൾ .