Thursday, December 27, 2012

മറക്കാത്ത സാരി



നാളെയാ , ആദ്യമായി
സാരി ഞാനുടുക്കുന്നതു്
പത്താം തരത്തിന്റെ
അവസാന ക്ലാസ്സിലെ
പതിവായിരുന്നല്ലോ
കാണാൻ കാത്തു
നില്ക്കണമെന്നു
പറയാതെ പറഞ്ഞു
അവൾ നടന്നു പോയി

നിമിഷങ്ങളെത്രയോ
യുഗങ്ങളാണെന്നു
സന്ദേഹിച്ചു , സമയ
പ്രയാണത്തെ ശപിച്ചു
ഞാൻ, സാരിയുടുത്തു
അവൾ വരുന്നതും
കാത്തു , കാത്തു ഗേറ്റിലെ
തൂൺകട്ടി ചാരി നിന്നു
നിർന്നിമേഷനായി

തിളങ്ങുന്ന പട്ടുസാരി
ഉടുത്തവളൊരുങ്ങി
ചമഞ്ഞു നടന്നു വരുന്നു
ആഹ്ലാദവികാര
വിക്ഷോഭങ്ങളെന്നാൽ
അടക്കി വെയ്ക്കേണ്ടി
വന്നാ ജീവിത സുദിനത്തിൽ
കൂടെയകമ്പടിയായി
അവളുടെയമ്മ സഗൗരവം
കണ്ണുകൾ കൊണ്ടവൾ
ചോദിച്ചു ,എങ്ങിനെയുണ്ടെന്നു്
കണ്ണുകൾ കൊണ്ടു
ഞാൻ മറുപടി പറഞ്ഞു
കൊള്ളാമെടി പെണ്ണേയെന്നു് .

Saturday, December 22, 2012

തീവണ്ടിക്കു മുമ്പിലെ പെൺകുട്ടികൾ *



വേദനകളോടു പൊതുവേ
നിർവ്വികാരതയോടെയും
നിർമമതയോടെയും മാത്രം
എന്റെ പ്രതികരണമെന്നും
എന്നലിന്നു , അഭിശപ്ത ദിനം
ഇളകി മറിയുന്ന പ്രക്ഷുബ്ധ
സാഗരം പോലെയാണു
നൊമ്പരത്തിന്റെ തീക്ഷ്ണ
തകളേറ്റു വാങ്ങിയെന്റെ മനസ്സു്

കുഞ്ഞു പെങ്ങളുടെ പിഞ്ചു
കൈകളിൽ മുറുകെ പിടിച്ചു
പ്രാണനു വേണ്ടി ഓടിപ്പായൂ
ജീവിതം പോലെ നീണ്ടു, നീണ്ട
റെയിൽ പാളത്തിലൂടെ പെൺകൊടി
പിറകെ കൂകിപ്പാഞ്ഞു കുരുന്നു
ജീവൻ കവരാനൊരു തീവണ്ടി
വർത്തമാനപ്പത്രത്തിന്റെ
വരികളിൽ നിറയും തപ്തദൃശ്യം

എന്റെ മുന്നിൽ ഭൂമിയല്ല
പ്രപഞ്ചം തന്നെയുടഞ്ഞു വീഴുന്നു
ഞാനെവിടെയോയെത്തിടൂ
നിങ്ങളെല്ലാം സർച്ച ചരാചര -
ങ്ങളുടെയും അധിപനെന്നു
മുദ്രച്ചാർത്തി പ്രണമിക്കുന്ന
സ്വർഗ്ഗവാസിയെ, ക്ഷമിക്ക !
 ദുഷ്ടായെന്നു വിളിച്ചോട്ടെ .

കരളലിയിക്കുന്ന പത്ര വാർത്ത*

Thursday, December 20, 2012

കശാപ്പു്



കോഴിക്കടയിലേക്കു
കടന്നു ചെല്ലുമ്പോളെന്നും
അയാൾ വിമ്മിട്ടപ്പെടുമായിരുന്നു
കടക്കാരാൻ കരുണരഹിതമായി
ചിറകും കാലും കൂട്ടിപ്പിരിച്ച
ഉരുണ്ടു കൊഴുത്ത കോഴി
തുലാസിലെ തട്ടിൽ കിടന്നു്
തന്നെ നിസ്സാഹതയോടെ
നോക്കുമ്പോളയാളുടെ
വിമ്മിട്ടമിരട്ടിക്കുമായിരുന്നു .

തുകയെണ്ണി നല്കുമ്പോൾ ,
ഇറച്ചി വ്യാപാരത്തിന്റെ
പരിസമാപ്തിയായി
കശാപ്പും , കോഴിയുടെ
കരച്ചിലും, പിന്നെ പിടച്ചിലും
അതു ,സഹിയ്ക്കാനാകാത്ത
വിമ്മിട്ടത്തിന്റെ പാരമ്യത്തിൽ
അയാളപ്പോൾ വിവശനാകും
എന്നിട്ടും ആഴ്ചയിലൊരിക്കൽ -
അയാൾ കോഴിക്കട സന്ദർശിക്കും,
വിമ്മിട്ടത്തെയഭിമുഖീകരിക്കും
വളരട്ടെ കുട്ടികൾ , കോഴിമാംസം
വളർച്ചക്കു നല്ലതാണു
അതിനാൽ ,വിമ്മിട്ടത്തിനു
കീഴടങ്ങികൊണ്ടയാൾ
കടയിൽ ,കോഴിമാംസം
വാങ്ങാനെത്തുമായിരുന്നു

ഒരിക്കലുമൊരുകോഴിയേയും
ഇന്നു വരെയയാൾ
കൊന്നിട്ടില്ലാ, എന്തിനു
ഒരുറുമ്പിനെ പോലും .

എന്നാൽ , ജീവൻ പിടഞ്ഞു
പറന്നകന്നു പോകുന്നതിനു
മുമ്പായി , പൊന്നു മകളുടെ
ചീന്തിപ്പറിച്ച പൂവുടൽ
പറമ്പിലെ കാഴ്ചകളെ
മറയ്ക്കുന്നതിനു മുമ്പയി
ഒരെറുമ്പിനെയന്നാദ്യം
അയാൾ ,ചവിട്ടിയരച്ചു കൊന്നു .

പിന്നീടു, ഇരട്ടക്കുഴൽ തോക്കി -
ലൂടെ, മകളുടെ ഘാതകനെ
കശാപ്പു ചെയ്യുമ്പോൾ
കോഴിക്കടയിലെ പിടച്ചിൽ
നല്ലതു പോലെയാദ്യമായി
അയാളാസ്വദിച്ചു
പക്ഷേ, ചരിത്രം
സത്യസന്ധമായി
എല്ലാം കുറിച്ചു വെച്ചു
കോഴിക്കടയിൽ
കശാപ്പു കത്തിക്കിരയായ
കോഴിയുടെ പിടച്ചലിൽ
അയാളെന്നും
വിമ്മിട്ടപ്പെട്ടിരുന്നുവെന്നു്
എന്നാൽ , നിയമത്തിന്റെ
പുസ്തക താളുകളിൽ
ചരിത്രത്തിന്റെ
കുറിപ്പുകൾ ഇല്ലായിരുന്നു
നീതിയുടെ , കശാപ്പിനായി
അയാൾ സന്നദ്ധനായി .

Wednesday, December 19, 2012

ഉല്ലാസവതി

ഞാൻ വിട പറഞ്ഞു പോയാൽ
ആ , മൃതിയുടെ സ്മൃതികളാൽ ,
നീ , നിന്റെ മനസ്സിനെ വ്യഥയുടെ
തീച്ചൂളയിലെറിഞ്ഞീടരുതേ
വേർപാടിന്റെ നൊമ്പരങ്ങളാൽ
നിന്റെ കണ്ണുകൾ നിറയ്ക്കരുതേ
അതൊന്നും, ഇനിയെനിക്കനു -
ഭവേദ്യമാകില്ലയതൊന്നുമെനിക്കു
നിന്റെയനവദ്യമാം നിത്യ സാമീ -
പ്യത്തെയൊരിക്കലും നല്കില്ല .

നിന്റെ സന്തോഷങ്ങളുടെ സൂര്യൻ
ദീപ്തമായി പ്രകാശിക്കുമ്പോൾ
എന്റെ പൂക്കൾ വസന്ത കാലത്തെ
വരവേല്ക്കാനൊരുങ്ങിടും
നിന്നാഹ്ലാദത്തിന്റെ പ്രകാശ
കിരണങ്ങളിൽ , നിന്റെ സാമീപ്യം
ആസ്വദിക്കുമ്പോളൊരിക്കലും,
ഞാനൊറ്റയ്ക്കാകില്ലായെന്നറിയും .

Tuesday, December 11, 2012

വിശപ്പു്


വിശപ്പിനെ ശമിപ്പിക്കുന്നതിനുള്ള
ഉപാധികൾ പല വിധത്തിലാണു്
കാരണം വിശപ്പ് നാനതരമാണു്
വിശപ്പിന്റെ കാരണങ്ങൾ
വ്യത്യസ്തവും ,വൈവിദ്ധ്യങ്ങൾ
നിറഞ്ഞതും , ആപേക്ഷികവും.
വിശപ്പിനായി നില കൊള്ളുന്നു
പ്രത്യയശാസ്ത്രങ്ങളും .

മനസ്സിന്റെ വിശപ്പിനു വേണ്ടതു
ഇണയുടെ പ്രണയം
പ്രണയത്തിന്റെ രുചികൾ
മനസ്സിൽ പൂക്കാലം തീർക്കും
ശരീരത്തിന്റെ വിശപ്പിനോ
അനുകൂലമായ, വപുസ്സും
തീ പിടിച്ചും,ചുട്ടുപ്പൊള്ളിയും,
തീക്ഷ്ണമായി, ശരീരത്തിന്റെ
വിശപ്പു് സാവധാനം ആവിയായി
തീർന്നു . പോകുമ്പോൾ
അസ്ഥികൾ പൂവിട്ടിരിക്കും

എന്നാൽ വയറിന്റെ വിശപ്പിനു
വാരിവലിച്ചെന്തും ഭുജിക്കാം
വിശിഷ്ടമെന്നു തോന്നുന്ന
ഭോജ്യങ്ങൾ നാവിൽ
ഊറി വരുന്ന രുചി നീരിൽ
കൊതിയുടെ കപ്പലോടിക്കും
വിശപ്പിന്റെ കള്ളക്കളിയാണതു്

ഇന്നലെയാണു കൊതി
സഹിയ്ക്കാതെയതു കഴിച്ചതു്
പ്രണാനാണു പണയപ്പെടു -
ത്തിയതെന്നു പിന്നീടറിഞ്ഞു
അനങ്ങാതെ കിടക്കുകയാണു്
ശരീരത്തിനും മനസ്സിനും ,
വിശപ്പു് അധീകരിക്കുന്നു
അനങ്ങാതെ കിടക്കാനാണു
ഭിഷഗ്വരന്റെ കല്ലുപ്പിളർത്തും കല്പന .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...