Sunday, October 28, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ - 3

                                        അദ്ധ്യായം - 3


                                                    " ലേബർ റൂമിലേക്കു കൊണ്ടു പോകാൻ
സ്ട്രെച്ചറും ആളുമെത്തി" മാധവചന്ദ്രൻ  അനാമികയെ ഉറ്റു നോക്കി പറഞ്ഞു
കുനിഞ്ഞു തന്റെ മുഖത്തേക്കു ചാഞ്ഞു നില്ക്കുന്ന മാധവന്റെ കണ്ണിലെ കണ്ണാടി
പോലെ തിളങ്ങുന്ന നീർ മണികൾ ചെറുചിരിയോടെ തുടച്ചു മാറ്റി അനാമിക അ
യാളെ സമാശ്വസിപ്പിച്ചു . " ഒന്നു ബോൾഡാകൂ . ഇതൊരു സാധാരണ പ്രക്രിയ
മാത്രമല്ലേ . നോക്കൂ നാളത്തെ പ്രഭാതത്തിൽ നമുക്കൊരു ഉണ്ണി" .പിന്നെ മുന്നോട്ടു
 നീങ്ങുന്ന  സ്ട്രെച്ചറിൽ കിടന്നു കൊണ്ടു് അനാമിക മാധവനു നേരെ കൈ വീശി .

                                         തന്റെ നിഷേധങ്ങളെ  തരണം ചെയ്തു അസ്വസ്ഥത
തന്നെ ആഗീരണം ചെയ്യുന്നതു  മാധവചന്ദ്രൻ അറിഞ്ഞു . "ഒന്നു ബോൾഡാകൂ" ! .
 മധവചന്ദ്രൻ ബോൾഡാകാൻ ശ്രമിച്ചു .  ഫ്ലാസ്കിൽ നിന്നും ചൂടു വെള്ളം രണ്ടു
 പ്രാവശ്യം ഗ്ലാസിലൊഴിച്ചു കുടിച്ചു .  സ്റ്റൂൾ ഫാനിനു കീഴെ നിക്കിയിട്ടു  ഇരിപ്പുറപ്പിച്ചു .
 ആദ്യമായി അനാമികയെ ശ്രദ്ധിച്ചതു അയാളോർക്കാൻ  ശ്രമിച്ചു . കോളേജു
 കാമ്പസ്സിലെ  ആർട്സ് ബ്ലോക്കിൽ സുഹൃത്തായ സതീശ്  ബാബുവിനെ സന്ദർശി
ക്കാനായി പടിക്കെട്ടുകൾ കയറി രണ്ടാം നിലയിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞതു്
 ഒരു പെൺകുട്ടി തന്റെ കൈയ്യിൽ കിടക്കുന്ന വള ഊരിയെടുത്തു നിർബ്ബന്ധ പൂർച്ചം
 കൂട്ടുകാരിയെ ഏല്പിക്കുന്നതാണു് . സതീഷു ബാബുവിനോടു സംഭവം വിവരിക്കുമ്പോ
ഴാണു് ആ പെൺകുട്ടികൾ ലച്ചർ ഹാളിലേക്കു കടന്നു വന്നതു് . മാധവചന്ദ്രനെ കണ്ട
ഉടൻ വള ഊരി നല്കിയ പെൺകുട്ടി അയാളുടെ അടുത്തെത്തി പറഞ്ഞു .
                   " പ്ലീസു് , ഇതു സെൻസേറ്റീവ് വാർത്തയാക്കരുതു്" .
അത്രയും പറഞ്ഞു് അവൾ തന്റെ ചെയറിൽ ഇരിപ്പു പിടിച്ചു . മാധവൻ ഓട്ടക്കണ്ണിട്ടു
അവളെ നോക്കി . നീണ്ടിട തൂർന്ന തലമുടി , നെറ്റിയിൽ കുറുനിരകൾ . മനേഹരമായ
മുഖം . സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴും എന്നാൽ മധവ ചന്ദ്രനെ മഥിച്ചതു് ആ
പെൺകൊടി വള ഊരി കൊടുത്ത ദൃശ്യമാണു് . ആഴ്ചകൾക്കു ശേഷം മധവ ചന്ദ്രനു്
തന്നെ ഇടയ്ക്കിടെ അലോസരപ്പെടുത്തികൊണ്ടിരുന്ന ആ സംഭവത്തിന്റെ യഥാർ
ത്ഥ്യം അറിയാൻ കഴിഞ്ഞു . കൂട്ടുകാരി നസീമയുടെ ഉമ്മയുടെ ചികിത്സയ്ക്കായാണു്
അനാമികയെന്ന ആ പെൺകുട്ടി തന്റെ വള ഊരി നല്കിയതു് . സതീഷ്ബാബു
തന്നെയാണു് അന്വേഷണത്തിനൊടുവിൽ നസീമയിൽ നിന്നും ഇക്കാര്യം പണിപ്പെട്ടു
മനസ്സിലാക്കി മധവനന്ദനെ അറിയിച്ചതു് . അന്നു രാത്രിആ സംഭവം മാധവനന്ദന്റെ
സ്വപ്നത്തിൽ നിറഞ്ഞു നിന്നു . ജിജ്ഞാസയുടെ ആധിക്യം അസഹനീയമയപ്പോളാണു്
സതീഷ്ചന്ദ്രനോടു ആ പെൺകുട്ടിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതു്.
മെട്രിക്കുലേഷനു് മികച്ച മാർക്കുണ്ടായിട്ടും സോഷ്യോളജി പഠിക്കാൻ തീരുമാനിക്കുകയും
അതിനായിട്ടാണു് ഈ കോളേജിൽ തന്നെ ചേർന്നതെന്നു് സതീഷ് പറഞ്ഞതു് മാധവ
ചന്ദ്രൻ കാര്യമാക്കിയില്ല .എന്നാൽ ഇംഗ്ലീഷു പ്രസിദ്ധീകരണങ്ങളിൽ കഥകളെഴുതാറു
ണ്ടെന്നും ഇപ്പോൾ എഴുതുന്നതു് തൂലിക നാമം ഉപയോഗിച്ചാണെന്നും , തൂലിക നാമം
അജ്ഞാതമാക്കി വെച്ചിരിക്കുകയാണെന്നും സതീഷു് പറഞ്ഞതു് ആദ്യം ഒരു ഞെട്ട
ലോടെയും പിന്നെ ആകാംഷയോടെയുമാണു് മാധവ ചന്ദ്രൻ കേട്ടതു് . മുറിയിലെത്തിയ
പാടെ വലിപ്പമേറിയ നോട്ടു പുസ്തകം തുറന്നു മധവ ചന്ദ്രൻ എഴുതി തുടങ്ങി . എഴുത്തു
പൂർത്തീകരിച്ചു് കഥയ്ക്ക് വള ഊരികൊടുത്ത പെൺകുട്ടി  എന്നു തലക്കെട്ടു നല്കി.

                            ബിഎച്ചു്എം ബ്ലോക്കിൽ സാധാരണയായി  ആർട്സു വിഭാഗത്തിലെ
യോ സയൻസു വിഭാഗത്തിലേയോ കുട്ടികൾ സാധാരണയായി വരാറില്ല . പ്രത്യേകിച്ചു
പെൺകുട്ടികൾ . അതു കൊണ്ടു തന്നെ മാധവ ചന്ദ്രനെ കാണാൻ അനാമിക എത്തിയതു
പലർക്കും കൗതുകകരമായ കാഴ്ചയായി . അനാമിക ആംഗ്യം കാട്ടിവിളിച്ചപ്പോൾ മാധ
വ ചന്ദ്രനു കാര്യം പിടികിട്ടി . റൂമിൽ നിന്നും ഇറങ്ങി അനാമികയുടെ അടുത്തേക്കു ചെന്നു.
മുഖവുര കൂടാതെ അനാമിക കാര്യത്തിലേക്കു കടന്നു ." നോക്കൂ ഞാൻ പറഞ്ഞതല്ലേ
അതു സെൻസിറ്റീവു് നേച്ചറിൽ കാണരുതെന്നു് . എന്നിട്ടു് അതു കഥയാക്കി പ്രസിദ്ധീകരി
ക്കുക കൂടി ചെയ്തു . ഇതു മാന്യതയല്ല . ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള
കടന്നു കയറ്റമായി ഇതു കാണരുതു് . പിന്നെ അത്തരം സംഭവങ്ങളറിഞ്ഞു കഥയാക്കാ
നെങ്കിൽ നൂറിലധികം കഥകളെഴുതേണ്ടി വരും" . ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു്
അനാമിക തിരിഞ്ഞു നടന്നതു് മാധവ ചന്ദ്രൻ സമ്മിശ്ര വികാരങ്ങളോടെ നോക്കി നിന്നു .


                                  മുറിയുടെ വാതിൽ തുറന്നു നേഴ്സു വന്നാപ്പോളാണു് മാധവ ചന്ദ്രൻ
തന്റെ ഓർമ്മകളുടെ തിരശ്ശീലയിട്ടതു് .നേഴ്സ് മാധവ ചന്ദ്രനു നേരെ ഒരു കടലാസു
നീട്ടി.  മരുന്നു വാങ്ങാനുള്ള കുറിപ്പടിയായിരുന്നു അതു് .
                                                                                         [തുടരും]      

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...