Sunday, September 20, 2015

മുല്ലപ്പൂ വിപ്ലവം

.
വെണ്മയാർന്ന ചൈനാ ക്ലേ കപ്പിലെ ചുടു ചായ എന്തേ കാണുന്നില്ല!
പത്രവും വീക്കിലിയും പതിവു പോലെ ടീപ്പോയിലൊരുക്കി വച്ചിരിക്കുന്നു .
കളത്രമേ കഷ്ടമാണിതു ചായ കിട്ടാതെ ആരംഭ ക്ലേശിതനാകുമല്ലോ ഞാൻ
ചായ കോപ്പ കണ്ടില്ലെങ്കിലും കണ്ണൻ ദേവൻ മലയിലെ കാറ്റ് ഉന്മേഷത്തോ
ടെ ചുറ്റിപ്പടരുന്നുണ്ടെന്നെ . മഹാ നടന്റെ മാന്ത്രിക ശബ്ദം കാതുകളിൽ
ഊർജ്ജസ്വലതയോടെ പരസ്യമല്ലയതു , മൃത സഞ്ജീവനിയാണു് . ആവി
പറക്കുന്ന ചായ കപ്പും കാത്ത് അക്ഷമതയോടെ ഉലാത്തുമ്പോൾ കടന്നു
വന്നു ഭാര്യ പറഞ്ഞു
 ഇനി ചായ ഇല്ല, ചായ കുടിയും വേണ്ട .
പ്രാതലിനു താറാവു റോസ്റ്റും കള്ളപ്പവും ഉച്ചയ്ക്കു ഊണു് കരിമീൻ
പൊള്ളിച്ചതും മൂരി ഉലർത്തിയതും ചേർത്തു്. രാത്രി ചപ്പാത്തിയും ചിക്കൻ
ചില്ലിയുമുണ്ടായിരിക്കും. അവളുടെ മെനുവിൽ അന്നു വൈകുന്നേരവും ചായ
ഇല്ല . ചോദ്യ ഭാവത്തിൽ നോക്കിയ എന്നോടു അന്നാദ്യമായി അവൾ
കയർത്തു സംസാരിച്ചു. 
                                    നിങ്ങളെക്കെ ചായകുടിക്കുമ്പോൾ മുതുകു വളച്ചു
തേയില കൊളുന്തു നുള്ളുന്ന പാവം പെണ്ണുങ്ങളെ ഓർത്തിട്ടുണ്ടോ. തണുത്തു
വിറച്ചു മുതുകിൽ തൂക്കിയിട്ടുള്ള കുട്ടകളിൽ യന്ത്രം പോലെ കൊളുന്തു നുള്ളി
നിറക്കുന്ന ആ പെണ്ണുങ്ങൾ സമരത്തില. ജീവിക്കാനുള്ള സമരത്തിൽ
ഇതെന്റെ ഐക്യദാർഢ്യ സമരമാണു്. മലപ്പടക്കം പൊട്ടി തീർന്നതു
പോലെ അവൾ പറഞ്ഞു നിറുത്തി.
എന്നാൽ നാളെ മുതൽ ബ്രൂക് ബോണ്ടു് വാങ്ങാം. എന്നാലും ചായ ഇല്ലാതെ
കഴിയില്ല നല്ല പകുതി.
അവരുടെ സമരം തീർന്നാലേ ഇനി ചായയുള്ളു . അവൾ തീർത്തു പറഞ്ഞു
തോട്ടമുടമയെയും തൊഴിലാളി നേതാക്കളെയും ശകാരിച്ചു മുറിക്കു പുറത്തേക്കു
പോയി. അപ്പോളാണു് ഞാൻ ശ്രദ്ധിച്ചതു് പതിവില്ലാതെ അവൾ തലയിൽ
മുല്ലപ്പൂ ചൂടിയിരിക്കുന്നു. മുല്ലപ്പൂ അലർജിയായതിനാൽ അവൾ ചൂടാറേയില്ലാ
യിരുന്നു .

Saturday, September 12, 2015

ഒാലപ്പാമ്പു്


പിന്നാലെ ഇഴഞ്ഞെത്തുന്ന
പാമ്പിനെ പേടിച്ചു്
വളരെ വേഗത്തിൽ
ഒാടി പോകുന്നയാളെ കണ്ടു
തിരിഞ്ഞു നോക്കി,
ഓട്ടത്തിനിടയിൽ കൈവീശി
പാമ്പിനെ വിലക്കുമ്പോൾ
വിപ്ലവത്തിന്റെ
കൊടി പിടിച്ച തഴമ്പു്
ആ, കൈകളിൽ
പാമ്പിനെ സൂക്ഷിച്ചു നോക്കി ,
എന്നെ പാമ്പും ഓട്ടക്കാരനും
ഒരേ പോലെ ഞെട്ടിച്ചു.
അതൊരു ഓലപ്പാമ്പാണു്
പുറത്തു് പച്ച കുത്തിയിട്ടുണ്ടു്
മതമെന്നു് വലുതായി .

Thursday, September 3, 2015

പണം കായ്ക്കുന്ന മരങ്ങളും, എക്സ് പ്ലാന്റർമാരും


പണം കായ്ക്കുന്ന മരം,
കപ്പയും മീനും കഴിച്ചു്
കച്ചിത്തോർത്ത് മുറുക്കിയുടുത്തു
പറമ്പു കിളച്ചു വിത്തു വിതച്ച
അദ്ധ്വാന ശീലരെ
പ്ലാന്റർമാരാക്കിയ നല്ല കാലം
ജീപ്പും പിന്നെ ബെൻസും
ഉമ്മറ മുറ്റത്തു് തലയെടുപ്പോടെ
കിടന്നിരുന്നു അന്നു്
മരങ്ങളിൽ നിന്നും ലഭിച്ച
പണം പണപ്പെട്ടികളെ നിറച്ചു
അതിൽ നിന്നും
ഒന്നോ രണ്ടോ രൂപ
കുരിശ്ശടികളിലെ കാണിക്കപ്പെട്ടികളിൽ
മാറ്റി വെയ്ക്കപ്പെട്ടു കൊണ്ടിരുന്നു.

റപ്പായിയും ഉതുപ്പും മറ്റും
ആ, നല്ല കാലത്തിന്റെ മധുരസ്മരണകളിൽ
ഇന്നു് പുളഞ്ഞു പോകുന്നു
ബെൻസു കാറുകൾ
ഒഴിയാ ബാധ പോലെ അവരെ
പേടിപ്പിച്ചു കൊണ്ടു്
ഉമ്മറ മുറ്റത്ത് തുരുമ്പിനെ കാത്തു കിടന്നു

പണം കായ്ക്കുന്ന മരത്തിനു്
ഊർജ്ജസ്വലത ഒട്ടും കുറവില്ല
എന്നാൽ പഴയതു പോലെ
പണം അത്രക്ക് ,അല്ല ഒട്ടും തന്നെ
കായ്ക്കുന്നില്ല മരങ്ങളിൽ
പെൻഷൻ പറ്റിയ സർക്കാർ
ഗുമസ്തന്മാരെ പോലെ നിസ്സംഗരായി
എക്സ് പ്ലാന്റർമാർ
റബ്ബർ ബോർഡാഫീസിൽ
കാൽ നടയായി ഇടയ്ക്കിടെ ചെല്ലുന്നതും
ഇറങ്ങി പോകുന്നതും
പതിവായി കഴിഞ്ഞിരിക്കുന്നു.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...