Friday, January 20, 2012

കരിങ്കല്‍പ്പാവ


അലിവില്ലാത്ത
ദൗര്‍ഭാഗ്യത്തിന്‍
പിടിയിലമര്‍ന്നു
പിടയുമ്പോഴും
പുരുഷ മനസ്സൊരു
കരിങ്കല്ലെന്നതു
സ്ത്രീയുടെ അഭിമതം

കിനാവുകള്‍
കാലത്തിന്‍
ജഠരാഗ്നിയില്‍
കത്തിയമരുമ്പോഴും
അഭിലാഷ നൗക
വിധിയുടെ
കൊടുങ്കാറ്റില്‍
ജീവിതപയോധിയില്‍
മുങ്ങിത്താഴുമ്പോഴും
അവന്‍ചിരിക്കണം
ഒരു യുദ്ധം വിജയിച്ച
യോദ്ധാവിനെ പോല്‍ .

പുകക്കറ പറ്റിയ
പരുക്കന്‍ ചുണ്ടുകള്‍
പ്രേമാര്‍ദ്രം തഴുകും
സ്ത്രൈണ വിരലുകള്‍
അവന്റെ കണ്ണിലെ
കണ്ണീര്‍ മുത്തുകള്‍
കണ്ടില്ലെന്നു നടിക്കും
എന്തോയവിടെ -
യെന്നലക്ഷ്യം മന്ത്രിക്കാം !

സാന്ത്വനം പുരുഷനു
അതിരുകള്‍ക്കപ്പുറത്തെ
പ്രത്യാശ മാത്രം
കരയരുതു നീ സഖേ ,
കരയാനവകാശമില്ലാത്ത
കരിങ്കല്‍ പാവയാണു നീ .

*   *   *   *   *   *   *    *

വിഹ്വലതകള്‍ സീമകള്‍
ലംഘിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ കാണാതെ
കാറ്റു കേള്‍ക്കാതെ
അവന്‍ നിശ്ശബ്ദം
പൊട്ടിക്കരയുമായിരിക്കും .







എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...