Wednesday, November 18, 2015

ഉറക്കം തേടി


കടലെത്രയൊഴുക്കിയാലുമണയാത്ത
ഉള്ളിലെ കനലിലെരിയുന്ന വേദന
വിടപറഞ്ഞു പോകും സൗഹൃദങ്ങൾ
വലിച്ചെറിഞ്ഞിടുന്ന കൊടും വേദന
പാറിപ്പറക്കാൻ വെമ്പിടും ജീവിത
പ്രതീക്ഷകൾ, ചിറകു തകർന്നു താഴെ
വീഴുമ്പോളറിയും നഷ്ട ബോധത്തിൻ
കരിനിഴലു പടർന്നിടും ദുസ്സഹ വേദന.
ചിന്തകളിൽ ഭാവനയിൽ, ചിത്തമലഞ്ഞു
കല്പനാ തത്വമോടെ കുറിച്ചതൊക്കെയും
മാറാല നിറഞ്ഞ പാഴ് ഗൃഹമായി മാറിയ
നിസ്സാഹയതയുടെ ഊഷര വേദന
വേദനകൾ പുതച്ചു ഞാൻ കിടക്കുന്നു
ഉറക്കമേ നീയെന്തേ ഉറങ്ങിപ്പോയോ?

Wednesday, November 11, 2015

സഹോദരി നിനക്കായി


പുസ്തകം തുറന്നു
നോക്കുമ്പോൾ
കാണുന്നതു
അവന്റെ മുഖമാണു്
സ്വപ്നത്തിൽ
വന്നെത്തുന്നതും
അവന്റെ മുഖം മാത്രം
അത്രയ്ക്കിഷ്ടവും
പ്രിയതരവുമായതിനാൽ;
പകൽകിനാവും ,
മധുരസ്വപ്നവും
അവനെക്കുറിച്ചോർത്തു
കാണുന്നതല്ല ,
അതെല്ലാം
പേക്കിനാവുകൾ .
ഒരിക്കൽ
അവനെയെത്രമാത്രം
ഇഷ്ടമായിരുന്നു ,
ജീവനായിരുന്നു
അവൻ വിളിച്ചപ്പോൾ
പ്രപഞ്ചത്തിന്റെ
അതിരുകൾക്കപ്പുറം
എല്ലാമുപേക്ഷിച്ചു
യാത്രയാകൻ
തയ്യാറായതും
അതു കൊണ്ടായിരുന്നു
എന്നാൽ അവനെ
ഇന്നെനിക്കു
പേടിയാണു് ,
പേടിസ്വപ്നങ്ങളിൽ
അവന്റെ
ബീഭത്സ മുഖം തെളിയുന്നു
പല്ലുകളും നഖങ്ങളും
തെളിയുന്നു
മുഷിഞ്ഞ വിയർപ്പു
ഗന്ധത്തിന്റെ
അസഹനീയതയും
വയ്യ !അതൊന്നും
ഓർക്കാനാവുന്നില്ല
എന്നാലുമെഴുതിപ്പോയി
നിനക്കായി
സഹോദരി നിനക്കു വേണ്ടി .

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...