Sunday, October 25, 2020

മയിൽപ്പീലിക്കാരൻ


 
 
 
നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ
കേൾക്കുമൊരു നാൾ ,നീ
നീന്തി നീ, നിവർന്നു,
ശിരസ്സു പൊന്തിച്ചു; മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
സൌവ്വർണ്ണയിണകൾ ;
ക്ഷണം, ഇളകി വീണിടുമോ?
 
നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ,
 
ശാരിക വളയത്തിൻ
ചെന്നിണച്ചാരുത താമര
ചേവടി , താളത്തിൽ
ആട്ടിയും, കോലക്കുഴലു
ഈണത്തിൽ മീട്ടിയുമവി -
ടൊരു, മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.

 

Monday, August 3, 2020

നിലവിളി





ഞാൻ കാത്തിരിക്കുന്നു
സൂര്യനും ചന്ദ്രനും എന്നും
എന്റെ ആകാശത്തിനു
മീതെ കൂടെ കടന്നു പോകും
ഋതുക്കളും വർഷങ്ങളും
വന്നു പോകുന്നു
ഞാൻ കാത്തിരിക്കുന്നു

ആഹ്ളാദ സല്ലാപങ്ങളുടെ
ശബ്ദഘോഷങ്ങൾ
എന്റെ അതിരുകളിൽ
നിശബ്ദരായി തളർന്നു വീണു
ഒരു മിന്നായം പോലെ
വന്നു പോയ പ്രണയിനിയുടെ
കുളിപ്പിന്നൽ കെട്ടിലെ
തുളസി ദളം അകലെയായി
അടർന്നു വീണു കിടക്കുന്നു

കൈവെള്ളയിൽ നിന്നും
ഊർന്നു വീണു മറഞ്ഞ
സാധിതപ്രായമാകേണ്ട
പ്രതീക്ഷകളുടെ ചാരത്തിലൂടെ
ഒരു നിലവിളി
എന്നെ തേടി വരുന്നു
ഞാൻ കൈകൾ നീട്ടി
നിലവിളിയെ സ്വീകരിച്ചു

Saturday, July 11, 2020

നീലക്കടമ്പ്


നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ നീ
കേൾക്കുമൊരു നാൾ
നീന്തി നീ നിവർന്നു,
ശിരസ്സു പൊന്തിച്ചു മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
കുംഭയിണകൾ ; ക്ഷണം
ഇളകി വീണിടുമോ?

നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ


ശാരിക വളയത്തിൻ
ചെന്നിണച്ചാരുത 
താമര
ചേവടി , താളത്തിൽ
ആട്ടിയും, 
കോടക്കുഴലതു
 യിണത്തിൽ മീട്ടിയുമവി -
ടൊരു മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
Top of Form

Tuesday, July 7, 2020

കൊടുങ്കാറ്റിനെ കൊതിച്ചു്










നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയാകും
കണ്ണുകൾ പതിയെ
പാതിയടയുമ്പോൾ
ഉതിരുന്ന നെടുവീർപ്പിൽ
പാറിയകലുന്നതു വിളിപ്പേര്
ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
ഇണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

Wednesday, June 17, 2020

ശോണ പുഷ്പം






ഓരോരോ രാഗസ്പന്ദനങ്ങൾക്കൊപ്പം  
 സ്വന്തമെന്നു കരുതിയെൻ, നെഞ്ചോടു
ചേർത്തെത്ര നിറുത്തിയന്നു നിന്നെ
ഏതേതാ കാര്യകാരണങ്ങളാൽ
നഷ്ടപ്പെടുന്നതിന്നാത്മ നൊമ്പരം,
തീക്കാറ്റിനേക്കാളെത്രയോ തീക്ഷ്ണം.

ആയിരാമായിരമാളുകൾക്കിടയിലും
ഏകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർവ്വം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായെരു പകൽകിനാവിന്റെ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നു പിന്നെ ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്ന സ്മരണകളോ
വല്ലാതെയമർത്തൂ , ജീവിതകണ്ഠനാളം

നശ്വരമാമീ യാത്ര തീരും മാത്രയിലന്നേ-
രമെന്നുടെ നിശ്ചേതനയിൽ , തരിവള
യിട്ട കൈകളോയിമ്പത്തിൽ, പ്രാണ
നാദമുതിർക്കവേ, ഒരു പനിനീർ പൂവു്
  വീണിടാമൊരുത്തുള്ളി കണ്ണീരിൽ മുങ്ങി   
  
അന്നേരമെൻ ഹൃത്തിൽ നിന്നുമുയരും
സുഖമല്ലേ ! സഖിയെന്ന , നിനാദം.
അന്നേരമെൻ ചിന്തയിൽ മുളച്ചീടും
ആത്മനിർവൃതി തൻ ശോണ പുഷ്പം .


Thursday, May 21, 2020

ലാസ്യവിരുന്നു്








തെളിഞ്ഞുവല്ലോ, നിന്നിൽ
ഭാവലാസ്യ ദീപങ്ങൾ
ഏതന്തർദ്ദാഹമാണാ
മിഴികളിലുതിരൂ !


അഞ്ചു പുഷ്പ ശരങ്ങൾ
വീണൂ, മതിമോഹിനി
നിൻ ലാസ്യപുഷ്പശരം
രണമിതു ജയിച്ചു

നിൻ ദേഹഭാഷയിലെ
രൂപകമായിന്നുമാ
ലാസ്യഭാവം നിറഞ്ഞു,
നിന്നെയലങ്കരിപ്പൂ

നെഞ്ചിലെ കരിങ്കല്ലുമിതു
പൂവാക്കി മാറ്റിയമലെ
നിൻ ലാസ്യഭാവത്തിൻ
ഇന്ദ്രജാലമിന്നെന്നെ

ലലാടം കപോലത്തിൽ
കുങ്കുമം പൂശിടുന്നു
നിൻ ലാസ്യ വിരുന്നിലെ
ഒരു അമൃതവിഭവം.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...