Wednesday, June 17, 2020

ശോണ പുഷ്പം






ഓരോരോ രാഗസ്പന്ദനങ്ങൾക്കൊപ്പം  
 സ്വന്തമെന്നു കരുതിയെൻ, നെഞ്ചോടു
ചേർത്തെത്ര നിറുത്തിയന്നു നിന്നെ
ഏതേതാ കാര്യകാരണങ്ങളാൽ
നഷ്ടപ്പെടുന്നതിന്നാത്മ നൊമ്പരം,
തീക്കാറ്റിനേക്കാളെത്രയോ തീക്ഷ്ണം.

ആയിരാമായിരമാളുകൾക്കിടയിലും
ഏകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർവ്വം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായെരു പകൽകിനാവിന്റെ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നു പിന്നെ ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്ന സ്മരണകളോ
വല്ലാതെയമർത്തൂ , ജീവിതകണ്ഠനാളം

നശ്വരമാമീ യാത്ര തീരും മാത്രയിലന്നേ-
രമെന്നുടെ നിശ്ചേതനയിൽ , തരിവള
യിട്ട കൈകളോയിമ്പത്തിൽ, പ്രാണ
നാദമുതിർക്കവേ, ഒരു പനിനീർ പൂവു്
  വീണിടാമൊരുത്തുള്ളി കണ്ണീരിൽ മുങ്ങി   
  
അന്നേരമെൻ ഹൃത്തിൽ നിന്നുമുയരും
സുഖമല്ലേ ! സഖിയെന്ന , നിനാദം.
അന്നേരമെൻ ചിന്തയിൽ മുളച്ചീടും
ആത്മനിർവൃതി തൻ ശോണ പുഷ്പം .


2 comments:

  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി
    പ്രിയ ആറങ്ങോട്ടുകര മുഹമ്മദ്

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...