Thursday, December 27, 2012

മറക്കാത്ത സാരി



നാളെയാ , ആദ്യമായി
സാരി ഞാനുടുക്കുന്നതു്
പത്താം തരത്തിന്റെ
അവസാന ക്ലാസ്സിലെ
പതിവായിരുന്നല്ലോ
കാണാൻ കാത്തു
നില്ക്കണമെന്നു
പറയാതെ പറഞ്ഞു
അവൾ നടന്നു പോയി

നിമിഷങ്ങളെത്രയോ
യുഗങ്ങളാണെന്നു
സന്ദേഹിച്ചു , സമയ
പ്രയാണത്തെ ശപിച്ചു
ഞാൻ, സാരിയുടുത്തു
അവൾ വരുന്നതും
കാത്തു , കാത്തു ഗേറ്റിലെ
തൂൺകട്ടി ചാരി നിന്നു
നിർന്നിമേഷനായി

തിളങ്ങുന്ന പട്ടുസാരി
ഉടുത്തവളൊരുങ്ങി
ചമഞ്ഞു നടന്നു വരുന്നു
ആഹ്ലാദവികാര
വിക്ഷോഭങ്ങളെന്നാൽ
അടക്കി വെയ്ക്കേണ്ടി
വന്നാ ജീവിത സുദിനത്തിൽ
കൂടെയകമ്പടിയായി
അവളുടെയമ്മ സഗൗരവം
കണ്ണുകൾ കൊണ്ടവൾ
ചോദിച്ചു ,എങ്ങിനെയുണ്ടെന്നു്
കണ്ണുകൾ കൊണ്ടു
ഞാൻ മറുപടി പറഞ്ഞു
കൊള്ളാമെടി പെണ്ണേയെന്നു് .

4 comments:

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...