Friday, April 15, 2016

കൊഴിഞ്ഞു വീഴുമ്പോൾ


നാരായം മുനയൊടിയുന്നതിനു മുമ്പായി
എഴുതട്ടെ ഞാനിനി ജീവിതം ,
കനിവോടെ തന്ന താളിയോലയിൽ
നിന്നെക്കുറിച്ചൊരു കവിത
അക്ഷര തമ്പുരാക്കന്മാരുടെ
ഭാവവും നോട്ടവും പേടിപ്പെടുത്തുന്നു
മുനയൊടിഞ്ഞു പോയ് നാരായം
ഒന്നും കുറിക്കാതെ താളിയോലയും

ശിരസ്സിൽ തിളയ്ക്കുന്നു ചിന്തകൾ
ബോധ വല്ലിയിൽ വിടരുന്നു കറുത്ത പൂക്കൾ
ഇഴഞ്ഞെത്തുന്ന സർപ്പം
വിഷപ്പല്ലു കൊഴിച്ചു തല തല്ലി ചത്തു .
ആരോ ജയിച്ച ആരവത്തിൽ
പുനർജ്ജനിച്ച യൗവ്വനം
ചവിട്ടി കടന്നു പോയ വഴികളിലെ
ചുവന്ന രക്തത്തെ തേടുന്നു വീണ്ടും .

പച്ചിലകളുടെ മർമ്മരങ്ങൾക്കിടയിലൂടെ
ഞെട്ടറ്റു വീണു പോകുന്നതറിഞ്ഞു
വെളിച്ചം അസ്തമിച്ച ദ്വീപിൽ
ഇനി , നിന്നെ ഞാൻ കാത്തിരിക്കാം.

No comments:

Post a Comment

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...