Saturday, July 26, 2014

ഗാന്ധിജിയും അരുന്ധതിറോയിയും



കവലയിലെ സർഗ്ഗച്ചന്തയിൽ
അരുന്ധതി റോയി ,
ദൈവത്തിന്റെ ചെറിയ
വസ്തുവാക്കി, ഗാന്ധിജിയെ
ലേലം വിളിച്ചപ്പോൾ ,
ദീപവലിക്കു പടക്കം പൊട്ടിക്കുന്നതു്
ഞാനോർത്തു പോയി .

ഒന്നിനോടൊന്നു ചേർന്നുച്ചേർന്ന
പനയോല പൊതിഞ്ഞ മാലപ്പടക്കം
മരച്ചില്ലകളിൽ കെട്ടിത്തൂക്കി
പാത്തു പാത്തു തീ കൊളുത്തി
ശരം വിട്ട പോലെ ഞാനോടിയതും
അഗ്നി നക്ഷത്രങ്ങളായി മാലപ്പടക്കം
കാതു തുളച്ചു ചിന്നിച്ചിതറിയതും
ഇന്നെന്റെ ഓർമ്മകളിൽ പടക്കം
പൊട്ടിക്കുന്നു, അരുന്ധതി

ഒടുവിൽ തുണ്ടു തുണ്ടായി തീർന്ന
കടലാസു കക്ഷണങ്ങളായി മണ്ണിൽ
അങ്ങിങ്ങായി കിടപ്പൂ മലപ്പടക്കം
അരുന്ധതി ,
ഈ , മലപ്പടക്കമായി തീരുമായിരുന്നു
ഗാന്ധിജി പിറക്കാതിരുന്ന ഇൻഡ്യ
അങ്ങിനെ പൊട്ടിത്തകർന്നു് ചിന്നിച്ചിതറി...

1 comment:

  1. കുണ്ടിലെ തവള മലയെ വിമര്‍ശിക്കുന്നതുപോലെ മാത്രം!

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...