Saturday, March 11, 2017

സ്ത്രീ


പേമാരി നനഞ്ഞു ,ഇടിമിന്നലുകളിൽ പേടിച്ചെത്തുന്ന ചെറുക്കനെ അമ്മ
ചേർത്തു പിടിച്ചു ,ടൗവ്വൽ കൊണ്ടു തല തുവർത്തി , കുരുമുളകു കാപ്പി ഇട്ടു
കൊടുത്തു. പിന്നെ ഒന്നു കൂടെ ചേർത്തു പിടിച്ചു അമ്മ ചോദിച്ചു പേടിച്ചു
പോയാ മോൻ . മകൻ അതെയെന്നു തലയാട്ടി ആ സർവ്വ സുരക്ഷിതത്വ
ത്തിന്റെവാത്സല്യത്തിൽ മഴയെ, ഇടിമിന്നലിനെ, പേടിയെ അവൻ മറന്നു .

പ്രാരാബ്ധങ്ങളുടെ നെരിപ്പോടു കെടുത്താൻ വലുതായി ആഗ്രഹിച്ചാണു്
ആ, ഇൻറർവ്യൂവിനു് അവൻ പോയതു്. ഇതിനു മുമ്പു് വളരെയധികം ഇന്റർ
വ്യൂ അഭിമുഖികരിച്ചു കഴിഞ്ഞിരുന്നു. ഇപ്രാവശ്യവും നിരാശയായിരുന്നു ഫലം
പുഞ്ചിരിയിലും ,കളി തമാശയിലും ആ , നൊമ്പരത്തെ മാച്ചു കളയാൻ
അവൻ ശ്രമിച്ചതു് നടന്നില്ല . കൂട്ടുകാരി അതു കണ്ടു പിടിച്ചു . സാന്ത്വന
ത്തിന്റെ തീവ്ര സ്പർശനത്തിൽ നൊമ്പരങ്ങൾ കെട്ടു പോകുന്നതു് അവൻ
അറിഞ്ഞു.
ഔദ്യോഗിക പ്രശ്നങ്ങളുടെ അസ്വസ്ഥതയിൽ അയാൾ ഉറങ്ങാതെ കിടന്നു
ന്താ ഉറങ്ങാത്തെ. ഭാര്യയുടെ ഉത്ക്കണ്ഠ നിറഞ്ഞ ചോദ്യം. ഒന്നുമില്ലെന്നു്
അയാൾ മറുപടി പറഞ്ഞു. ഇല്ലാ എന്തോ പ്രശ്നം ഉണ്ടു്. ആ നിർബ്ബന്ധത്തിനു
മുന്നിൽ അയാൾ തന്നെ അലട്ടുന്ന പ്രശ്നങ്ങൾ ഭാര്യയോടു് അവതരിപ്പിച്ചു .
അതെല്ലാം മാറും വിഷമിക്കാതെ ചേർത്തു പിടിച്ചു കൊണ്ടുള്ള സമാശ്വത്തിൽ
അയാൾ അസ്വസ്ഥതകളിൽ നിന്നും മോചിക്കപ്പെടുകയായി.
അതെ ഒരു സ്ത്രീക്കു മാത്രമേ ഇത്തരം സമാശ്വസങ്ങൾ നല്കാനാകൂ.
 

No comments:

Post a Comment

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...