Thursday, September 29, 2011

ഒരു പകല്‍കിനാവു്


എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തി -
ലൊരുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു
കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര
അഴകു വിതറിടും വര്‍ണ്ണരാജികള്‍
ഏഴല്ലെഴുന്നൂറല്ലതിന്‍ നിറങ്ങള്‍
ന്നുടെ ചിന്തകള്‍ കണക്കു കൂട്ടി
 ഭ്രമിച്ചും ലയിച്ചും മനസ്സും,മതിയും
 മനോരമ്യം നോക്കി മിഴിയെടുക്കാതെ

 വിട്ടകന്നുവല്ലോയപ്പോളെന്നുമനുയാത്ര
ചെയ്തിടുന്ന ദുഷ്ടദുരന്തങ്ങള്‍ ക്ഷണം
കയ്പുനീര്‍ നിറച്ചു വെച്ചൊരാ ജീവിത
പാനപാത്രം കമഴ്ത്തി , വിധിയെന്നുത്സാ-
ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
ആമോദമോ, ഹിതമോടെ പിടികൂടി
എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
സുന്ദര സൂനം സുസ്മിതം തൂകി നില്പൂ

വസന്തസമാഗമ സുഖദകാല -
മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
താളമിട്ടു, കാമനകള്‍ ചിറകു വി-
തിര്‍ത്തു; കെട്ടുപോയി സന്താപജ്വാലകള്‍
മുകമാമാകാശം മറച്ചൊരാ കരി -
മേഘ നിരയുമകന്നു തെളിവാര്‍ന്നു
നീലവാനം വിരിഞ്ഞൂ മഴവില്ലുകള്‍
ഹര്‍ഷമോടെ വിരല്‍ത്തുമ്പാല്‍ മൃദു സ്പര്‍ശ -
ത്തിനായി കൊതിച്ചെത്തിയരികെ ഞാന്‍

ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?

        



എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...