പാവമൊരു പെണ്ണവള്‍
പാതയരികില്‍വിടര്‍ന്ന
പനിനീര്‍മലരെന്നും
കാട്ടു വഴിയതിലെ
മന്ദാരമെന്നും പറയാം
പാവമൊരു പെണ്ണവൾ
എത്തിടുമിന്നു സന്ധ്യുക്കു
വെള്ളക്കുതിരപ്പുറത്തു
രാജ കുമാരന്‍ ,ഓടിയെത്തൂ
സ്വപ്നങ്ങൾ , ചൂളം വിളിച്ചു
പായുന്നു തീവണ്ടി
മണ്ണു കൊണ്ടു തീര്‍ത്തു
ഒരു സങ്കല്പ കൊട്ടാരം
മനസ്സിനുള്ളിലന്നാദ്യം
പാവമാം പെണ്ണാണവള്‍
പുനര്‍ജ്ജനിച്ചാ ഹൃത്തില്‍
സ്വപ്നവല്ലികകള്‍ ,
പൂവിട്ടു മോഹപുഷ്പങ്ങ
ളൊഴിഞ്ഞൂ , മൂകശോകം
പോരാ വേഗതയെന്നു
അക്ഷമയുടെ നീരസം
പേറും നിമിഷങ്ങളും
യാത്രികരുമിറങ്ങുന്നു
ഏകാന്ത പഥികയായി
യാത്ര തുടരുന്നവളുടെ
കാതില്‍ മുഴങ്ങുന്നതു
കുതിരക്കുളമ്പൊച്ച
കണ്ണില്‍ കതിരിടുന്നു
സ്വര്‍ത്തലപ്പാവുള്ളെ
രാജകുമാരന്റെ
സൂര്യ മുഖ ബിംബവും.
പോക്കു വെയിലിന്‍
പവൻ വാരി,പകൽ
പോകുന്നു പതിവു പോൽ
അന്തി, വന്നെത്തിടൂ
പതുങ്ങി നില്ക്കുന്നു
ഇരുട്ടിന്‍ ഭൂതഗണങ്ങൾ
കെട്ടിയുയര്‍ത്തിയ
മണ്‍കൊട്ടാരം തകര്‍ത്തു
സാധു പെണ്‍കൊടിയെ
വെളിയിലെറിഞ്ഞൂ
ഖലൻ , ഒരു കശ്മലൻ
ഇച്ഛാഭംഗത്താൽ , ക്രൂരം
അതു കണ്ടു നിലവിളിച്ചു
തീവണ്ടി , നിര്‍വ്വികാര
രെന്നും , യാത്രികര്‍
തകര്‍ന്നു കിടപ്പൂ
മണ്‍കൊട്ടാരമരികെ
നിണമണിഞ്ഞാ
പെണ്‍കൊടി മൃതയായി
കണ്ണു പൊത്തിടൂ
ചെകുത്താൻ മര്‍ത്ത്യ
ദുഷ്ടതയസഹനീയം
താടിക്കു കൈ കൊടുത്തു
ഇരിപ്പൂ ദൈവവും
കാറ്റിലലയുമായുടയാട
കാലത്തെ പരിഹസിച്ചു
സൗമ്യയെക്കറിച്ചെഴുതിയ ഈ കവിത
കൃതി പബ്ലിക്കേഷന്റെ കാവാരേഖ
എന്ന കവിതാ സമാഹാരത്തിലുള്ളതാണു്.
പാതയരികില്‍വിടര്‍ന്ന
പനിനീര്‍മലരെന്നും
കാട്ടു വഴിയതിലെ
മന്ദാരമെന്നും പറയാം
പാവമൊരു പെണ്ണവൾ
എത്തിടുമിന്നു സന്ധ്യുക്കു
വെള്ളക്കുതിരപ്പുറത്തു
രാജ കുമാരന്‍ ,ഓടിയെത്തൂ
സ്വപ്നങ്ങൾ , ചൂളം വിളിച്ചു
പായുന്നു തീവണ്ടി
മണ്ണു കൊണ്ടു തീര്‍ത്തു
ഒരു സങ്കല്പ കൊട്ടാരം
മനസ്സിനുള്ളിലന്നാദ്യം
പാവമാം പെണ്ണാണവള്‍
പുനര്‍ജ്ജനിച്ചാ ഹൃത്തില്‍
സ്വപ്നവല്ലികകള്‍ ,
പൂവിട്ടു മോഹപുഷ്പങ്ങ
ളൊഴിഞ്ഞൂ , മൂകശോകം
പോരാ വേഗതയെന്നു
അക്ഷമയുടെ നീരസം
പേറും നിമിഷങ്ങളും
യാത്രികരുമിറങ്ങുന്നു
ഏകാന്ത പഥികയായി
യാത്ര തുടരുന്നവളുടെ
കാതില്‍ മുഴങ്ങുന്നതു
കുതിരക്കുളമ്പൊച്ച
കണ്ണില്‍ കതിരിടുന്നു
സ്വര്‍ത്തലപ്പാവുള്ളെ
രാജകുമാരന്റെ
സൂര്യ മുഖ ബിംബവും.
പോക്കു വെയിലിന്‍
പവൻ വാരി,പകൽ
പോകുന്നു പതിവു പോൽ
അന്തി, വന്നെത്തിടൂ
പതുങ്ങി നില്ക്കുന്നു
ഇരുട്ടിന്‍ ഭൂതഗണങ്ങൾ
കെട്ടിയുയര്‍ത്തിയ
മണ്‍കൊട്ടാരം തകര്‍ത്തു
സാധു പെണ്‍കൊടിയെ
വെളിയിലെറിഞ്ഞൂ
ഖലൻ , ഒരു കശ്മലൻ
ഇച്ഛാഭംഗത്താൽ , ക്രൂരം
അതു കണ്ടു നിലവിളിച്ചു
തീവണ്ടി , നിര്‍വ്വികാര
രെന്നും , യാത്രികര്‍
തകര്‍ന്നു കിടപ്പൂ
മണ്‍കൊട്ടാരമരികെ
നിണമണിഞ്ഞാ
പെണ്‍കൊടി മൃതയായി
കണ്ണു പൊത്തിടൂ
ചെകുത്താൻ മര്‍ത്ത്യ
ദുഷ്ടതയസഹനീയം
താടിക്കു കൈ കൊടുത്തു
ഇരിപ്പൂ ദൈവവും
കാറ്റിലലയുമായുടയാട
കാലത്തെ പരിഹസിച്ചു
സൗമ്യയെക്കറിച്ചെഴുതിയ ഈ കവിത
കൃതി പബ്ലിക്കേഷന്റെ കാവാരേഖ
എന്ന കവിതാ സമാഹാരത്തിലുള്ളതാണു്.
ദൈവമേ
ReplyDeleteനിന്‍റെ നാടിതോ ഈ ചുടലപറമ്പ്
നിണച്ചാലോഴുകുന്ന പച്ചമാംസത്തിന്‍ ഗന്ധമുയരുന്ന
തോരാത്ത കണ്ണീരുമായിവിടെയമ്മമാര്‍
നൊന്തുപെറ്റരുമക്കിടാങ്ങള്‍തന്‍
ചുടു രക്തം കവിളില്‍ നിന്നൊപ്പുന്നു
ബലിമ്രഗം പോല്‍ നിന്‍ നാരിമാര്‍
നെഞ്ചത്തടിച്ച് നെടുവീര്‍പ്പിടുന്നു
ഇതോ നിന്‍ ഗേഹം? ഈ ഗാന്ധാരം.
ഇവിടെ, ദുര്‍ഭൂതങ്ങള്‍
മനുഷ്യ രൂപം പൂണ്ടാടിടുന്നു.
ദുഃഖകരം
ReplyDeleteചിലവരികൾ മനസ്സിനെ വാല്ലാതെ സ്പർശിക്കുന്നുണ്ട്.
ReplyDeleteOrikkalkkoodi....Soumya..
ReplyDeleteEe kadha aavarthikkaathirikkatte !
പിഞ്ഞിപ്പോയ മന്ദാരം നൊമ്പരമാകുന്നു.
ReplyDeleteനൊമ്പരപ്പെടുത്തുന്ന കവിത ....
ReplyDeleteഓര്‍മകളില്‍ സങ്കടം നിറയ്ക്കുന്നു..
ReplyDeleteവായിച്ചിരുന്നു.നല്ല കവിതയാണ്.
ReplyDeleteമനസ്സിൽ നൊമ്പരമായ് വീണ്ടും സൌമ്യ..
ReplyDeleteകാറ്റിലിളകുമുടയാട
ലോകത്തെ പരിഹസിപ്പൂ .
സൗമ്യയുടെ ആത്മാവിനു സമർപ്പിക്കാവുന്ന.
ReplyDeleteനല്ല കവിത..
കവിതയുടെ പേരിലൊരു അഭിപ്രായവ്യത്യാസമുണ്ട്.
ശ്രീനാഥൻ മാഷിന്റെ കമന്റിനടിയിൽ ഒരൊപ്പ്.
ReplyDeleteനന്നായി
ReplyDeleteആ ദുരന്തന്തിന്റെ വേദനയും തീഷണതയും ശരിക്കും പ്രതിഫലിപ്പിക്കുന്ന വരികള്‍. കേഴുക നാടേ. ഇതിനൊന്നും ഒരു അറുതിയില്ലേ?
ReplyDelete