Friday, February 25, 2011

ട്രക്ച്ചറലിഞ്ചിനീയര്‍


                         അളവുകള്‍ കോളങ്ങ -
                        ളെത്ര കൃത്യമതു
                        ലംബ തിരശ്ചീനങ്ങള്‍ -
                        ക്കില്ല ന്യൂനത ,
                       പാദശീര്‍ഷ പരിമാണം
                       പാര്‍ശ്വച്ചുറ്റളവുകള്‍
                       അണുവിടയില്ലയംശ -
                       ബന്ധ വ്യതിയാനം

                       സമതലങ്ങള്‍
                       കുന്നുകള്‍ പീഠ ഭൂഭാഗം
                       ഈ , ഭൂതലമൊന്നാകെ
                       പകര്‍ത്തി വെച്ചൊരാ
                       വശ്യസുഭഗത്വമാര്‍ന്ന
                       നിര്‍മ്മാണ വൈദഗ്ധ്യം ,
                       മനോഭിരാമമേതു
                       നേത്രങ്ങള്‍ക്കുമുത്സവം .

                       ദീര്‍ഘ ; സമചതുരം
                       കോണുകള്‍ , വൃത്തങ്ങള്‍
                      സ്തൂപങ്ങള്‍ , ഗോളങ്ങ -
                      ളെല്ലാം ജീവകലകളാ -
                      ലൊരുക്കിയനുയോജ്യം
                      ചേര്‍ത്തുച്ചേര്‍ത്തു
                      ക്ഷേത്രഗണിതമുറയാധാരം
                      ദ്രുതചലന താളങ്ങളിലി
                      ളകി നിപതിക്കുമെന്ന
                      സന്ദിഗ്ദാവസ്ഥയേകു-
                      മംഗോപാംഗങ്ങളുമെത്ര -
                      യത്ഭുതതരമെത്ര
                      മികവുറ്റ ട്രക്ചറലിഞ്ചി -
                      നിയറിംഗിതു ജഗദ്ധാതാവേ.



                          


22 comments:

  1. പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു.

    ReplyDelete
  2. praasamulla kavithakal ikkalath kaananillathathu
    good

    ReplyDelete
  3. എല്ലാം അളന്നു കുറിച്ച് സൃഷ്ടിച്ചു വിടുന്ന ആ ജഗന്നിയന്താവ് എത്രയോ വൈദഗ്ധ്യമുള്ള എന്ജിനീയരാണ് എന്നോര്‍ക്കുമ്പോള്‍ ...
    അദ്ദേഹത്തിനറിയാം ഓരോന്നും എങ്ങനെ ഏതനുപാതത്തില്‍ വേണമെന്ന് ...മാഷെ എനിക്കിഷ്ടപ്പെട്ടു ഈ വരികളെല്ലാം ,,അളന്നു കുറിച്ച് കൈക്കുറ്റപ്പാട് തീര്‍ക്കാന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ ..അതിന്റെ മേന്മയും ഭംഗിയും കാണാം ..അഭിനന്ദനങ്ങള്‍ ..:)

    ReplyDelete
  4. പ്രപഞ്ചശില്‍പ്പിയുടെ കരവിരുത് നോക്കി എത്ര അത്ഭുതത്തോടെ നില്‍ക്കുന്നു ഞാന്‍. ഇത്ര പെര്‍ഫെക്ട് ആയ ഒരു എഞ്ജിനീയറെ വേറെ എവിടെ കാണും? നമിക്കുന്നു ഞാന്‍. നല്ല കവിത. നല്ല വാക്കുകളെ കോര്‍ത്ത് ഒരുക്കിയ ഹാരം പോലെ. അഭിനന്ദനങ്ങള്‍

    ReplyDelete
  5. അത്ഭുതാദരങ്ങളോടെ ഞാനും.

    ReplyDelete
  6. കവിതയുടെ
    ക്ഷേത്രഗണിതം..!
    നന്നായിരിക്കുന്നു...

    ReplyDelete
  7. നല്ല അര്‍ത്ഥവത്തായ വരികള്‍ , വളരെ നന്നായി .

    ReplyDelete
  8. നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

    ReplyDelete
  9. വലിയ തച്ചന്റെ കണക്ക് പോലെ
    തന്നെ സങ്കീര്‍ണമായ അക്ഷര കൂട്ട്..
    അതി മനോഹരം എന്ന് പറയാതെ വയ്യ..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  10. My God is an architect




    where is the door of oblivion


    can heal the wounds of shattered dreams


    with a fresh breeze of tolerance!


    here the plinth of sorrows


    shake the wall of belief and


    may crack the roof of power.


    when a drop of remorse and


    a ray of hope falls to this mundane pragmatic floor


    i will feel ,


    the Curator and The Architectsmiles on us trascedantally

    ReplyDelete
  11. ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ആഹാ.....ഇവിടെ വരാന്‍ ഇത്രയും താമസിച്ചതില്‍ ഖേദിക്കുന്നു. ഉത്തരാധുനിക കവിതകള്‍ നിറഞ്ഞ ബോലോകത്തില്‍ ഇത്തരത്തിലുള്ള കവിതകള്‍ കണ്ടെത്തിയതില്‍ വല്ലാത്ത സന്തോഷം.

    ReplyDelete
  13. ഈ എഞ്ചിനീയറെത്തന്നെയാണ് ഞാന്‍ ദൈവമായി കാണുന്നത്.

    ReplyDelete
  14. ഭൂമിയുടെ ഓരോ സ്പന്ദനവും കണക്കിലാണ്...കൊള്ളാം മാഷെ...

    ReplyDelete
  15. good nalla varikal korthinakkiya aksharangal sundharam manoharam

    ReplyDelete
  16. നല്ലത് എന്ന് മാത്രം പറയുന്നത് ശരിയല്ലാ... ഇങ്ങനേയും കവിത എഴുതാം എന്ന് കാണിച്ച് കൊടുത്ത താങ്കളിലെ കവിക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

    ReplyDelete
  17. hey wonderful poetry...we are possessing these beauty thats amazing...

    athena

    ReplyDelete
  18. വര്‍ണ്ണിക്കന്‍ വാക്കുകളില്ല,മഹാകാവ്യപ്രതിഭേ,നിന്‍ കാവ്യങ്ങളില്‍ ഞാനിതാ,സമക്ഷം നമസ്ക്കരിക്കുന്നു.

    ReplyDelete
  19. അതി സുന്ദരമായ വരികള്‍. ഗണിതത്തിന്‍ കൃത്യത. മനോഹരം. വാക്കുകളെ ഇങ്ങിനെയും സംവിധാനിക്കമെന്നത് വിസ്മയിപ്പിക്കുന്നു

    ReplyDelete
  20. വാക്കുകൾ കൃത്യമായി ഉപയോഗിച്ചു കൊണ്ട് കൊത്തുപണി പോലെ നന്നായിട്ടുണ്ട്!

    ReplyDelete
  21. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും
    എന്റെ നന്ദി.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...