Friday, August 17, 2012

പ്രിയപ്പെട്ട മകനെ - ബ്ലോഗ് നോവൽ

                                      അദ്ധ്യായം - ഒന്നു്

                            എരിഞ്ഞടങ്ങിയ ചിതയ്ക്കരികിൽ കണ്ണിമ ചിമ്മാതെ
അരവിന്ദൻ നിന്നു. ചിതയിൽ നിന്നും വെളുത്ത പുകച്ചുരുളുകൾ ഉയരുന്നുണ്ടു് .
ചെറുതായി വീശുന്ന കാറ്റിൽ ചിതയിലെ ചാരം ഉയർന്നു താഴുന്നു . അസ്തമയ
ത്തിന്റെ വ്യസനവുമായി പുല്ലന്തേരിയിലെ പ്രക‌‌ൃതി മുകമായി നില കൊണ്ടു.
അരവിന്ദൻ ചിതയിൽ നിന്നും കണ്ണെടുക്കാതെ സാവധാനം തന്റെ വിറ
യാർന്ന കൈകൾ കൂപ്പി , വിറപൂണ്ട ചുണ്ടുകൾ മന്ത്രിച്ചു.

                                     "അമ്മേ വിട......"
ഇതു് പ്രപഞ്ചത്തിന്റെ അവസാനത്തിന്റെ തുടക്കമാണോ ?  "അമ്മേ അമ്മ എന്റെ
പ്രപഞ്ചമാണു്" . കാതങ്ങൾക്കപ്പുറത്തു നിന്നും ഒരിക്കൽ അരവിന്ദൻ അമ്മയോടു
പറഞ്ഞതാണു് . കുപ്പി വളകിലുക്കം പോലെ അമ്മ അതു കേട്ടു പൊട്ടിച്ചിരിച്ചു .
സന്തോഷത്തിന്റെയും , സംത‌ൃപ്തിയുടെയും നിലവുതിർത്ത അമ്മയുടെ പൊട്ടി
ച്ചിരി.

അരവിന്ദൻ ആ , ധ്യനം വിട്ടുണർന്നു .നിഴലു പോലെ തന്നെ പിന്തുടരുന്ന സുരക്ഷാ
ഉദ്യോഗസ്ഥനെ അരവിന്ദൻ പിന്തിരിഞ്ഞു നോക്കി. ഏഴടിയിലേറെ പൊക്കമുള്ള
ആജാനുബാഹുവായ ആ , കെനിയൻ നീഗ്രോ കണ്ണുകൾ തുടയ്ക്കുന്നു .
                             "മിസ്റ്റർ സാം.... "       തന്റെ വാക്കുകൾ ഇടറുന്നതു് അരവിന്ദൻ
അറിഞ്ഞു . തുടർന്നു സംസാരിക്കാനകാതെ അരവിന്ദൻ സാമിനെ ഉറ്റു നോക്കി.
യുഎൻ സെക്രട്ടറി ജനറൽ അരവിന്ദനാഥിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നതു്
നിസ്സഹായതയോടെ സാം നോക്കി നിന്നു . തന്റെ വന്യമായ ആഫ്രിക്കൻ കരുത്തി
നോ, ശരീര ഭാഗം പോലെ കൊണ്ടു നടക്കുന്ന പിസ്റ്റലിനോ സെക്രട്ടറി ജനറലിനെ
ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാനാകില്ല. സാം അസ്വസ്ഥനായി .

                                സാറ്റലൈറ്റ്  ഫോൺ റിംഗ് ചെയ്തപ്പോൾ സാം ജാഗരൂക
നായി. സാം ബട്ടണമർത്തി ഫോൺ കാതോടു ചേർത്തു . ചോദ്യഭാവത്തിൽ നോ
ക്കിയ അരവിന്ദനോടു ജർമ്മൻ ചാൻസലറുടെ ഓഫീസിൽ നിന്നുമുള്ള കാളാണെന്നു
പറഞ്ഞു് അയാൾ ഫോൺ അരവിന്ദനു കൈമാറി.
ചാൻസലറുമായി ഈയിടെ അരവിന്ദനു കാര്യമായി തന്നെ മുഷിയേണ്ടി വന്നിരുന്നു
അണുവായുധ നിർവ്യപനമായിരുന്നു വിഷയം . ഊർജ്ജാവശ്യത്തിനു പോലും അണു
ശക്തിയുടെ അധീശത്വം കുറച്ചു് പകരം സംവിധാനമേർപ്പെടുത്തേണ്ടതിന്റെ അനി
വാര്യത ചൻസലർക്കു ബോദ്ധ്യപ്പെടുന്നില്ലെന്നതാണു അരവിന്ദനെ കുപിതനാക്കി
യതു് .
                     "ഒരു ഭ്രാന്തൻ ഭരണാധികാരിക്കു വെകിളി പിടിച്ചാൽ ഹിരോഷിമ
കളും നാഗസാക്കികളും എത്രയെണ്ണമുണ്ടാകും" ? അമ്മയുടെ ചോദ്യം.
                     " സെക്യൂരിറ്റി കൗൺസിലെ സ്ഥിരാംഗങ്ങൾ മുതൽ ജനറൽ കൗ
ൺസിലിലുള്ളവർ വരെ വമ്പന്മാരല്ലേ "
                      " നമ്മുടെ നാട്ടിൽ ഒരു വിളിപ്പേരുണ്ടു് നിർഗുണ പരബ്രഹ്മം".
                      " അമ്മേ അമ്മയാണു് ന്യൂയോർക്കിലെ ഈ കസേരയിൽ ഇരി
യ്ക്കേണ്ടതു്".
                      "ആ കസേരക്കു ഏറ്റവും ഉത്തമനായ ആളെ തന്നെയാണു് കാലം
തെരഞ്ഞെടുത്തിരിക്കുന്നതു്".  
                      " എങ്കിൽ ഞാൻ നിർഗുണ പരബ്രഹ്മമാകില്ല".
ഊർജ്ജസ്രോതസ്സിൽ നിന്നും ഊർജ്ജം പകർന്നേകിയ സംവാദം . അരവിന്ദ നാഥ്
എന്ന യുഎൻ സെക്രട്ടറി ജനറൽ നിർഗുണ പരബ്രഹ്മമല്ലെന്നു ലോകരാഷ്ട്രങ്ങൾക്കു
ബോദ്ധ്യമായി . ചാൻസലറുടെ ആശ്വാസ വചസ്സുകളേറ്റു വാങ്ങി ഫോൺ സാമിനെ
തിരിച്ചേല്പിച്ചു് അരവിന്ദൻ ചിതയിലേക്കു കണ്ണു നട്ടു. ഉയർന്നു പൊങ്ങുന്ന പുകപടല
ങ്ങൾക്കെപ്പം അരവിന്ദൻ സ്മരണകളുടെ പുരാതനങ്ങളിലേക്കു യാത്രയായി .

                                                                                       ( തുടരും )
                       
                                


                                  

7 comments:

  1. ഉന്നതസ്ഥാനീയരുടെ കഥയാണല്ലേ

    തുടരൂ, ആശംസകള്‍

    ReplyDelete
  2. ഞാനും വായിച്ചു തുടങ്ങുന്നു...
    തുടരട്ടെ...
    ആശംസകൾ...

    ReplyDelete
  3. നല്ല തുടക്കം. അഭിനന്ദനങ്ങള്‍ . തുടരട്ടെ.

    ReplyDelete
  4. പുകപടല
    ങ്ങൾക്കെപ്പം അരവിന്ദൻ സ്മരണകളുടെ പുരാതനങ്ങളിലേക്കു യാത്രയായി .
    തുടരുക..തുടരുമ്പോള്‍ അറിയിക്കുക.

    ReplyDelete
  5. unnathangalile kathayaanulle..
    thudaroo. vaayikatte.

    ReplyDelete
  6. സംഗതി ഹോട്ടാണല്ലോ. ഈ ഒന്നാം അദ്ധ്യായം വായിച്ചു. ഇനി ആകാംക്ഷാ പൂർവ്വം അടുത്തതിലേയ്ക്ക്.......

    ReplyDelete
  7. njanum vayichu thudangi.ippol thanne aduthathileykku pokukayaanu. varan vaikiyathukond randam adhyayavum tharamaayi.aashamsakalode,

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...