Sunday, May 16, 2010

കടലാസു കീറുകള്‍

           എന്നെ അറിയുമോയന്നൊരു കൊടും
           ശൈത്യത്തിലിത്തിരിക്കനലിനായി
           നിന്നന്തികത്തിങ്കലണഞ്ഞതും
           വിറയാര്‍ന്ന കൈയാല്‍ നിന്നെ
           തൊട്ടുവിളിച്ചതും തണുത്തുറഞ്ഞ
           എന്‍ രക്തധമനികളിലഗ്നിജ്വാലകള്‍
           നീ പകര്‍ന്നുതന്നതും പിന്നെത്രയോ
           ശിശിരങ്ങളില്‍ചൂടുത്തേടിനിന്‍കൂടണഞ്ഞതും
           കത്തിയെരിയുംച്ചന്ദനത്തിരിസ്സുഗന്ധധൂമം
           നിറഞ്ഞു നൂപുരശിഞ്ജിതങ്ങളുജ്ജ്വല
           വര്‍ണ്ണവസനങ്ങളുതിര്‍ന്ന രാത്രികള്‍ .
          
           എന്നെയറിയുമോച്ചുട്ടുപ്പൊള്ളും
           വേനലില്‍നിന്നരികിലണഞ്ഞു
           മഞ്ഞുകണങ്ങളതുത്തേടിയതും
           വറ്റിവരണ്ടനാവാലിടറിയന്നു
           നിന്‍ പേരു ഞാന്‍ പുലമ്പിയതും
           രാഗമുന്തിരിച്ചക്ഷകങ്ങളേകി
           എന്‍ദാഹമന്നുനീതീര്‍ത്തതും
           പിന്നെത്രഗ്രീഷ്മങ്ങളില്‍
           സന്ധ്യകള്‍നൃത്തനൃത്യ
           സംഗീതസാന്ദ്രങ്ങള്‍
           കലകളുടെ നിറസ്സംഗമങ്ങള്‍ .
          
           അറിയില്ലേയിന്നെന്നെ , വിളിപ്പാടകലെ
           അലഞ്ഞീടുന്നയോര്‍മ്മകളില്‍ത്തിരയൂ
           ഇല്ലയലകടലിന്‍വീചികള്‍
           ഇല്ല!നിന്‍ഹൃത്തിലോപ്പേമാരി !
           ചൂണ്ടുവിരല്‍നീണ്ടു നിന്‍ കണ്ടു ഞാന്‍
           കടലാസുചീന്തുകള്‍നിറഞ്ഞകൂട
           ആത്മപരിചിതങ്ങളാമക്ഷരങ്ങള്‍
            മൃത്യുപുല്കിയ കടലാസു കീറുകള്‍ .

          
   





1 comment:

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...