Wednesday, June 2, 2010

സംഭവവും സങ്കല്പവും

                                         ഇന്ന് നാട്ടില്‍ സ്കൂള്‍ തുറക്കുകയാണ് .
 പതിവു തെറ്റിക്കാതെമഴയെത്തിയിരിക്കാം. ഉപ്പുപ്പാന്‍റെ കയ്യും പിടിച്ച് 
കൂടാരം പോലെ വിസ്തൃതമായ കാലന്‍ കുടക്കു കീഴില്‍തന്റെ കൈയ്യിൽ
അമർത്തിപ്പിടിച്ചു് ചെറുമകൾ ഷമിമ മഴക്കാലത്ത് സ്ക്കൂളിലേക്ക് പോ
യത് ഉപ്പുപ്പ ഓര്‍ത്തു .   ആ സ്മരണകള്‍ ഉപ്പുപ്പന്റെ കണ്ണുകളെ നനച്ചു.
ഇന്നു തന്റെ പുന്നാര പേരക്കുട്ടി അരികത്തില്ല . ഉപ്പുപ്പ കണ്ണുകൾ തുടച്ചു

               ചരല്‍ക്കല്ലുകള്‍ വലിച്ചെറിയുന്നതു പോലെ കാലന്‍ കുടക്കു
മുകളിലേക്ക് പെരുമഴതുള്ളികള്‍ പതിക്കുന്നു .ഉപ്പുപ്പ പേരകിടാവിനെ 
വലതുകൈ കൊണ്ടുച്ചേര്‍ത്തുപിടിച്ച് കാല്പാദങ്ങള്‍ കവിഞ്ഞൊഴുകുന്ന മഴവെള്ളത്തില്‍ ചവിട്ടി ഇസ്ക്കൂളിനെ ലക്ഷ്യമാക്കി നടന്നു. ഷമി ഉപ്പു
പ്പനെ ചേർന്നു നടക്കു് . യൂണിഫോം നനയണ്ട . പ്രയം ചെന്നതെങ്കിലും
ബലിഷ്ടമായ ഉപ്പുപ്പന്റെ കൈയ്യിൽ ഒന്നു കൂടെ അമർത്തിപ്പിടിച്ചു ഷമിമ
മഴ വെള്ളത്തിൽ കാലുകളമരുമ്പോളുയരുന്ന താളത്തിൽ രസം പിടിച്ചു
നടന്നു.   
             സുബര്‍ക്കത്തിലിരുന്ന് ഉപ്പുപ്പ അതോര്‍ത്തു . ജൂണിലെ എല്ലാ മഴക്കാലത്തും ഉപ്പുപ്പ അതോര്‍ക്കുംഎന്നിട്ട് ഉറക്കെ പൊട്ടിചിരിച്ചു കൊ
ണ്ടു പറയും മിടുക്കത്തി ഇപ്പ ബല്യളായി കെട്ടിയോനും കുട്ടികളുമായി അങ്ങു ഗള്‍ഫിലാ . ഉപ്പുപ്പാന്റെ ആ പൊട്ടിച്ചിരിയില്‍ സന്തോഷവും അഭിമാനവും സ്വരസ്ഥാനങ്ങള്‍ച്ചേര്‍ത്തു .ചുറ്റും കൂടി നിന്നിരുന്ന മലക്കുകള്‍ ആ പൊട്ടി
ച്ചിരി ഏറ്റു വാങ്ങി . പിന്നെ ഉപ്പുപ്പ ആത്മഗതമെന്നോണം ഇങ്ങനെ പറയും
    
        കഷ്ടം ഇക്കാലത്ത് "ന്നെ പോലെരു ഉപ്പുപ്പാനും  ഷമിമാ നെന്നെ
 പോലെരു പേരക്കിടാവും ഇപ്പോഴത്തെ അണു കുടുംബത്തിലുണ്ടോ. ഓളും
റെയിൻകോട്ടും കൊടുത്താണു് ഒറ്റക്കു പെരുമഴയത്തു പുന്നാരെ മോളെ 
ഇസ്ക്കൂളിലയ
 .
         


2 comments:

  1. dear sunni pattoor,
    i read ur comment;thankyou.and i like ur blog.especialy that poem about kamalasurayya.all things are very nice.how is your family? god bless you...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...