Monday, February 25, 2013

സുഖം തേടുന്നവർ




   ഇതൊരു ആധിപത്യം തന്നെ. ഒരിക്കലും അവസാനിക്കാത്ത
ആധിപത്യത്തിനു മുന്നിൽ നിരുപദ്രവകരമായ കീഴടങ്ങലിനു
വിധേയായി കപ്പൽ ഛേദത്തിനു മുമ്പുള്ള കടൽ യാത്രയുടെ
പിരിമുറക്കത്തെ അവളന്നും അഭീമുഖീകരിച്ചു . വേഗത കുറഞ്ഞ
വിൻഡേജു കാറിനെ പോലെ കിതച്ചു പോയ അയാളോടു
ഭംഗി വാക്കെന്ന പോലെ പതിവു തെറ്റിക്കാതെ നല്ല കരുത്തു
ണ്ടെന്നു പ്രശംസിക്കാൻ അവൾ അന്നും മറന്നില്ല . രണ്ടു ലക്ഷ
ത്തിന്റെ ബാദ്ധ്യത വീട്ടാനാകാതെ തീവണ്ടിപ്പാത തേടി പോയ
അവൾക്ക് കിട്ടിയ രക്ഷാ മാർഗ്ഗമായിരുന്നു ഇതു് . അതൊന്നും
അവളിപ്പോൾ ഓർക്കാറില്ല . നല്ല സുഖമുണ്ടോ , കരുത്തുണ്ടോ
എന്നീ ചോദ്യങ്ങളും അവക്കു മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങ
ളും മാത്രമേ അവളിപ്പോൾ ഓർക്കാറുള്ളു .

   ഒരിക്കലയാൾ മകനെ വിദേശത്തു ജോലിക്കു വിടുന്നതിനെ
ക്കുറിച്ചു അവളോടു സൂചിപ്പിച്ചു . അതാണു നല്ലതെന്നു് പറഞ്ഞു
കഴിഞ്ഞപ്പോളാണു താൻ പറഞ്ഞതിന്റെ പൊരുൾ അവൾ
വേർതിരിച്ചറിഞ്ഞതു് . ഉറങ്ങാൻ സാഹചര്യമൊത്തപ്പോൾ
അവൾ കിടക്കയിൽ കിടന്നു മച്ചിലേക്കു മിഴി നട്ടു അച്ഛന്റെയും
മകന്റെയും ശരീരിക ക്ഷമത വെറുതെ തുലനം ചെയ്തു .

വിയർത്തു കിതച്ചു് അയാൾ അവശനായി . അവൾ ഫ്ലാക്സ്
തുറന്നു ചൂടുള്ള കട്ടൻ ചായ ഗ്ലാസ്സിൽ പകർന്നു നല്കി . കട്ടൻ
ചായ നല്കിയ ഉന്മേഷത്തോടെ അയാൾ പോകാനൊരുക്കം
തുടങ്ങി. അതിനിടയിൽ നാളെ എവിടെ എത്തണം ആരെ
കാണണം എന്നുള്ള കാര്യം അവളോടു അയാൾ വ്യക്തമാക്കി .

കതകടച്ചു . മേശപ്പുറത്തിരിക്കുന്ന പെയിൻ കില്ലർ ഒരെണ്ണം
എടുത്തു് വായിലിട്ടു വെള്ളം കുടിച്ചു അവൾ പിറുപിറുത്തു.
"സുഖിക്കുകയാണു പോലും , സുഖിക്കുകയാണു പോലും,
എന്റീശ്വരന്മാരെ എന്നു തീരും എന്റെയീ വേദന" . വാതിലിൽ
തുടരെ തുടരെ മുട്ടുന്നതു കേട്ടു അവൾ പതിയെ വാതിൽ തുറന്നു .

4 comments:

  1. വേറെ വഴിയില്ലായിരിയ്ക്കുമോ?

    ReplyDelete
  2. തലക്കെട്ട് കൊണ്ടു മാത്രമാണ് ചിലതെല്ലാം മനസ്സിലായത്.ഒന്നുകൂടി വിശദമാക്കാമായിരുന്നു.

    ReplyDelete
  3. ജീവിക്കാനുള്ള അവസാനവഴി അതാണൊ...?

    ReplyDelete
  4. ഇങ്ങനെയും ജീവിക്കേണ്ടി വരുന്നവരുണ്ടു്

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...