Sunday, August 21, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - 7

        യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള സമാനതകളില്ലാത്ത ആശ്ലേഷത്തില്‍ ബന്ധിതയായി
അനുപമ. അതിനു മുമ്പ്  ശ്യാം നന്ദന്റെ അപ്രതീക്ഷിത ഭാവമാറ്റത്തിന്റെ അമ്പരപ്പിലായി
രുന്നു അവള്‍ .അനുപമയെ പൊതിഞ്ഞ ഈര്‍പ്പത്തില്‍ സ്പര്‍ശിച്ചു ശ്യാം നന്ദന്‍ പറഞ്ഞു.
     "കടല്‍ സ്നാനത്തിലെന്ന പോലെ ആകെ നനഞ്ഞിരിക്കുകയാണല്ലോ".
പുറം നിറയെ പറ്റിച്ചേര്‍ന്നിരിക്കുന്ന സ്വേത കുമിളകളുടെ ശീതളിമ അനുപമ ആസ്വദിച്ചു.
           'പറയൂ എന്നിട്ടു് അദ്ദേഹം എന്തു ചെയ്തു'.
ശ്യാം നന്ദന്‍ തന്‍ നേരിട്ടു കണ്ട , അത്യധികം  അവിശ്വസനീയമായഅയാളുടെ  ഇന്ദ്രജാ
ലത്തെക്കുറിച്ചു് അനുപമയോടു തുടര്‍ന്നു വിവരിച്ചു

       ആഴ്ചകള്‍ ദീര്‍ഘിച്ച അസ്വാഭവിക പെരുമാറ്റങ്ങളുടെ  പരിസമാപ്തിക്കിടയായതെങ്ങി
നെയെന്നു വെളിപ്പെടുത്താന്‍ ശ്യാം നന്ദന്‍ ഉദ്യമിക്കുന്നതിനു മുമ്പു തന്നെ അനുപമ അതെക്കു
റിച്ചു ചോദിക്കുകയായിരുന്നു. ഇന്നു സന്ധ്യ പിന്നിടുമ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്ക
പ്പെടുമെന്നു അയാള്‍ പറഞ്ഞതും, അയാളാവശ്യപ്പെട്ടതു പ്രകാരം തൊട്ടടുത്തു കൂടെ കടന്നു
പോയ ബസ്സിലേക്കു നോക്കിയപ്പോള്‍ അനുപമയെന്നു ബസ്സിന്റെ ബോഡിയിലെഴുതിയി
രിക്കുന്നതു കണ്ടതും ശ്യാംനന്ദന്‍ അനുപമയോടു വിവരിച്ചു. അതെ അവിശ്വസിക്കാനാവില്ല. ഒരിക്കലും അവിശ്വസിച്ചിട്ടുമില്ല. ഇതിനെക്കാള്‍ അവിശ്വസനീയവും, അവിസ്മരണീയവുമാ
യ ഒരു സംഭവമുണ്ടു്. അനുപമ ആകാംക്ഷയോടെ നന്ദനെ നോക്കി അപ്പോളവള്‍ പടം പൊ
ഴിച്ചു് ഒരു സംശുദ്ധ സ്വര്‍ണ്ണ സര്‍പ്പമായി മാറുകയായിരുന്നു .അല്പ നേരം മടിച്ചതിനു ശേഷം ശ്യാംനന്ദന്‍താനിക്കൊരിക്കലും മറക്കാനാകാത്ത ആ സംഭവത്തിന്റെ ചുരുളുകള്‍ അനുപമ
യുടെ മുന്നില്‍ നിവര്‍ത്തി.
     "മതി  ഇനി പിന്നെ" . അനുപമയു‍ടെ ഉച്ഛ്വാസ വായുവിന്റെ ചൂടും ചൂരും ശ്യാം നന്ദനില്‍
വ്യപരിക്കുന്നതിനു മുമ്പു്  ശ്യാം നന്ദന്‍ പറഞ്ഞു നിറുത്തിയതിത്രയുമായിരുന്നു.

            ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ദലങ്ങള്‍ പോലെ അതു യാത്രകളുടെ കാലമായി
രുന്നു.അങ്ങിനെ ഒരു യാത്രയിലാണു ശ്യാംനന്ദന്‍ അയാളോടൊപ്പം ആമസോണ്‍ മഴ
ക്കാടിനുള്ളിലെത്തിയതു്. ആകാശം മുട്ടെ ഉയര്‍‍ന്നു് ശീര്‍ഷ ഭാഗത്തില്‍ മാത്രം നിറയെ
ശിഖരങ്ങളുള്ള പീച്ചു് മരത്തില്‍ ചാരി നിന്നു്  അയാള്‍ ശ്യാം നന്ദനോടു പറഞ്ഞു.
           "ഉയരത്തില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്‍ ഇരയെ കൊത്തിയെടുക്കുന്നതു പോലെ
മരണം എന്റെ പ്രിയപ്പെട്ടവരെയെക്കെ കൊണ്ടു പോയി. നന്ദന്‍ ഇപ്പോള്‍ എനിക്കു പ്രി
യപ്പെട്ട ഒരാള്‍ താന്‍ മാത്രമാണു്. ജീവിതത്തിന്റെ ദുഷിച്ച ഏകാന്തയുടെ ചവര്‍പ്പുകള്‍ക്കി
ടയില്‍ തിരുമധുരമാകുന്നു തന്റെ സൗഹൃദം ; നന്ദന്‍ . ഇതാ എന്റെ പ്രിയ സുഹൃത്തെ ഉദാ
ത്തമായ സ്നേഹത്തിന്റെ ഉപഹാരം".  ഇത്രയും പറഞ്ഞതിനു ശേഷം അയാള്‍ ചെയ്ത തീര്‍
ത്ത അവിശ്വസനീയമായ പ്രവൃത്തി ശ്യാം നന്ദന്‍ വിവരിക്കുമ്പോള്‍ മതി, നിറുത്തൂ എന്നു
പുലമ്പി കൊണ്ടു് അനുപമ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയിരുന്നു.

                തീ പിടിച്ച അയാളുടെ കണ്ണുകളെ അഭിമുഖികരിയ്ക്കാതെ മന്ത്രവാദിനി മുഖം തിരി
ച്ചു . പിന്നെ ചുവന്ന വൈന്‍ ബോട്ടില്‍ കൈയ്യിലെടുത്തു് സാവാധാനം വൈന്‍ മുഴുവന്‍ കുടി
ച്ചു തീര്‍ത്തതിനു ശേഷം ജൂലിയറ്റയെന്ന സ്ത്രീകള്‍ക്കായിട്ടുള്ള സിഗരറ്റ്  കത്തിച്ചു ഒരു പഫെ
ടുത്തതിനു ശേഷം മന്ത്രവാദിനി തീവ്രമായ ആലോചനയില്‍ മുഴുകി. പെന്‍സില്‍ പോലെ
നീണ്ട സിഗരറ്റു് മന്ത്ര വാദിനിയുടെ ചുരുട്ടിപിടിച്ച കൈമുഷ്ടിക്കുള്ളില്‍ നീണ്ടുയര്‍ന്നു എരിഞ്ഞു
കൊണ്ടിരുന്നു. വിരസതയകറ്റാന്‍ അയാള്‍ മന്ത്ര വാദിനിയുടെ അടിച്ചേല്പിക്കുന്ന കുമ്പസാര
രഹസ്യങ്ങളുടെ എഴുത്തുകളിലേക്കു കടന്നു .
            ജനുവരി 18
             "കെട്ടിപ്പിടിക്കെടാ ചെറുക്കാ".
       എന്റെ ഒജസ്സാര്‍ന്ന ആവശ്യത്തിനു മുമ്പില്‍ ആ ഗൈ സ്തബ്ധനായി നില്ക്കുകയാണു്.
നീയൊരു സ്റ്റാലിയണാകൂ. ഞാന്‍ നിന്നെ റൈഡു ചെയ്യട്ടെ.  എന്നിട്ടും അവന്‍ കൂജയിലെ
വെള്ളം കമിഴ്ന്ന വിളക്കു പോലെ തന്നെ. ചുവന്ന വൈന്‍ ബോട്ടിലിന്റെ അടപ്പു തുറന്നു വൈന്‍
മുഴുവന്‍ കുടിച്ചു തീര്‍ത്തൂ. നിലത്തു വീണ പിങ്ക് ലിബ്ബിയുടെ മുകളില്‍ചവിട്ടി ഞാന്‍ നൃത്തം
ആരംഭിച്ചപ്പോള്‍ അവന്‍ നാണിച്ചു തലകുനിച്ചു. ഞാന്‍ അവനെ കണക്കിനു കളിയാക്കി
എന്നിട്ടു പറഞ്ഞു
               "നിങ്ങള്‍ ആണുങ്ങളെല്ലാം പെണ്ണുങ്ങളാണു്. മാറിടമുള്ള തനി നാണപ്പരിഷകള്‍ "
അവന്‍ കൈകള്‍ തന്റെ മാറിടത്തില്‍ പിണച്ചു വെച്ചു കൊണ്ടു് വീടിനു പുറത്തേയ്കോടി
ഇറങ്ങി.
                    മന്ത്രവാദിനിയുടെ സ്വയം പ്രേരിത കുമ്പസാരം മററൊരു ദിവസത്തിലേതും
അയാള്‍ ഓര്‍മ്മിച്ചെടുത്തു.
              സമയം സമാഗതമാകുന്നു . ഇന്നെത്തുമൊരു ഇര. കുമ്പസാരത്തിലൂടെ ലോകം
മുഴുവന്‍ അറിയപ്പെടുന്ന ത്രില്ലിനെക്കാള്‍ ആവേശകരമായ, സ്വയം സുഖാന്വേഷണ പരി
സമാപ്തിയുടെ അയഥാര്‍ത്ഥ സംതൃപ്തിയിലഭിരമിക്കുന്ന ഒരു ഗൈയുടെ തലക്കമ്പിടലിന്റെ
ആസക്തിയ്ക്കായി കാത്തു കാത്തിരുന്നു ഞാന്‍ . മാറ്റത്തിനായി ഞാന്‍ തയ്യാറായി കഴിഞ്ഞു.
എന്നെ അപ്പാടെ കാണിക്കുന്ന സുതാര്യ ആവരണം. എല്ലാം വിസിബിള്‍ . സീരിയസ്സായി
തന്നെ.വരുന്നവന്‍ അലറി വിളിക്കും എന്റെ ദൈവമേ ഇവളെന്താണീ ചെയ്യുന്നതു്. ആ
ചെറിയ ഇടവേളയില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഇതു വരെയുള്ള ഇന്നത്തെ കാര്യങ്ങള്‍
കുറിച്ചു . ഒരു തന്തോന്നി പ്രതി കുമ്പസാരമെന്ന കമന്റു പ്രക്രിയായി എഴുതിയിരിക്കുന്നു
 ഞാന്‍ അവനെ വിളിക്കണമെന്നു് . ആ കമന്റിനു ഞാന്‍ മറുപടി പോസ്റ്റു ചെയ്തു.
       " പൊന്നു മോനെ നിനക്കു കറണ്ടയിപ്പിക്കാനറിയാമോ ?  കറണ്ടപ്പി
ക്കുന്ന പയ്യന്മാരെയാണു എനിക്കിഷ്ടം".
അപ്പോളാണു ഉണക്കമുന്തിരി പോലെ ഒരു പയ്യന്‍ വന്നെത്തിയതു്. നവാഗതന്‍ എന്റെ ജന്മ
മരമായ കടല്‍ത്തടിയെക്കാള്‍ ബോറായി തോന്നി. ഞങ്ങള്‍ ഡ്രിംഗ്സു് ആരംഭിച്ചു . ഞാന്‍
വോഡ്കയും വൈനും കൂട്ടിക്കലര്‍ത്തി കഴിക്കുന്നത് അവനു് ഭയാനകമായ ഒരു കാഴ്ചയായി
രുന്നു. അതിനു ശേഷം എല്ലാം പതിവു ആവര്‍ത്തനങ്ങള്‍ . വലിയ തണുപ്പു ബാധിച്ചതു
പോലെ അവന്‍ എന്നെ നോക്കുന്നു,  ഒരു മൈം കലാകാരനെപ്പോലെ. ഇളകിത്തെറിച്ചു
ഞാന്‍ അവന്റെ അടുത്തു ചെന്നതും അവന്‍ ഇറങ്ങിയോടി.  അഴുക്കിനായി കൊതിച്ച എന്റെ
കൈവിരല്‍ നഖങ്ങള്‍ ചുവന്നു. മന്ത്രവാദിനിയുടെ പോസ്റ്റിലെ അവസാ വാചകവും അയാള്‍
ഓര്‍മ്മിച്ചു. ചെറുതായി തലയാട്ടി മന്ത്രവാദിനി കണ്ണുകള്‍ തുറക്കുന്നതു് , ജിഞ്ജാസയോടെ
അയാള്‍ നോക്കി.

                                ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ഇതിലെ കഥാപാത്രങ്ങള്‍ക്കും
 സമകലിക സംഭവങ്ങളുമായി ഇതിലെ കഥാന്തരിക്ഷത്തിനും ബന്ധമുള്ളതായി തോന്നു
കയാണെങ്കില്‍ അതു വെറും യാദൃച്ഛികം മാത്രം.
























           







    













            
















                             





10 comments:

  1. അടുത്ത അദ്ധ്യായത്തോടെ നോവല്‍
    അവസാനിക്കും

    ReplyDelete
  2. വായിച്ചു മാഷേ...അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  3. മാഷെ വായിച്ചിരിക്കുവാന്‍ നല്ല രസമുണ്ട്...അവതരണ ശൈലിയും കൊള്ളാം...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    ReplyDelete
  4. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

    ReplyDelete
  5. ഏഴാമത്തെതാണ് ആദ്യം വായിച്ചത്.
    ആകെ അമ്പരന്നു. വ്യത്യസ്തമായിട്ടുണ്ട്.
    ഇനി ആ‍ദ്യം മുതൽ നോക്കട്ടെ!

    ReplyDelete
  6. Read all the 7 parts. Waiting for the final part

    Shaji

    ReplyDelete
  7. വായിക്കുന്നു.. :)

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...